Connect with us

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ തനിക്കെതിരെയും മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ട്; വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍ മനീഷ് കുറുപ്പ്

Malayalam

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ തനിക്കെതിരെയും മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ട്; വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍ മനീഷ് കുറുപ്പ്

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ തനിക്കെതിരെയും മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ട്; വാര്‍ത്താസമ്മേളനത്തില്‍ തുറന്ന് പറഞ്ഞ് സംവിധായകന്‍ മനീഷ് കുറുപ്പ്

മഞ്ജു വാര്യരുടെ ‘വെള്ളരിക്കാപ്പട്ടണം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ മനീഷ് കുറുപ്പ് കുറച്ച് നാളുകള്‍ക്ക് മുമ്പാണ് മഞ്ജുവിനും നടന്‍ സൗബിനും എതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. ‘വെള്ളരിക്കാപ്പട്ടണം’ സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ആണ് സംവിധായകന്റെ നീക്കം. താരങ്ങള്‍ക്ക് കൂടാതെ ചിത്രത്തിന്റെ സംവിധായകനായ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്കലില്‍ ഏലിയാസ് എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടായിരുന്നു.

തുടര്‍ന്ന് ‘വെള്ളരിക്കാപ്പട്ടണം’ എന്നത് ‘വെള്ളരിപ്പട്ടണം’ എന്ന് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ വെള്ളരിപ്പട്ടണം എന്ന സിനിമയുടെ പേര് മാറ്റണമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ‘വെള്ളരിക്കപ്പട്ടണ’ത്തിന്റെ സംവിധായകന്‍ മനീഷ് കുറുപ്പ്. അഞ്ച് മാസം മുമ്പ് പൂര്‍ത്തീകരിച്ച് സിനിമയാണ് വെള്ളരിക്കപ്പട്ടണം. അതേ പേരില്‍ മഹേഷ് വെട്ടിയാര്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മറ്റൊരു സിനിമ ചിത്രീകരിച്ചിരുന്നു. വിവാദമായപ്പോള്‍ വെള്ളരിപ്പട്ടണം എന്നാക്കി.

എന്നാല്‍, ഗൂഗിള്‍, യൂട്യൂബ് എന്നിവയില്‍ വെള്ളരിപ്പട്ടണം തിരഞ്ഞാല്‍ വെള്ളരിക്കപ്പട്ടണം എന്ന മഞ്ജു വാര്യര്‍-സൗബിന്‍ സിനിമയുട വിവരങ്ങളാണ് ലഭിക്കുന്നത്. പേര് പൂര്‍ണമായും മാറ്റണമെന്ന് മനീഷ് കുറുപ്പ് വാര്‍ത്തസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കാര്യം മഞ്ജുവാര്യരെ പലതവണ അറിയിച്ചിരുന്നു.

എന്നാല്‍, അതെല്ലാം സംവിധായകനും നിര്‍മാതാവുമാണ് തീരുമാനിക്കേണ്ടതെന്ന് മറുപടി നല്‍കി. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസ് കൊടുത്തതുപോലെ തനിക്കെതിരെയും മഞ്ജു പരാതി നല്‍കുമെന്ന് ഭയമുണ്ടെന്നും മനീഷ് പറഞ്ഞു. സിനിമയുടെ പേര് പിന്‍വലിക്കാന്‍ തയാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഇന്ത്യന്‍ ഡെമോക്രാറ്റിക് ഫിലിം ലേബര്‍ അസോസിയേഷന്‍ ഭാരവാഹികളും പറഞ്ഞു. ജനറല്‍ സെക്രട്ടറി സന്തോഷ് ബെല്ലാരി, സുബിന്‍ സുരേഷ്, നിഷ, ഡാനിയല്‍ ബേബി തുടങ്ങിയവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

‘കേരളത്തില്‍ സിനിമാ നിര്‍മാണത്തിന് അനുമതി നല്‍കുന്നതും ടൈറ്റില്‍ രജിസ്‌ട്രേഷനുമുള്ള അധികാരം ഫിലിംചേംബറിനാണ്. ഇതനുസരിച്ച് 2019 നവംബര്‍ 5ന് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് ഫിലിം ചേംബറില്‍ ‘വെള്ളിരിക്കാപട്ടണം’ എന്ന പേര് രജിസ്റ്റര്‍ ചെയ്തു. ചേംബറിന്റെ നിര്‍ദേശപ്രകാരം, ഇതേപേരില്‍ 1985-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ നിര്‍മാതാവും സംവിധായകനുമായ ശ്രീ. തോമസ് ബെര്‍ളിയുടെ അനുമതിപത്രം ഉള്‍പ്പെടെയാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ് രജിസ്‌ട്രേഷന് അപേക്ഷിച്ചത്. ഈ രേഖകളെല്ലാം ഇപ്പോഴും ഫിലിം ചേംബറില്‍ തന്നെയുണ്ട്. എന്നാണ് ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് പേര് രജിസ്റ്റര്‍ ചെയ്തത് എന്നതിനും അപേക്ഷയ്‌ക്കൊപ്പം ശ്രീ. തോമസ് ബെര്‍ളിയുടെ കത്ത് ഉണ്ടായിരുന്നോ എന്നതിനുമെല്ലാം ഫിലിം ചേംബര്‍ രേഖകള്‍ സാക്ഷ്യം പറയും.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് പേരിനായി അപേക്ഷിക്കുമ്പോള്‍ ഫിലിം ചേംബറിലോ സൗത്ത് ഇന്ത്യന്‍ ഫിലിം ചേംബറിലോ ‘വെള്ളരിക്കാപട്ടണം’ എന്ന പേര് മറ്റാരും രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ഈ പേര് ഫുള്‍ഓണ്‍ സ്റ്റുഡിയോസിന് അനുവദിച്ച് കിട്ടി. വസ്തുതകള്‍ ഇതായിരിക്കെ തമിഴ്‌നാട്ടിലെ ഒരു സംഘടനയിലെ രജിസ്‌ട്രേഷന്റെ ബലത്തില്‍ ‘വെള്ളരിക്കാപട്ടണം’ എന്ന പേരില്‍ മറ്റൊരാള്‍ കേരളത്തില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി.

ആ സിനിമയുടെ സംവിധായകന്‍ കൂടിയായ ഇദ്ദേഹം ഞങ്ങളുടെ ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിര്‍ക്കും എതിരേ സമൂഹമാധ്യമങ്ങളിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും അപവാദപ്രചാരണം നടത്തുകയും ഞങ്ങളുടെ ചിത്രത്തെക്കുറിച്ച് സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ഇപ്പോഴും തുടരുകയാണ്. ഒരു ചിത്രത്തിന്റെ പേരിന്റെ രജിസ്‌ട്രേഷനുമായി അതിലെ അഭിനേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ല. എന്നിട്ടും അവരെ വ്യക്തിഹത്യ ചെയ്യാനുള്ള ശ്രമമാണ് മേല്‍പ്പറഞ്ഞ സംവിധായകന്‍ നടത്തുന്നത്. ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് ഞങ്ങള്‍ സംശയിക്കുന്നു.

ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകളിലൂടെ ഇതിനകം പ്രേക്ഷകപ്രശംസയും വിശ്വാസ്യതയും നേടിയ ബാനറാണ് ഫുള്‍ഓണ്‍ സ്റ്റുഡിയോസ്. കേരളത്തില്‍ സിനിമാനിര്‍മാണത്തിനുള്ള ഫിലിം ചേംബറിന്റെ എല്ലാ നിബന്ധനകളും പാലിച്ചാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്. ‘വെള്ളരിക്കാപട്ടണം’ എന്ന പേരിലുള്ള ഫിലിംചേംബറിന്റെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും ഫുള്‍ ഓണ്‍സ്റ്റുഡിയോസിനാണ്. കേരളത്തില്‍ സിനിമകളുടെ ടൈറ്റില്‍ രജിസ്‌ട്രേഷനുള്ള ഔദ്യോഗികസ്ഥാപനം ഫിലിംചേംബര്‍ ആണെന്നുതന്നെയാണ് ഇപ്പോഴും ഞങ്ങളുടെ വിശ്വാസം. എന്നിരിക്കിലും ഞങ്ങളുടെ സിനിമയുടെ റിലീസിങ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടാതിരിക്കാനും അതിലെ അഭിനേതാക്കള്‍ ഇനിയും സമൂഹമധ്യത്തില്‍ നുണകള്‍കൊണ്ട് ആക്രമിക്കപ്പെടാതിരിക്കാനുമായി ഞങ്ങള്‍ പേരുമാറ്റത്തിന് തയ്യാറാകുകയാണ്,” ചിത്രത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

More in Malayalam

Trending

Recent

To Top