Connect with us

ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്; വീണ്ടും വൈറലായി ലിസിയുടെ വാക്കുകൾ

Actress

ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്; വീണ്ടും വൈറലായി ലിസിയുടെ വാക്കുകൾ

ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്; വീണ്ടും വൈറലായി ലിസിയുടെ വാക്കുകൾ

മലയാളി പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് പ്രിയദർശൻ. മോഹൻലാൽ-പ്രിയദർശൻ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങൾക്കിന്നും ആരാധകർ ഏറെയാണ്. പ്രിയദർശൻ മാത്രമല്ല, അദ്ദേഹത്തിന്റെ മുൻ ഭാര്യ ലിസിയും മകൾ കല്യാണി പ്രിയദർശനും മകനും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്.

പ്രിയദർശനും നടി ലിസിയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ദീർഘകാലത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമായിരുന്നു ഇരുവരും പിരിഞ്ഞത്. 2016 ലായിരുന്നു വേർപിരിയൽ. 26 വർഷത്തെ വിവാഹ ജീവിതം അവസാനിച്ചത് പ്രിയദർശനെ ഏറെ വിഷമിപ്പിച്ചിരുന്നു. ലിസിയുമായി പിരിഞ്ഞതും അതിന് ശേഷമുള്ള തന്റെ വിഷാദ രോഗത്തെ കുറിച്ച് പറഞ്ഞും പ്രിയദർശൻ രംഗത്തെത്തിയിരുന്നത് ഏറെ വാർത്തയായിരുന്നു.

ഇപ്പോഴിതാ വിവാഹിതരായിരുന്ന കാലത്ത് ലിസി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. റൊമാൻസും കാര്യങ്ങളും എല്ലാ കാലവും നിലനിൽക്കണമെന്നില്ല. ഞങ്ങൾ തമ്മിൽ വഴക്കില്ലാത്തതിന്റെ പ്രധാന കാരണം സാമ്പത്തിക സുരക്ഷിതത്വമാണ്. എടുത്ത് പിടിച്ച് ഓടിപ്പോകുമ്പോൾ അതൊന്നും നമ്മൾ ആലോചിക്കില്ല. പ്രിയേട്ടൻ ആരെയും ആശ്രയിച്ചല്ല ജീവിച്ചിരുന്നത്.

സ്വന്തം കാലിൽ നിന്ന് സമ്പാദിക്കുന്നു. നല്ല രീതിയിലുള്ള വരുമാനം ദെെവം സ​ഹായിച്ചിട്ട് ഉണ്ട്. ഇതാെന്നുമില്ലെങ്കിൽ നാളെ രണ്ട് കുട്ടികളൊക്കെയാകുമ്പോൾ റൊമാൻസൊക്കെ പോയിട്ട് ജീവിതത്തിന്റെ പ്രാക്ടിക്കൽ ലെെഫിലോട്ട് കടക്കുമ്പോഴുള്ള ബുദ്ധിമുട്ട് മനസിലാക്കും. അപ്പോൾ അച്ഛന്റെയും അമ്മയുടെയും സപ്പോർട്ട് ഇല്ലെങ്കിൽ ബു​ദ്ധിമുട്ടാണ്. ഇപ്പോൾ സിനിമയിൽ ഒളിച്ചോടിപ്പോകുന്നത് കാണിക്കും. പക്ഷെ അത് കഴിഞ്ഞ് അവർ എങ്ങനെ ജീവിക്കുമെന്ന് ആരും കാണിക്കുന്നില്ല. അതാണ് നമ്മൾ ജീവിതത്തിൽ കാണുന്നത്.

ആദ്യ പ്രശ്നം സാമ്പത്തികത്തിൽ തുടങ്ങും. പിന്നെ ഇൻ ലോസ്, ജാതി പ്രശ്നം എന്നിവയൊക്കെ വേണമെന്നുണ്ടെങ്കിൽ ഉണ്ടാകാം. അതൊക്കെ നമ്മൾ ഉണ്ടാക്കുന്നതാണ്. അന്ത്യന്തികമായി നമുക്ക് സന്തോഷമായിരിക്കണം. കുട്ടികളും ഭർത്താവും സന്തോഷമായിരിക്കണം. ഭർത്താവ് സന്തോഷമായിരുന്നാലേ നമുക്ക് സന്തോഷമായിരിക്കാൻ പറ്റൂ. സമൂഹമില്ലാതെ ജീവിക്കാൻ പറ്റില്ല. പ്രേമിച്ച് കഴിഞ്ഞാൽ ഒളിച്ചോടി പോകണമെന്നില്ല. പ്രേമത്തിന്റെ മധുരം കഴിഞ്ഞാൽ പ്രാക്ടിക്കൽ ലെെഫ് വേറെയാണ്. അത് മനസിലാക്കേണ്ടതുണ്ടെന്നും ലിസി അന്ന് പറഞ്ഞു.

ഒരു കുറിപ്പിൽ, പ്രിയദർശനൊപ്പം നയിച്ച ദാമ്പത്യ ജീവിതം അതി ഭീകരമായിരുന്നു എന്ന് നടി തുറന്നെഴുതിയിരുന്നു. പ്രിയദർശന്റെ മാതാപിതാക്കളുടെ മരണങ്ങൾ സംഭവിച്ച് അധികം വൈകാതെയാണ് സംവിധായകനും ലിസ്സിയും വേർപിരിഞ്ഞത്. സംവിധായകൻ പ്രിയദർശനുമായുള്ള വിവാഹമോചനത്തിന് ശേഷം ഈ വാർത്ത ഒരു കുറിപ്പിലൂടെ ലിസ്സി മാധ്യമങ്ങളെയും ആരാധകരെയും അറിയിച്ചിരുന്നു. തങ്ങളുടെ വിവാഹമോചന ഔദ്യോഗികമായി അവസാനിച്ചതായി തുറന്നെഴുതിയ പ്രശസ്ത നടി, അതിൽ തനിക്കുള്ള ആശ്വാസം മറച്ചു വച്ചില്ല.

പ്രിയദർശനുമായുള്ള വിവാഹജീവിതം പോലെ തന്നെ വിവാഹമോചനം പോലും വളരെ ഭീകരമായിരുന്നു എന്നായിരുന്നു ലിസ്സി പറഞ്ഞത്. ഈ വെളിപ്പെടുത്തൽ ഇരുവരുടെയും ആരാധകരെയും, മലയാള സിനിമ പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയിൽ ഒരു ഒത്തുതീർപ്പിലെത്തുന്നതുവരെ കോടതികളിലും പുറത്തും പലപ്പോഴും കടുപ്പം നിറഞ്ഞതും, അപരിഷ്കൃതവുമായ പോരാട്ടമായിരുന്നു ഈ വിവാഹമോചനം.

ഒരുപക്ഷേ ഞങ്ങളുടെ വിവാഹമോചന നടപടികളുടെ വൃത്തികെട്ട സ്വഭാവം, ഞങ്ങളുടെ വിവാഹജീവിതത്തിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് കാണിച്ചു തരും. എന്തായാലും, ഇപ്പോൾ എനിക്ക് വലിയ ആശ്വാസം തോന്നുന്നുവെന്നും ലിസ്സി കുറിച്ചു. ഈ ദീർഘകാല നിയമയുദ്ധം അവസാനിച്ചതിൽ ആശ്വാസം പ്രകടിപ്പിച്ച നടി, താൻ അനുഭവിച്ച മാനസികവും നിയമപരവുമായ ബുദ്ധിമുട്ടുകളെ കുറിച്ചും തുറന്നെഴുതി. പ്രിയദർശൻ മാധ്യമങ്ങൾക്ക് മുന്നിൽ തങ്ങൾ തമ്മിൽ ഇപ്പോഴും സൗഹൃദത്തിലാണെന്ന് തെളിയിക്കാൻ ശ്രമിച്ചപ്പോൾ, അതൊക്കെ തള്ളിക്കളയുകയിരുന്നു പ്രശസ്ത നടി.

പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ലെന്നും ലിസ്സി തന്റെ കുറിപ്പിൽ പറഞ്ഞിരുന്നു. സമീപകാലത്ത്, ഹൃത്വിക് റോഷൻ, സൂസൻ ഖാൻ എന്നിവർ മുതൽ ദിലീപ്, മഞ്ജു വാരിയർ, അടുത്തിടെ അമല പോൾ, വിജയ് എന്നിവർ വരെയുള്ള എല്ലാ സെലിബ്രിറ്റി വിവാഹമോചനങ്ങളും പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനങ്ങളായിരുന്നു. ആ ദമ്പതികൾക്കും അത് വേദനാജനകമായിരുന്നിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, പക്ഷേ അവരൊക്കെ എന്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും, പരസ്പരം ബഹുമാനിക്കാൻ തീരുമാനിച്ചു. എന്നാൽ ഞങ്ങളുടെ സ്ഥിതി അതായിരുന്നില്ല എന്ന് സംവിധായകനുമായുള്ള നിയമയുദ്ധത്തെ കുറിച്ച് ലിസ്സി തന്റെ കുറിപ്പിൽ വെളിപ്പെടുത്തി.

24 വർഷത്തെ വിവാഹ ജീവിതത്തിനു ശേഷമാണ് ലിസിയും പ്രിയദർശനും ബന്ധം വേർപെടുത്തിയത്. പ്രിയദർശൻ സംവിധാനം നിർവഹിച്ച ‘ഓടരുതമ്മാവാ ആളറിയാം’ എന്ന ചിത്രത്തിലൂടെ ആയിരുന്നു ലിസി സിനിമാ ജീവിതത്തിനു തുടക്കം കുറിച്ചത്. ലിസിയും പ്രിയദർശനും തമ്മിൽ പത്ത് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്. ആദ്യ ചിത്രത്തിലൂടെ തന്നെ ലിസി പ്രിയദർശനുമായി വേഗം സൗഹൃദത്തിലാവുകയായിരുന്നു. തുടർന്നു നിരവധി ചിത്രങ്ങളിൽ ലിസി നായികയായി മാറി. ആറ് വർഷത്തിനിടെ പ്രിയദർശന്റെ 22 ചിത്രങ്ങളിൽ ലിസി അഭിനയിച്ചു.

ആദ്യം ഉണ്ടായിരുന്ന സൗഹൃദം പിന്നീട് പ്രണയമായി മാറുകയും 1990 ഡിസംബർ 13നു ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം ലിസി ഹിന്ദുമതം സ്വീകരിച്ച് ലക്ഷ്മി പ്രിയദർശൻ എന്ന് പേര് സ്വീകരിച്ചു. പ്രിയദർശനുമായി ഒരു വിധത്തിലും ചേർന്ന് പോകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഈ ബന്ധം വേർപെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികൾക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേർപെടുത്തിയ ആദ്യ നാളുകളികളിൽ തുറന്നു പറഞ്ഞിരുന്നു.

ലിസിയുമായുള്ള പ്രശ്‌നങ്ങൾ മൂലം തനിക്ക് ജോലിയിൽ പോലും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് അക്കാലത്ത് പ്രിയദർശൻ വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട് ലിസി നൽകിയ കേസുമായി ബന്ധപ്പെട്ട് വിചാരണ നടക്കുന്ന സമയത്ത് ലിസി തനിക്കെതിരെ ഉന്നയിച്ച ഒരു ആരോപണം കേട്ട് കോടതി മുറിയിൽ താൻ പൊട്ടിക്കരഞ്ഞതായും പ്രിയൻ പറഞ്ഞിരുന്നു.

മോഹൻലാൽ ഒരിക്കൽ എന്നോട് പറഞ്ഞു. ‘രണ്ടുപേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് എതിർക്കുന്നവൻ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ അവരുടെ ശത്രുവാകുമെന്ന്. ഞാനും ലിസിയും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല. മക്കളും ഞങ്ങളുടെ കാര്യത്തിൽ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചിട്ടില്ല.

എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവർ മുതിർന്ന കുട്ടികളാണല്ലോ, കാര്യങ്ങൾ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങൾ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്‌നങ്ങൾ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്. ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ എന്നുമാണ് പ്രിയദർശൻ പറഞ്ഞിരുന്നത്.

പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്. പ്രിയദർശനുമായി ഒരു വിധത്തിലും ചേർന്ന് പോകാൻ കഴിയാത്തതുകൊണ്ടാണ് താൻ ഈ ബന്ധം വേർപെടുത്തിയതെന്ന് ലിസി തുറന്നു പറഞ്ഞിട്ടുണ്ട്. എന്താണ് ബന്ധം അവസാനിപ്പിക്കാനിടയായ കാരണമെന്ന് കുട്ടികൾക്ക് അറിയാമായിരുന്നുവെന്ന് ബന്ധം വേർപെടുത്തിയ ആദ്യ നാളുകളികളിൽ തുറന്നു പറഞ്ഞിരുന്നു. പുറത്തു നിന്ന് നോക്കുന്നവർക്ക് കാര്യങ്ങൾ വളരെ ഭംഗിയായി പോകുന്നതായി തോന്നാമങ്കിലും ഉള്ളിൽ നടക്കുന്ന പല കാര്യങ്ങളും അത്ര സുഗമമം അല്ലന്നു അഭിപ്രായപ്പെട്ടിരുന്നു.

പ്രിയദർശൻ ലിസിക്ക് ഒരു വിധത്തിലുമുള്ള ബഹുമാനവും കൊടുത്തിരുന്നില്ലന്നും അതാണ് വിവാഹമോചനത്തിലേക്കെത്താൻ കാരണമായതെന്നും ചില അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പ്രിയദർശനു പരസ്ത്രീ ബന്ധമുള്ളത് കൊണ്ടാണ് ലിസി ഇത്തരം ഒരു തീരുമാനമെടുത്തതെന്നു പല ഗോസിപ്പുകൾ കേട്ടിരുന്നു. താൻ ലിസിക്കായി ഇപ്പൊഴും കാത്തിരിക്കുകയാണെന്നും താൻ ഇപ്പോഴും ലിസിയെ പ്രണയിക്കുന്നുണ്ടെന്നും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നും പ്രിയദർശൻ തുറന്നു പറഞ്ഞിരുന്നു. പക്ഷേ ഇനി ഒരു മടങ്ങി വരവില്ലന്നാണ് ലിസി പ്രതികരിച്ചത്.

മുമ്പൊരിക്കൽ ലിസി-പ്രിയദർശൻ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംവിധായകൻ ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളും വൈറാലയിരുന്നു. ലിസി-പ്രിയദർശൻ പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലം. അവർ തമ്മിൽ ഇടയ്ക്ക് പിണക്കങ്ങളുണ്ടാകും, ഇണക്കങ്ങളുണ്ടാകും. പ്രിയന്റെ തിരുവനന്തപുരത്തുള്ള സുഹൃത്തുക്കളിൽ ഭൂരിഭാഗവും ലിസിയെ കെട്ടുന്നതിൽ കടുത്ത എതിർപ്പുള്ളവരായിരുന്നു. ഞാനും കൊച്ചിൻ ഹനീഫയുമൊക്കെ ലിസി പക്ഷക്കാരും. അന്ന് കൊച്ചിൻ ഹനീഫയുടെ പകലിൽ ഒരു പൗർണമി എന്ന സിനിമയുടെ ഷൂട്ടിംഗ് എറണാകുളത്ത് നടക്കുന്നുണ്ട്. ശിവകുമാർ, രാധിക, ലിസി, റഹ്മാൻ തുടങ്ങിയവരായിരുന്നു താരങ്ങൾ.

ലിസിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനും പിടിച്ച് കൊണ്ട് പോകുവാനും അമ്മ ഏലിയാമ്മ ഏതാനും ഗുണ്ടകളുമായി ഹനീഫയുടെ സെറ്റിലെത്തി. സംഘർഷ ഭരിതമായ അന്തരീക്ഷം അവരവിടെ സൃഷ്ടിച്ചു. ലിസി ഭയന്ന് വിറച്ചു. ഹനീഫ ഒരു തനി ഗുണ്ടായായി മാറി. കലി പൂണ്ട ഹനീഫ അലറി. അവളെ തൊട്ടാൽ എല്ലാത്തിനെയും കീച്ചിക്കളയും മര്യാദക്ക് ഇവിടെ നിന്നും പൊക്കോണം എന്ന് പറഞ്ഞു. വിരട്ടാൻ വന്നവർ തിരിച്ച് പോയെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ഇതേക്കുറിച്ച് ഹനീഫ എന്നോട് പറഞ്ഞത് എടാ അവിടെ അതേ രക്ഷയുള്ളൂ, അല്ലെങ്കിൽ അവർ പെണ്ണിനെയും കൊണ്ട് പോയേനെ എന്നാണ്. ഹനീഫിക്ക ഇല്ലായിരുന്നെങ്കിൽ എന്റെ കാര്യം പോക്കായെനെ എന്നാണ് ലിസി എന്നോട് പറഞ്ഞത്. സുകുമാരി ചേച്ചി, ഹനീഫ എന്നിവരോടേ തനിക്ക് ജീവിതത്തിൽ കടപ്പാടുള്ളൂ എന്ന് ലിസി പറഞ്ഞിട്ടുണ്ട്. ലിസി-പ്രിയദർശൻ വിവാഹത്തിന്റെ പ്രധാന കാർമികത്വം വഹിച്ചത് കൊച്ചിൻ ഹനീഫയായിരുന്നു.

അച്ഛനും അമ്മയും സഹോദരങ്ങളുമൊന്നും ഇല്ലാതിരുന്ന കാലത്ത് കുഞ്ഞനുജത്തിയെ പോലെ കണ്ട് എന്റെ വിവാഹം നടത്തിയത് ഹനീഫിക്കയാണെന്ന് ലിസി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കാര്യം പറഞ്ഞാൽ ഇപ്പോഴും ലിസിയുടെ കണ്ണ് നിറയുമെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കിയിരുന്നു.

More in Actress

Trending

Recent

To Top