Connect with us

കൂടെവിടെയിലെ ഈ വില്ലൻ ; ഒരുകാലത്തെ ഹിറ്റ് നയകന്‍ ആയിരുന്നോ ?

Movies

കൂടെവിടെയിലെ ഈ വില്ലൻ ; ഒരുകാലത്തെ ഹിറ്റ് നയകന്‍ ആയിരുന്നോ ?

കൂടെവിടെയിലെ ഈ വില്ലൻ ; ഒരുകാലത്തെ ഹിറ്റ് നയകന്‍ ആയിരുന്നോ ?

മലയാളികളുടെ നൊസ്റ്റാള്‍ജിയയുടെ ഭാഗമാണ് ഡിസംബര്‍ എന്ന ചിത്രവും ചിത്രത്തിലെ ജാസി ഗിഫ്റ്റ് ഒരുക്കിയ പാട്ടുകളും. നയന്റീസ് കിഡ്‌സിനെ സംബന്ധിച്ച് ഡിസംബറിനെ ദം ദമാ പാട്ടൊന്നും ഒരിക്കലും മറക്കാനാകില്ല. എന്നാല് ആ സിനിമയില് നായകനായി അഭിനയിച്ച മഞ്ജുളന് എന്ന നടന് തന്നെയാണ് ഇന്ന് കൂടെവിടെ എന്ന സീരിയലില് നെഗറ്റീവ് വേഷത്തിലെത്തുന്നത് എന്ന് ചുരുക്കം ചിലര്ക്ക് മാത്രമേ അറിയൂ. അതേ രവിശങ്കര് തന്നെയാണ് ഇന്ന് കൂടെവിടെ സീരിയലിലെ ജഗന്നാഥനും. വറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില് മഞ്ജുളന് വിശേഷങ്ങള് പങ്കുവച്ചു.

ധമ്മ് ധമ്മ ദേക്കോ മേ മസ്തി ഹേ എന്ന ആ ഫാസ്റ്റ് ട്രാക്ക് പാട്ട് ഇന്ന് പല ട്രോള് വീഡിയോകളിലും കാണാം. പക്ഷെ ഒട്ടും ഡാന്സ് അറിയാത്ത ഒരാളാണ് താന് എന്നാണ് മഞ്ജുളന് പറയുന്നത്. ഞാന് ഏതോ വലിയ ഡാന്സര് ആണെന്നാണ് അവിടെ ഷൂട്ടിങിന് എത്തിയവര് എല്ലാം കരുതിയത്. ആദ്യത്തെ ഷോട്ട് തന്നെ ഡാന്സ് ആയിരുന്നു. അതോടെ എന്റെ കംപ്ലീറ്റ് ഇമേജും പോയിക്കിട്ടി. അന്ന് എനിക്കൊപ്പം ഡാന്സ് ചെയ്തവര് എല്ലാം ഗംഭീര ഡാന്സേഴ്സ് ആയിരുന്നു.

സിനിമകള് ഞാന് വളരെ കുറച്ച് മാത്രമേ ചെയ്തിട്ടുള്ളൂ. നാടകങ്ങളിലാണ് ഞാന് കൂടുതല് ശ്രദ്ധിച്ചത്. ഇന്ത്യയിലും പുറത്തും ഒക്കെയായി നാടകങ്ങളുമായി ഞാന് തിരക്കിലായിരുന്നു. നാടകത്തിന്റെ ക്ലാസ് എടുക്കാനും പോകും. സംവിധാനം ചെയ്യും. കൂനന് എന്ന സോളോ ഡ്രാമ രണ്ടായിരത്തോളം വേദികളില് ചെയ്തതിലൂടെ ഏഷ്യന് ബുക്ക് ഓഫ് റെക്കോഡ് കിട്ടിയിട്ടുണ്ട്.

അതിനിടയില് സിനിമകള് കുറഞ്ഞു. ഞാന് ശ്രമിച്ചതും ഇല്ല. എന്നാല് കോവിഡിന്റെ കാലത്ത് എല്ലാം സ്തംഭിച്ചു.സീരിയലുകളില് നിന്ന് എന്നെ നേരത്തെ പലരും വിളിച്ചിരുന്നു. പക്ഷെ കോവിഡ് ആയി, ഒന്നും ചെയ്യാനില്ലാതെയായപ്പോഴാണ് കൂടെവിടെ എന്ന സീരിയലില് നിന്നും വിളി വന്നത്. കുറച്ച് എപ്പിസോഡുകള് കണ്ടപ്പോള് നല്ല കഥയും കഥാപാത്രങ്ങളുമാണ് എന്ന് മനസ്സിലായി.

അങ്ങനെയാണ് സീരിയലില് ജോയിന് ചെയ്തത്.
ഇപ്പോള് സിനിമയില് കൂടുതല് ശ്രദ്ധിക്കണം എന്ന് അഗ്രഹമുണ്ട്. പക്ഷെ എനിക്ക് സിനിമയില് ചില ഭാഗ്യങ്ങള് കിട്ടിയിട്ടുണ്ട്. ആദ്യ സിനിമ തന്നെ സന്തോഷ് ശിവനെ പോലൊരു സംവിധായകനൊപ്പമായിരുന്നു. മമ്മൂക്കയെ വിരല് ചൂണ്ടി സംസാരിക്കുന്ന നെഗറ്റീവ് വേഷം ചെയ്യാന് പറ്റി. പിന്നെ ഏറ്റവും വലിയ ഭാഗ്യം സ്നേഹ തുമ്പി എന്ന പാട്ട് ത്ന്നെയാണ്. ഗാനഗന്ധര്വ്വ ദാസേട്ടന് പാട്ടിന് ചുണ്ടനക്കാന് കഴിഞ്ഞത് മഹാഭാഗ്യമാണ്.ഷംന കാസിമിന്റെ ആദ്യത്തെ സിനിമയായിരുന്നു ഡിസംബര്. ആ ഗാനരംഗത്ത് മാത്രമാണ് ഷംന വന്നത്. അന്ന് അഭിനയിക്കാന് വരുമ്പോള് കണ്ണരുകാരിയായ ഒരു കൊച്ചു പെണ്ണ്. വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീട് ഷംനയുടെ ഓരോ വളര്ച്ചയും കാണുമ്പോള് ഞാന് കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട്. ഇന്ന് തെന്നിന്ത്യന് സിനിമയിലെ മികച്ച നടിയും നര്ത്തകിയും ആണല്ലോ ഷംന

അത് പോലെ ഡിസംബര് എന്ന സിനിമയുടെ ഷൂട്ടിങ് നടന്നത് കുട്ടിക്കാനത്ത് വച്ചാണ്. അടുത്തിടെ അവിചാരിതമായി ആസിഫ് അലിയെ കണ്ടപ്പോള് ഞാന് പരിചയപ്പെടാനായി പോയി. അപ്പോള് അദ്ദേഹം പറഞ്ഞു, ‘എനിക്ക് നിങ്ങളെ അറിയാം. അന്ന് കുട്ടിക്കാനത്ത് വച്ച് ഡിസംബറിന്റെ ഷൂ്ട്ടിങ് നടക്കുമ്പോള് അവിടെ കൂടി നിന്ന ആളുകളില് ഞാനും ഉണ്ടായിരുന്നു’ എന്ന്. അതൊക്കെ വലിയ കൗതുകം ആയിട്ടാണ് തോന്നിയത്.


ഇപ്പോള് സീരിയലുകള് ചെയ്യുമ്പോള് ആളുകള് പെട്ടന്ന് തിരിച്ചറിയുന്നുണ്ട്. എത്ര നാടകങ്ങള് ചെയ്തു എന്ന് പറഞ്ഞാലും ജനങ്ങള്ക്ക് ഇടയില് റീച്ച് ഉണ്ടാവില്ല. സിനിമയോ സീരിയലോ മാത്രമാണ് അത്തരത്തിലുള്ള റീച്ച് തരുന്നത്. എന്നെ കാണുമ്പോള് എവിടെയോ കണ്ടത് പോലെ എന്ന് പറയുന്നവരുണ്ട്. ചിലര് വന്ന് സംസാരിച്ചിട്ട് പറയും, നിങ്ങള് ഇത്ര നല്ലതാണല്ലോ, എന്നിട്ടും എന്താ ജഗന്നാഥന് ഇത്ര ദുഷ്ടനായിപ്പോയത് എന്ന്. അത് എല്ലാം കഥാപാത്രത്തിന്റെ വിജയമായി കാണുന്നു.

വീട്ടില് അമ്മയും അച്ഛനും മുത്തശ്ശിയും ഒക്കെയാണ് ഉള്ളത്. കല്യാണം ആയില്ലേ എന്ന് ചോദിച്ചപ്പോള്, അതിനുള്ള പ്രായം ആയിട്ടില്ല എന്നായിരുന്നു നടന്റെ മറുപടി. പ്രായം ആയി എന്ന് തോന്നിയാല് നാളെയാണെങ്കില് നാളെ തന്നെ കെട്ടും. പ്രണയം എല്ലാവരുടെയും പോലെ എന്റെ ജീവിതത്തിലും സംഭവിച്ചിട്ടുണ്ട് എന്ന് മഞ്ജുളന് പറഞ്ഞു.

More in Movies

Trending

Recent

To Top