തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക്കിന്റെ നേതൃത്വത്തിനെതിരേ കടുത്തവിമര്‍ശനവുമായി വീണ്ടും നിര്‍മാതാക്കളും വിതരണക്കാരും. ഇപ്പോഴത്തെ നേതൃത്വവുമായി ഇനിയൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് ആവര്‍ത്തിച്ച ഇരുകൂട്ടരുടെയും സംഘടനകള്‍ ബുധനാഴ്ച നടന്ന ഫിലിം ചേംബര്‍ എക്സിക്യുട്ടീവ് യോഗം ബഹിഷ്കരിച്ചു.
ഫിലിം ചേംബര്‍ പ്രസിഡന്റ് കെ. വിജയകുമാര്‍ ഉയര്‍ത്തിയ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് ഫിലിംചേംബര്‍ യോഗത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെയും ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെയും ഭാരവാഹികള്‍ ഉയര്‍ത്തിയത്.
വിജയകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഈ സംഘടനകള്‍ക്കും ഫിയോക്കിനുമിടയിലുള്ള തര്‍ക്കങ്ങളായിരുന്നു പ്രധാന അജന്‍ഡ. തങ്ങളുടെ നിലപാട് വിശദീകരിച്ചശേഷം നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാപ്രതിനിധികള്‍ യോഗം ബഹിഷ്കരിച്ചു.
ഇന്ന് യുവ തലമുറയ്ക്കിടയിൽ തരംഗമാണ് റാപ്പപ് വേടനും അദ്ദേഹത്തിന്റെ ഗാനങ്ങളും. ഇപ്പോഴിതാ വേടന്റെ പാട്ട് പാഠ്യ വിഷയത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് കാലിക്കറ്റ് സർവകലാശാല....