സിനിമകളിൽ ലോജിക്കില്ല എന്ന വിമർശനങ്ങൾക്ക് ചെവി കൊടുക്കുന്നില്ല; സിനിമയെ സിനിമയായി കാണണമെന്ന് ജിത്തു ജോസഫ് !
മലയാളത്തില്‍ ഒരുപിടി ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ജീത്തു ജോസഫ്. , സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെ സിനിമകളില്‍ ലോജിക്ക് ഇല്ല എന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കുകാണ് ജീത്തു ജോസഫ്.
. താൻ സിനിമകളിൽ ലോജിക്ക് നോക്കാറില്ലെന്നും ലോജിക്കില്ല എന്ന വിമർശനങ്ങൾക്ക് ചെവി കൊടുക്കുന്നില്ലെന്നും സംവിധായകൻ പറഞ്ഞു. തിയേറ്ററിൽ ചെലവഴിക്കുന്ന സമയം പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുക മാത്രമാണ് ലക്ഷ്യം. തിയേറ്ററിൽ കണ്ടിട്ട് മനസിലാകാതെ വീട്ടിൽ ചെന്ന് ആലോചിച്ച് കണ്ടുപിടിക്കുന്നതിനോട് യോജിപ്പില്ല. സിനിമയെ സിനിമയായി കാണണമെന്നും അദ്ദേഹം പറഞ്ഞു.
‘വിമര്‍ശനങ്ങളെല്ലാം ഞാന്‍ വെറുതെ ഓടിച്ച് നോക്കും. ചിലര്‍ പറയുന്ന ലോജിക്ക് ഒന്നും ഞാന്‍ കാര്യമാക്കാറില്ല. സിനിമയെ സിനിമയായി കാണണം. മുമ്പ് ഒത്തിരി ലോജിക്ക് നോക്കാറുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ കുറച്ചതാണ്. സിനിമക്ക് ലോജിക്ക് നോക്കണ്ട ആവശ്യം ഒന്നുമില്ല.
ലോജിക്ക് വേണം എന്ന് ആളുകൾക്ക് വാശിയാണ്. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആ സിനിമ നിങ്ങളെ എന്‍ഗേജ് ചെയ്‌തോ എന്ന് മാത്രം നോക്കിയാല്‍ മതി. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ മനസിലാകാതെ വീട്ടില്‍ പോയി ആലോചിച്ചിട്ട് ഒരു കാര്യവും ഇല്ല. തിയേറ്ററില്‍ ഇരിക്കുമ്പോള്‍ ആളുകളെ എന്‍ഗേജ് ചെയ്യിക്കുക എന്ന ആങ്കിളിലാണ് ഞാന്‍ പോകുന്നത്.പറയുന്ന വിമര്‍ശനങ്ങളില്‍ എന്തെങ്കിലും കാര്യം ഉണ്ടെങ്കില്‍ ഞാന്‍ എടുക്കും ഇല്ലെങ്കില്‍ ശ്രദ്ധിക്കാൻ പോകാറില്ല. അങ്ങനെ നോക്കിയാൽ നൂറ് പേർ സിനിമ കാണുമ്പോള്‍ നൂറ് അഭിപ്രായം പറയില്ലേ.
അങ്ങനെ എല്ലാവരുടേയും അഭിപ്രായം നോക്കിയാല്‍ സിനിമ ചെയ്യാന്‍ പറ്റില്ല. ഞാന്‍ ‘ലൈഫ് ഓഫ് ജോസൂട്ടി’ ചെയ്തപ്പോള്‍ എല്ലാവരും എന്നോട് പറഞ്ഞു അതില്‍ എന്തെങ്കിലും ത്രില്ലിങ്ങ് എലമെന്റ്‌സ് ഉണ്ടാകുമെന്ന് വിചാരിച്ചിരുന്നു എന്ന്. ചേട്ടന്‍ ഇനി അതുപോലുള്ള സിനിമകള്‍ ചെയ്യേണ്ട എന്നൊക്കെ. ഞാന്‍ പറഞ്ഞു എനിക്ക് ഇനിയും ഇതുപോലുള്ള സിനിമകൾ ചെയ്യണമെന്ന്. ത്രില്ലര്‍ അല്ലാത്ത വേറെ സിനിമകള്‍ ചെയ്യാന്‍ എനിക്ക് പ്ലാന്‍ ഉണ്ട്,’ റെഡ് എഫ്മ്മിന് നൽകിയ അഭിമുഖത്തിൽ ജീത്തു ജോസഫ് പറഞ്ഞു.
ആസിഫ് അലി നായകനായ ‘കൂമനാ’ണ് ജീത്തു ജോസഫിന്റെ വരാനിരിക്കുന്ന ചിത്രം. ഒരു നാട്ടില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണവും അതിന് പിന്നാലെ ഉണ്ടാകുന്ന സംഭവങ്ങളുമാണ് പ്രമേയം. ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയ കൂമന്‍ നവംബര്‍ നാലിന് തിയേറ്ററുകളിൽ എത്തും.
