Connect with us

എനിക്ക് ഇടയ്‌ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്; എസ്തര്‍ അനില്‍!

Movies

എനിക്ക് ഇടയ്‌ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്; എസ്തര്‍ അനില്‍!

എനിക്ക് ഇടയ്‌ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്; എസ്തര്‍ അനില്‍!

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നടിമാരിലൊരാളാണ് എസ്തർ അനിൽ. ഇന്ന് തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് എസ്തര്‍ അനില്‍. ദൃശ്യത്തില്‍ അഭിനയിച്ചതോടെയായിരുന്നു താരത്തിന്റെ കരിയര്‍ മാറിമറിഞ്ഞത്. ബാലതാരമായി തുടക്കം കുറിച്ച് നായികയായി മാറുകയായിരുന്നു താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം യൂട്യൂബ് ചാനല്‍ തുടങ്ങിയിരിക്കുകയാണ്. പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകിയെത്തിയിരിക്കുകയാണ് താരം.

എനിക്കിപ്പോള്‍ 21 വയസായി, ഞാനിപ്പോള്‍ ബിഎ ഇക്കണോമിക്‌സ് പൂര്‍ത്തിയാക്കി. അമ്മയുടെ കുക്കറി ഷോ ഷൂട്ട് ചെയ്യാനായിട്ട് അമൃത ടിവിയില്‍ നിന്നും ഒരു ടീം വന്നിരുന്നു. അവരാണ് എന്നോട് ആങ്കറിംഗ് ചെയ്യാനിഷ്ടമുണ്ടോയെന്ന് ചോദിച്ചത്. കുട്ടികളുടെ പരിപാടിയാണെന്ന് പറഞ്ഞിരുന്നു. 8 വയസ് എങ്ങാനുമായിരുന്നു അന്ന്. അവര് പറയുന്നത് പോലെ ചെയ്യുകയായിരുന്നു. അങ്ങനെയാണ് സിനിമയിലും അവസരം ലഭിച്ചത്. അച്ഛനും അമ്മയ്ക്കും സിനിമ ഇഷ്ടമായിരുന്നു. സിനിമ വേണോ സ്റ്റഡീസ് വേണോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.

മുതല്‍ ഡീപോളിലാണ് പഠിച്ചത്. എനിക്കൊത്തിരി സുഹൃത്തുക്കളുണ്ട് അവിടെ. വയനാട്ടില്‍ നിന്നും ഞങ്ങളിപ്പോള്‍ കൊച്ചിയിലേക്ക് മാറി. ആദ്യമൊക്കെ കപ്പയും കഞ്ഞിയുമൊക്കെയായിരുന്നു ഇഷ്ട ഭക്ഷണം. പുറത്ത് നിന്നൊക്കെ കഴിക്കാന്‍ തുടങ്ങിയതോടെയാണ് ഇഷ്ടങ്ങള്‍ മാറിയത്. തന്റെ ടാറ്റുവിനെക്കുറിച്ചും എസ്തര്‍ സംസാരിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിച്ചോണ്ടിരിക്കുന്നതിനിടയിലുള്ള ആഗ്രഹമുണ്ടായിരുന്നു. വേറൊരു ടാറ്റു ചെയ്യാനായിരുന്നു തീരുമാനിച്ചത്. അത് കൈയ്യിൽ ചെയ്തിട്ട് ഭംഗിയുണ്ടായിരുന്നില്ല. അങ്ങനെയാണ് ഇത് ചെയ്തത്.

ഡ്രൈവിംഗ് നല്ല പേടിയുള്ള കാര്യമായിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു ഡ്രൈവിംഗ് പഠിച്ചത്. ടെസ്റ്റൊക്കെ ക്ലിയറായെങ്കിലും ആദ്യമൊന്നും ഡ്രൈവ് ചെയ്യുമായിരുന്നില്ല. ജിമ്മില്‍ പോവാന്‍ തുടങ്ങിയ സമയത്ത് സ്‌കൂട്ടി മേടിച്ചത്. ഇടയ്ക്ക് ഞാന്‍ ഇടപ്പള്ളി പോവാന്‍ ഇറങ്ങിയപ്പോള്‍ പപ്പ പറഞ്ഞു ഞാന്‍ വിടാമെന്ന്. അമ്മ പറഞ്ഞു വേണ്ട, അവള്‍ പോയി വരുമെന്ന്. അന്ന് കുഴപ്പമൊന്നുമില്ലായിരുന്നു. കാറോടിച്ച് തുടങ്ങിയിട്ടില്ല. എനിക്ക് ഇടയ്‌ക്കൊരു പാനിക്ക് അറ്റാക്ക് വന്നിരുന്നു. എന്ത് വന്നാലും ഫേസ് ചെയ്യണമെന്ന് പഠിപ്പിച്ചത് അതോടെയാണ്.

എന്റെ ഫാമിലി എല്ലാ കാര്യത്തിലും സപ്പോര്‍ട്ടീവാണ്. നാട്ടുകാരെന്ത് പറയുമെന്ന് നോക്കി ജീവിക്കാനല്ല അവര്‍ പഠിപ്പിച്ചത്. അവര്‍ ജീവിച്ചതും അങ്ങനെയല്ല. അത് കണ്ടാണ് ഞങ്ങള്‍ പഠിച്ചത്. നാട്ടുകാരെന്ത് പറയും, ഇങ്ങനെ നടക്കൂയെന്ന് അവരിപ്പോള്‍ വന്ന് പറയില്ല. ഞങ്ങള്‍ക്കത് ശീലമില്ല. അവര്‍ എനിക്കൊരു പ്രഷറും തന്നിട്ടില്ല. ഇങ്ങനെയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സ്‌കിപ്പ് ചെയ്യാറാണ് പതിവ്. കമന്റുകളൊക്കെ കണ്ട് വിഷമിച്ച ദിനങ്ങളുണ്ടെന്നുമായിരുന്നു എസ്തര്‍ പറഞ്ഞത്.

More in Movies

Trending

Recent

To Top