കന്നഡ ഇൻഡസ്ട്രിയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി ശ്രുതി ഹരിഹരൻ..സിനിമയിൽ അഭിനയിക്കാനുള്ള ആദ്യ മീറ്റിങ്ങിൽ തന്നെ നേരിടേണ്ടിവന്നത് മോശമനുഭവമാണെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.
അന്നെനിക്ക് 18 വയസ്സായിരുന്നു പ്രായം.ഞാൻ അതുകൊണ്ട് ആ സിനിമ ചെയ്തില്ല.എന്നാൽ വർഷങ്ങൾക്ക് ശേഷം പ്രമുഖനായൊരു നിർമ്മാതാവ് എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു ,സിനിമയിൽ അഭിനയിപ്പിക്കാം പക്ഷെ ഞങ്ങൾ നാലു നിർമ്മാതാക്കളുണ്ട് ഞങ്ങൾ മാറി മാറി നിന്നെ ഇഷ്ടാനുസരണം ഉപയോഗിക്കുമെന്ന്.ഞാനത് ഇപ്പോഴും ഓർക്കുന്നു. ഞാൻ അയാൾക്ക് കൊടുത്ത മറുപടി ഇതായിരുന്നു .ഞാൻ ചെരിപ്പ് ഇട്ടിട്ടുണ്ട് എന്റെ അടുത്ത വന്നാൽ അതൂരി ഞാൻ അടിക്കുമെന്നാണ് ശ്രുതി മറുപടി നൽകിയത്.
എന്നാൽ പിന്നീട് താൻ പറഞ്ഞത് കന്നഡ സിനിമക്കാർക്കിടയിൽ ചർച്ചയായി.ഇതിന് ശേഷം നിരവധി ഓഫറുകൾ സിനിമയിൽ നിന്ന് വന്നു.എന്നാൽ തമിഴ്‍ സിനിമയിൽ നിന്നും സമാനമായ ഒരനുഭവം തനിക്ക് നേരിടേണ്ടി വന്നെന്ന് താരം വെളിപ്പെടുത്തുന്നു.അന്നും തനിക്ക് വഴക്കിടേണ്ടിവന്നു.പിന്നീട് ഓഫറുകൾ ഒന്നും തമിഴ് സിനിമയിൽ നിന്നും വന്നിട്ടില്ലെന്നും താരം പറയുന്നു.സ്ത്രീകൾ ഇതിനെതിരെ പ്രതികരിക്കണമെന്നാണ് ശ്രുതി ആവശ്യപ്പെടുന്നത്. നോ എന്ന് പറയാൻ ഒരു മടിയും കാണിക്കേണ്ട. പുരുഷന്മാരെ മാത്രം കുറ്റം പറയുകയല്ല വേണ്ടത്. കാസ്റ്റിംഗ് കൗച്ചിനെതിരെ ശക്തമായി പ്രതികരിക്കുകയാണ് വേണ്ടതെന്ന് ശ്രുതി വ്യക്തമാക്കുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...