യുവനടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട സിനിമത്തര്‍ക്കം ഒത്തുതീര്‍പ്പിലേക്ക്. മുടങ്ങി കിടക്കുന്ന സിനിമകൾ പൂർത്തിയാക്കുമെന്ന് നടൻ ഷെയ്ൻ നിഗം അമ്മ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷം പറഞ്ഞു.
‘ചര്‍ച്ച നടന്നിട്ടില്ല, വ്യക്തിപരമായ കൂടിക്കാഴ്ചയാണ് നടന്നത്. മുടങ്ങിപ്പോയ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഒരുപാട് പേരുടെ സ്വപ്നമാണ് സിനിമ. എല്ലാവരുടെയും അധ്വാനമുണ്ട്. എനിക്ക് എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യേണ്ടി വന്നത്? സിനിമ വൃത്തിയായി ചെയ്യാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായിപ്പോയി. ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്ക് സംവിധായകന് പോലും എന്നെ കൊണ്ടെത്തിച്ചു. ഇല്ല എന്ന് അവിടെ ആരെങ്കിലും പറയട്ടെ. സിനിമ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് എന്റെ തീരുമാനം.’ മാതൃഭൂമിയോട് ഷെയ്ന് പറഞ്ഞു.
നടൻസിദ്ദിഖിൻ്റെ ആലുവയിലെ വസതിയിലായിരുന്നു ഇന്നലെ ചർച്ച നടന്നത് . സിദ്ധിഖിൻ്റെ മധ്യസ്ഥതയിൽ നടന്ന ചര്‍ച്ചയിൽ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാൻ സഹകരിക്കുമെന്ന് ഷെയ്ൻ അറിയിച്ചു. അമ്മയുമായുള്ള വിവിധ വിഷയങ്ങളിൽ മുമ്പും സിദ്ധിഖ് നിര്‍ണായക ഇടപെടൽ നടത്തിയിട്ടുണ്ട്. ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ് ചര്‍ച്ചയിൽ അമ്മ സംഘടനയെ പ്രതിനിധീകരിച്ച് എത്തിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...