പ്രേക്ഷകപ്രീതി സ്വന്തമാക്കിയ സിനിമയായിരുന്നു ജോജു നായകനായ ജോസഫ് എന്ന ചിത്രം. ജോജു അഭിനയം കൊണ്ട് വിസ്മയം തീർത്ത ചിത്രമാണ് ജോസഫ്. സിനിമ പ്രേമികൾ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുകയും വലിയ വിജയമാക്കുകയും ചെയ്തു. 125 ദിവസം പ്രദർശനം പൂർത്തിയാക്കിയ ചിത്രത്തിന്റെ വിജയാഘോഷം വളരെ ഗംഭീരമായി കഴിഞ്ഞ ദിവസം കൊണ്ടാടുകയുണ്ടായി. മെഗാസ്റ്റാർ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ തുടങ്ങി കുറെയേറെ താരങ്ങൾ ചടങ്ങളിൽ ഭാഗമായിരുന്നു.
ജോജുവിനെ കുറിച്ചു സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സിനിമ ലോകം ഞെട്ടലോടെ നോക്കി കാണുന്നത്. ഇത്രെയും ബ്രില്ലൻറ്റായ ഒരു നടനെ ഉപയോഗപ്പെടുത്തുവാൻ തനിക്ക് സാധിച്ചില്ലല്ലോ എന്ന കുറ്റബോധത്തോട് കൂടിയാണ് കമൽ പ്രസംഗം ആരംഭിച്ചത്. എന്തുകൊണ്ടാണ് സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള അവാർഡ് ജോജുവിന് ലഭിച്ചതെന്ന കാരണം തനിക്ക് അറിയില്ലയെന്നും ജോസഫിൽ നായക വേഷം കൈകാര്യം ചെയ്ത ജോജുവിന് മികച്ച നടനുള്ള അവർഡായിരുന്നു തേടിയെത്തേണ്ടിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമിയാണ് അവാർഡുകൾ സംഘടിപ്പിക്കുന്നതെങ്കിലും ജൂറിയിൽ ഇടപ്പെടുവാൻ ചെയർമാനായ തനിക്ക് അവകാശമുണ്ടായിരുന്നില്ല എന്ന് കമൽ സൂചിപ്പിക്കുകയുണ്ടായി. ഫൈനൽ റൗണ്ടിലെത്തിയ 3 താരങ്ങളായ സൗബിൻ, ജയസൂര്യ, ജോജു എന്നിവർക്ക് തുല്യ മാർക്കാണ് ലഭിച്ചതെന്ന വിവരം കമൽ പുറത്തുവിടുകയുണ്ടായി. മൂന്ന് പേരെ ഒരേ സമയം വിജയിയായി പ്രഖ്യാപിക്കാൻ ജൂറിയ്ക്ക് സാധിക്കാത്തതിനാലാണ് ജോജുവിനെ തഴഞ്ഞതെന്നും ജോജുവിന് മികച്ച നടനുള്ള അവാർഡ് ലഭിക്കാത്തതിൽ തനിക്കും നിരാശയുണ്ടന്നും കമൽ പറയുകയുണ്ടായി. ഒരു നടന് അപൂർവങ്ങളിൽ അപൂർവമായി ലഭിക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് ജോസഫെന്നും ഇതുപോലെ കൊച്ചു ചിത്രങ്ങൾ വലിയ വിജയങ്ങൾ നേടട്ടെ എന്ന് ആശംസിച്ചാണ് കമൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...