മലയാള സിനിമയുടെ നിത്യ ഹരിത നായകൻ ആണ് പ്രേംനസീർ.എന്നാല്‍ നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് നസീര്‍ ഈ ഭൂമി വിട്ടു പോയതെന്ന് പറയുകയാണ് പഴയകാല ക്യാമറാമാനും സംവിധായകനുമായ ജി.വേണു. ഇന്നത്തെ ഒരു സൂപ്പര്‍താരം കാരണമാണ് അത് നടക്കാതെ പോയതെന്നും ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘നടക്കാനാവാത്ത ഒരു ആഗ്രഹം ബാക്കി വച്ചിട്ടാണ് പ്രേംനസീര്‍ ഈ ഭൂമി വിട്ടു പോയത്. അതായത് സ്വന്തമായി ഒരു പടം പ്രൊഡ്യൂസ് ചെയ്ത് ഡയറക്ട് ചെയ്യണമെന്ന്. അതിനു വേണ്ടി അദ്ദേഹം ഇന്നത്തെ മെഗാസ്റ്റാറുകളില്‍ ഒരാളെ പതിവായി കണ്ട് കാള്‍ ഷീറ്റിന്റെ കാര്യം സംസാരിക്കാറുണ്ടായിരുന്നു. ഡേറ്റ് കൊടുക്കാം കൊടുക്കാം എന്ന് പറയുന്നെന്നല്ലാതെ ആ മനുഷ്യന് ഡേറ്റ് കൊടുക്കുന്നില്ല. ഒടുവില്‍ ഒരു വൈഷമ്യവും ഇല്ലാതെ അദ്ദേഹം കാറില്‍ കയറിപ്പോയപ്പോള്‍, ആ നടന് പറയുകയാണ് ഇങ്ങേര്‍ക്ക് വയസാംകാലത്ത് വീട്ടില്‍ പോയി ഇരുന്നൂടേയെന്ന്. ആ മനുഷ്യനിപ്പോള്‍ നസീറിനേക്കാള്‍ പ്രായമുണ്ട്.
ഞാന്‍ സെറ്റില്‍ വച്ച് ഡയലോഗ് പറഞ്ഞ് പഠിപ്പിച്ചുകൊണ്ടിരിക്കുമ്ബോള് ഈ മനുഷ്യന് ചാന്‍സ് ചോദിച്ചു നടക്കുകയാണ്. അവിടെ വന്നാല്‍ സാറ് രണ്ടുമൂന്ന് പ്രാവശ്യം ഇരിക്കാന്‍ പറഞ്ഞാലെ ഇരിക്കുകയുള്ളൂ. ആ മനുഷ്യനാണ് പിന്നീടിത് പറഞ്ഞത്. അതു കേട്ടുകൊണ്ടു നിന്ന പ്രൊഡക്ഷന്‍ മാനേജര്‍ നസീറിനെ ഇക്കാര്യം അറിയിച്ചു. സാറിന് പേരും പ്രശസ്തിയുമുണ്ട്. ഒരിക്കലും ഇനി ആ മനുഷ്യന്റെ അടുത്ത് കാള്‍ ഷീറ്റിനായി പോകരുത് എന്ന് പറഞ്ഞു.
അതുപോലും പ്രേംനസീര്‍ ആരെയും അറിയിച്ചിട്ടില്ല. പിന്നീട് ആ മനുഷ്യനെ കാണുമ്ബോള്‍ പരിഭവം കാണിച്ചിട്ടുമില്ല. അതാണ് പ്രേനസീര്‍’.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...