അഭിപ്രായങ്ങൾ ആരെയും നോക്കാതെ തന്റേടത്തോടെ പറയുന്ന ചുരുക്കം ചില നടിമാരിൽ ഒരാളാണ് റിമ കല്ലിങ്കൽ. നടിയെന്ന നിലയിൽ മാത്രമല്ല നിർമ്മാതാവായും നൃത്തകയായും എഴുത്തുകാരിയായും ഇപ്പോൾ നിർമ്മാതാവായും മാറിയിരിക്കുകയാണ് താരം. സിനിമ മേഖലയിൽ സ്ത്രീ പുരുഷ സമത്വം എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംഘടനയുടെ സ്ഥാപക അംഗം കൂടിയായ റിമ സിനിമാ മേഖലയില്‍ ആരില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്ന് പറയുകയാണ്.
തന്നോട് ആരും വഴങ്ങികൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ തന്റെ സുഹൃത്തിന് മോശപ്പെട്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിന്റെ ഞെട്ടലിലാണ് ആ ചട്ടകൂട്ടില്‍ നിന്ന് പുറത്ത് വരേണ്ടതിനെ കുറിച്ച് ആലോചിച്ചതെന്നും റിമാ കല്ലിങ്കല്‍ പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയില്‍ സംസാരിക്കുകയായിരുന്നു താരം.
റിമയുടെ വാക്കുകള്‍: ‘എന്നോട് ആരും ഏതെങ്കിലും തരത്തിലുള്ള വഴങ്ങിക്കൊടുക്കലുകള്‍ ആവശ്യപ്പെട്ടിട്ടില്ല. പക്ഷെ എന്റെ എട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തിനിടയില്‍ എന്റെ സുഹൃത്തിന് സംഭവിച്ച വളരെ നിര്‍ഭാഗ്യകരമായ ആ കാര്യം എന്നെ തകര്‍ത്തുകളഞ്ഞു. അപ്പോള്‍ എനിക്ക് മനസ്സിലായി ചട്ടക്കൂടില്‍ നിന്ന് പുറത്തുവരേണ്ടതുണ്ടെന്നും എന്താണോ യഥാര്‍ത്ഥ്യത്തില്‍ തോന്നുന്നത് അത് പറയുകയും വേണമെന്ന് ‘ റിമ പറഞ്ഞു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...