ആദ്യ ചിത്രത്തിൽ തന്നെ താരപുതിയുടെ താര ജാഡ കാരണം വലഞ്ഞത് സംവിധായകനും നിർമാതാക്കളും ;സാറാ അലി ഖാന്റെ പെരുമാറ്റം കാരണമാണ് പരാതി നൽകിയതെന്ന് സംവിധായകൻ ..
സിനിമയിലേക്കെത്തുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ച നടിയാണ് സാറാ അലി ഖാൻ. സെയ്ഫ് അലി ഖാന്റെ മകളായ സാറക്ക് താരപുത്രിയുടെ ജാഡ ഉണ്ടെന്നാണ് സംസാരം. ഒപ്പം നിന്നൊരു ഫോട്ടോക്ക് അവസരം ചോദിച്ച ആരാധികയോട് , ഞാൻ ഇപ്പോൾ തന്നെ പ്രശസ്തയാണ്. ഇനി നീ പ്രശസ്തയാക്കാൻ ബുദ്ധിമുട്ടണ്ട എന്നാണ് പറഞ്ഞത്.
ഇപ്പോൾ ആദ്യ ചിത്രമായ കേദാർനാഥിൽ സാറാ ഉണ്ടാക്കിയ പ്രശ്ങ്ങളെപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ അഭിഷേക് കപൂർ. ഷൂട്ടിങ്ങിനിടയിൽ സാറക്കെതിരെ നിയമനടപടിയും സ്വീകരിച്ചിരുന്നു.
2018 സെപ്തംബര്‍ വരെ കേദര്‍നാഥിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സാറ ഒപ്പുവച്ച കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സിംബ ഏറ്റെടുത്തതോടു കൂടി ജൂണ്‍ അവസാനം വരെ കേദര്‍നാഥിനായി തനിക്ക് ഡേറ്റ് തരാന്‍ കഴിയില്ലെന്ന് സാറ മനേജര്‍ വഴി അണിയറ പ്രവര്‍ത്തകരെ അറിയിച്ചു.
തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചത്. പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് സാറയ്ക്കെതിരെ പരാതി നല്‍കിയത്.
സാറ കാരണം കേദര്‍നാഥിന്റെ നിര്‍മാതാക്കള്‍ വളരെയെധികം സമ്മര്‍ദ്ദം അനുഭവിച്ചു. അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ നിയമനടപടി സ്വീകരിച്ചത്- അഭിഷേക് കപൂര്‍ പറഞ്ഞു.
സാറയുടെ അരങ്ങേറ്റ ചിത്രം എന്ന നിലയിലാണ് കേദര്‍നാഥ് വാര്‍ത്തകളിലിടം പിടിച്ചത്. എന്നാല്‍ രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ തന്റെ അരങ്ങേറ്റ ചിത്രമായി അറിയപ്പെടാനായിരുന്നു സാറയുടെ ആഗ്രഹം.സാറ കോദര്‍നാഥ് പൂര്‍ത്തിയാക്കണമെന്നും ചിത്രീകരണം നീണ്ടു പോയതിനെ തുടര്‍ന്നുണ്ടായ നഷ്ടം പരിഹരിക്കാന്‍ 5 കോടി തരണമെന്നും നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...