Connect with us

വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.?

Malayalam

വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.?

വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ല; ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല; മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുക്കും; നിയമക്കുരുക്കിൽപ്പെട്ട് രേണു.?

മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളും രേണുവിനെത്തേടിയെത്താറുണ്ടെങ്കിലും രേണഉവിന്റെ വിശേഷങ്ങളെല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുമുണ്ട്.

തുടക്കത്തിൽ ജനപിന്തുണയുണ്ടായിരുന്നുവെങ്കിലും ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ച് തുടങ്ങിയതോടെയും ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയതോടെയും രേണുവിനെതിരെ വിമർശനം വന്ന് തുടങ്ങിയത്.

മ്യൂസിക്ക് വീഡിയോ, ഷോട്ട് ഫിലിം, സിനിമ എന്നിവയിലാണ് രേണു സജീവം. അടുത്തിടെയായി രേണുവിന്റെ പഴയകാല ജീവിതം വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. രേണു സുധിക്ക് മുമ്പ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നുവെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം.

ഇപ്പോഴിതാ തനിക്ക് എതിരെ വരുന്ന വിമർശനങ്ങൾ സഹിക്കാൻ കഴിയുന്നില്ലെന്നും, ആത്മഹത്യ ചെയ്യാൻ ഭയമില്ലെന്നും തുറന്നുപറയുകയാണ് രേണു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു രേണുവിന്റെ പ്രതികരണം.

ഭർത്താവിനെ താൻ കൊന്നുവെന്ന് വരെ ആരോപണങ്ങൾ വന്ന് തുടങ്ങിയെന്നും അഭിമുഖത്തിൽ രേണു പറഞ്ഞു. എന്റെ പപ്പ സുധി ചേട്ടനെ കൊന്നതാണെന്ന് വരെ ആളുകൾ പറയുന്നുണ്ട്. സുധി ചേട്ടൻ മരിക്കുന്നതിന്റെ തലേദിവസം അസുഖം കൂടി സീരിയസായി പപ്പ ആശുപത്രിയിലായിരുന്നു. മരിക്കാറായിരുന്നു.

ഞാൻ സുധി ചേട്ടനെ കൊന്നതാണെന്നും ചിലർ പറയുന്നുണ്ട്. സുധി ചേട്ടന് അപകടം നടക്കുന്ന സമയത്ത് ഞാൻ ഉറങ്ങുകയായിരുന്നു. അറിഞ്ഞതുപോലുമില്ല ഇതൊന്നും. കൈപ്പമംഗലത്തുണ്ടായ വാഹനാപകടത്തിലാണ് സുധി ചേട്ടൻ മരിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ?.

പിന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്?. ഞങ്ങൾ എല്ലാവരും കൂടി കൂട്ട ആത്മഹത്യ ചെയ്യണമെന്നാണോ ഇങ്ങനെ ഞങ്ങളെ കുറ്റപ്പെടുത്തുന്നവർ ആഗ്രഹിക്കുന്നത്? എന്നും രേണു ചോദിക്കുന്നു. ആത്മഹത്യ ചെയ്യാൻ എനിക്ക് ഭയമില്ല.

പക്ഷെ എനിക്ക് റിഥപ്പനും കിച്ചുവും മക്കളായുണ്ട്. അവർക്ക് അമ്മയെ കൂടി ഇല്ലാതാക്കണോ?. മരിക്കുവാണെങ്കിൽ പിള്ളേർക്ക് കൂടി വിഷം കൊടുത്തിട്ടെ ഞാൻ ചാവുകയുള്ളു. കാരണം ഞങ്ങൾ സഹിക്കാവുന്നതിന്റെ നെല്ലിപ്പലക കണ്ട് കഴിഞ്ഞു എന്നാണ് രേണു അഭിമുഖത്തിൽ പറഞ്ഞത്.

മക്കളേയും കൂട്ടി ആത്മഹത്യ ചെയ്യുമെന്ന രേണുവിന്റെ ഭീഷണി വൈറലാവുകയും ചർച്ചയാവുകയും ചെയ്തിട്ടുണ്ട്. തെറ്റ് ചെയ്യാത്ത കുട്ടികളെ കൂടി വിവാദത്തിലേക്ക് വലിച്ചിടുന്നത് രേണുവല്ലേ. മ്യൂസിക്ക് വീഡിയോകളിൽ അഭിനയിക്കുന്നതും ലക്കി ഡ്രോ തട്ടിപ്പിലുമെല്ലാം ചെന്ന് കയറിയത് രേണു സ്വയം തന്നെയല്ലേ എന്നിങ്ങനെ എല്ലാമാണ് വീഡിയോ വൈറലായതോടെ വന്ന കമന്റുകൾ.

എന്നാൽ ഈ വീഡിയോയ്ക്ക് പിന്നാലെ രേണുവിനെതിരെ അഡ്വക്കേറ്റ് രംഗത്ത് എത്തി. പരസ്യമായി ആത്മഹത്യ ഭീഷണി മുഴുക്കിയത് രേണുവിനെ നിയമകുരുക്കിൽ ചാടിച്ചേക്കുമെന്ന് അഭിഭാഷകൻ പറഞ്ഞു. രേണുവിന്റെ ഇളയമകൻ മൈനറായതുകൊണ്ട് തന്നെ ബാലാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപെട്ടേക്കും.

കുട്ടി മൈനറായതുകൊണ്ട് തന്നെ ബാലാവകാശ കമ്മീഷനിൽ ആളുകൾക്ക് വിഷയത്തിൽ കേസ് കൊടുക്കാനും പറ്റും. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ പരാതിപ്പെട്ട് രേണുവിനും കുടുംബാംഗങ്ങൾക്കും കൗൺസിലിങ് കൊടുക്കാൻ വേണ്ടത് ചെയ്യാൻ പറ്റുമെന്നും അഭിഭാഷകൻ പറഞ്ഞു.

ചാനൽ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളായതുകൊണ്ട് തന്നെ വീഡിയോ തെളിവാക്കി കൊണ്ടുപോയി ആർക്കും ഈ കാര്യത്തിൽ പരാതി നൽകാനും സാധിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.

നേരത്തെ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ സുധിയുടെ മൂത്ത മകൻ കിച്ചു പറഞ്ഞ വാക്കുകളും വൈറലായിരുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു.

വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ. അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു.

More in Malayalam

Trending

Recent

To Top