തമിഴ് സിനിമാ ലോകത്ത് പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ. ഇതിന്റെ ഭാഗമായി ആഗസ്റ്റ് ഒന്ന് മുതൽ പതിനാറ് വരെ പുതിയ സിനിമാ സംബന്ധമായ വർക്കുക്കളെല്ലാം തടയാൻ തീരുമാനിച്ചിരിക്കുകയാണ് പ്രൊഡ്യൂസേർസ്. ആർട്ടിസ്റ്റുകളുടെ പ്രതിഫലവും മറ്റ് ചെലവുകളും കാരണം ഉയർന്ന് വരുന്ന നിർമാണച്ചെലവ് പരിശോധിക്കാനും പ്രൊഡക്ഷന്റെ വിവിധ ഘട്ടങ്ങളിൽ കുടങ്ങിക്കിടക്കുന്ന സിനിമകൾ നേരിടുന്ന തടസം ഇല്ലാതാക്കാനുമാണ് ഈ തീരുമാനം.
അതേസമയം ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ നടൻ ധനുഷിനെതിരെയാണ് പ്രധാന ആരോപണം ഉന്നയിച്ചിരിക്കുന്നത്. ധനുഷിനെയാണ് പേരെടുത്ത് പറഞ്ഞത്. കോടികളാണ് ധനുഷിന്റെ പ്രതിഫലമെന്നും നിരവധി പ്രൊഡ്യൂസർമാരിൽ നിന്നും ധനുഷ് അഡ്വാൻസായി പ്രതിഫലം വാങ്ങിയിട്ടുണ്ടെന്നും നിർമാതാക്കൾ പറയുന്നു.
അഡ്വാൻസ് വാങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ഇതുവരെയും ഷൂട്ടിംഗിന് വരുന്നില്ലെന്നാണ് നടനെതിരെ വരുന്ന പ്രധാന ആരോപണം. ഇതേതുടർന്ന് ഇനി പുതിയ സിനിമയ്ക്കായി ധനുഷിനെ സമീപിക്കും മുമ്പ് സംഘടനയെ സമീപിക്കേണമെന്നാണ് തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ പറഞ്ഞിരിക്കുന്നത്.
എന്നാൽ തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ നയൻതാരയുടെ പേര് പറഞ്ഞിട്ടില്ല. എങ്കിലും നയൻതാര ഷൂട്ടിംഗ് സ്പോട്ടിൽ വരുമ്പോൾ ഏഴെട്ട് പേർ ഒപ്പം ഉണ്ടാകുമെന്ന് നേരത്തെ പരാതി ഉയർന്നിട്ടുണ്ട്. കുഞ്ഞുങ്ങൾ പിറന്നതോടെ രണ്ട് ആയമാരും വരുന്നുണ്ടെന്നും ഈ ആയമാർക്കും നിർമാതാക്കൾ കാശ് കൊടുക്കണമെന്നുമാണ് ആരോപണം. നിങ്ങൾ കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ടെങ്കിൽ അവരെ നോക്കാൻ ആയയെ കൊണ്ട് വരുന്നുണ്ടെങ്കിൽ നിങ്ങളല്ലേ കാശ് കൊടുക്കേണ്ടതെന്നും നിർമാതാക്കൾ അല്ലല്ലോയെന്നും പ്രമുഖ തമിഴ് മാധ്യമപ്രവർത്തകൻ അന്തനൻ ചോദിക്കുന്നു.
മലയളവികൾക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമയാണ് കിലുക്കം. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം....
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...