
IFFK
ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ഐ എഫ് എഫ് കെ വേദിയിലെത്തി ടി.പി. മാധവന്
ശാരീരിക ബുദ്ധിമുട്ടുകള്‍ മറന്ന് ഐ എഫ് എഫ് കെ വേദിയിലെത്തി ടി.പി. മാധവന്

നടന് ടി.പി. മാധവന് രാജ്യാന്തര ചലച്ചിത്രമേളയുടെ വേദിയില്‍. ശാരീരിക ബുദ്ധിമുട്ടുകളെല്ലാം അവഗണിച്ചാണ് അദ്ദേഹം വേദി സന്ദർശിക്കാനായി എത്തിയത്. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേം കുമാറും അക്കാദമി ചെയർമാൻ രഞ്ജിത്തും സെക്രട്ടറി സി അജോയിയും ചേർന്ന് ഐ എഫ് എഫ് കെ വേദിയിൽ മാധവനെ ആദരിച്ചു.
തലസ്ഥാനത്ത് ചലച്ചിത്രങ്ങള്‍ മേളപ്പെരുക്കം തീര്‍ക്കുമ്പോള്‍ അതൊന്ന് നേരില്‍ അനുഭവിക്കാന്‍ ആഗ്രഹം. അങ്ങനെയാണ് അറൂന്നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട ടി.പി. മാധവന് ഐഎഫ്എഫ്കെ വേദിയിലെത്തിയത്. ഒന്‍പതുവര്‍ഷമായി പത്തനാപുരം ഗാന്ധിഭവനില്‍ കഴിയുന്ന മാധവന് പുനലൂര്‍ സോമരാജനൊപ്പമാണ് എത്തിയത്. ഒൻപതു വർഷമായി പത്തനാപുരം ഗാന്ധിഭവനിലാണ് മാധവന്റെ താമസം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഐഎഫ്എഫ്കെ വേദിയിലെത്തിയ മറ്റൊരതിഥി. കൈരളി തീയറ്ററിലെത്തി സിനിമയും കണ്ടാണ് മടങ്ങിയത്. ലോക സിനിമവിഭാഗത്തിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദർശനം പൂര്‍ത്തിയായി.
മലയാളത്തിലെ മികച്ച സിനിമകൾക്ക് ആഗോളവിപണി ലക്ഷ്യമിട്ട് കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയെ (ഐ.എഫ്.എഫ്.കെ.) പരിഷ്കരിക്കുന്നു. ഇതിന് തുടക്കമിട്ടും മേളയുടെയും മലയാളസിനിമയുടെയും വിദേശരാജ്യങ്ങളിലെ പ്രചാരണത്തിനും...
രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട ചിത്രമാണ് മമ്മൂട്ടി ചിത്രം ‘നൻപകൽ നേരത്ത് മയക്കം’. ലിജോജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മമ്മൂട്ടി നായകനായ സിനിമയുടെ...
നിശാഗന്ധിയിൽ രാത്രി 12 മണിക്ക് തിങ്ങി നിറഞ്ഞ കാണികൾക്കിടയിലായിലായിരുന്നു സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗത്തിന്റെ പ്രദർശനം. സാത്താൻസ് സ്ലേവ്സിന്റെ രണ്ടാം ഭാഗമായ...
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ടാണ് മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ആദ്യമായി ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’. ഐഎഫ്എഫ്കെയില് പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ്...
സിനിമയിലെ സാമ്പത്തിക താല്പര്യങ്ങൾ കലാകാരന്റെ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതായി പ്രമുഖ ചലച്ചിത്ര പ്രവർത്തക നന്ദിതാ ദാസ്. സിനിമാ രംഗത്ത് കോർപറേറ്റ് ഇടപെടലുകൾ സാധാരണകാര്യമായി...