Connect with us

ആ നടുക്കുന്ന സംഭാഷണം പോലീസിന് ലഭിച്ചു! ദിലീപിനെ തൂക്കിയെറിയും, ആ ചിരിയ്ക്ക് അല്പായുസ്സ്, രണ്ടും കല്പിച്ച് അതിജീവിത, അഡാർ നീക്കം

Malayalam Breaking News

ആ നടുക്കുന്ന സംഭാഷണം പോലീസിന് ലഭിച്ചു! ദിലീപിനെ തൂക്കിയെറിയും, ആ ചിരിയ്ക്ക് അല്പായുസ്സ്, രണ്ടും കല്പിച്ച് അതിജീവിത, അഡാർ നീക്കം

ആ നടുക്കുന്ന സംഭാഷണം പോലീസിന് ലഭിച്ചു! ദിലീപിനെ തൂക്കിയെറിയും, ആ ചിരിയ്ക്ക് അല്പായുസ്സ്, രണ്ടും കല്പിച്ച് അതിജീവിത, അഡാർ നീക്കം

നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക നീക്കവുമായി അതിജീവിത. കേസിൽ വിചാരണ കോടതി മാറ്റണമെന്ന് ആവിശ്യപ്പെട്ട് നടി സുപ്രീം കോടതിയിൽ അപേക്ഷ നൽകി. പ്രതിയ്ക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു. പോലീസിന്റെ പക്കൽ ഇതിന് തെളിവ് ഉണ്ടെന്നും നടി കോടതിയിൽ പറഞ്ഞു. പ്രോസിക്യൂഷനോട് ജഡ്ജി മുൻവിധിയോടെ പെരുമാറിയെന്നും അതിജീവിത പറയുന്നു

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസമായിരുന്നു തള്ളിയിരുന്നു ഇതിന് പിന്നാലെയാണ് അതിജീവിത ഇപ്പോൾ സുപ്രീം കോടതിയെ സമീപിച്ചത്

പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റിയത് ചോദ്യം ചെയ്ത് കൊണ്ടായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ മാറ്റം സംബന്ധിച്ച ഹർജിയിൽ ഗുരുതര ആരോപണവും അതിജീവിത ഉന്നയിച്ചിരുന്നു. ദിലീപും വിചാരണ കോടതി ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള ആരോപണങ്ങളായിരുന്നു ഹൈക്കോടതിയിൽ അതിജീവിത ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കി അതിജീവിതയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

ഹർജി തള്ളിക്കൊണ്ട് രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. അതിജീവിതയെ മാധ്യമങ്ങൾ തെറ്റിധരിപ്പിച്ചുവെന്നായിരുന്നു ഹൈക്കോടതിയുടെ ആക്ഷേപം. കേസിനെ കുറിച്ച് മാസങ്ങളോളം ചാനലുകൾ ചർച്ച നടത്തി തെറ്റായ പൊതുബോധം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. കോടതിയുടെ വസ്തുതകളും നിയമവശങ്ങളും അറിയാതെയാണ് മാധ്യമ വിചാരണകളെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. ബാഹ്യ വിചാരണകൾ ഇല്ലാതെ ജുഡീഷ്യറികളെ പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ഹൈക്കോടതി ജഡ്ജ് സിയാദ് റഹ്മാൻ പറഞ്ഞിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയെ മാറ്റണമെന്ന ഉറച്ച ആവശ്യത്തിലാണ് അതിജീവിതയും അവരെ പിന്തുണയ്ക്കുന്നവരും. ഗുരുതരമായ പല ആരോപണങ്ങളും അതിജീവിത വിചാരണ കോടതിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്. കേസിലെ നിർണായകമായ തെളിവായ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടിട്ടും അക്കാര്യത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ പോലും വിചാരണ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയാണ് നടിയെ അനുകൂലിക്കുന്നവർ ചോദ്യം ചെയ്യുന്നത്.

അതേസമയം ഹൈക്കോടതിയിൽ നിന്ന് കൂടി അനുകൂല വിധി ലഭിച്ചതോടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഉടൻ പുനഃരാരംഭിച്ചേക്കും. കേസിൽ ജനവരി 31 നകം വിചാരണ പൂർത്തിയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. നാലാഴ്ചകക്കം വിചാരണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

More in Malayalam Breaking News

Trending

Recent

To Top