മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവിന്റെ സിനിമ, പത്തൊമ്പതാം വയസില്‍ താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തു, സിനിമ പുറത്തിറങ്ങിയത് വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം, പിന്നാലെ ജോലി നഷ്ടപ്പെട്ടു, ഒരു ഘട്ടത്തില്‍ അമ്മ പോലും കുറ്റപ്പെടുത്തി; ദുരനുഭവം പങ്കുവെച്ച് കൃപ
മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവിന്റെ സിനിമ, പത്തൊമ്പതാം വയസില്‍ താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തു, സിനിമ പുറത്തിറങ്ങിയത് വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം, പിന്നാലെ ജോലി നഷ്ടപ്പെട്ടു, ഒരു ഘട്ടത്തില്‍ അമ്മ പോലും കുറ്റപ്പെടുത്തി; ദുരനുഭവം പങ്കുവെച്ച് കൃപ
മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവിന്റെ സിനിമ, പത്തൊമ്പതാം വയസില്‍ താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തു, സിനിമ പുറത്തിറങ്ങിയത് വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷം, പിന്നാലെ ജോലി നഷ്ടപ്പെട്ടു, ഒരു ഘട്ടത്തില്‍ അമ്മ പോലും കുറ്റപ്പെടുത്തി; ദുരനുഭവം പങ്കുവെച്ച് കൃപ
ബാലതാരമായി എത്തി മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് കൃപ. അഭിനയത്രിയായും അവതാരകയായും തിളങ്ങിയിരുന്നു നടി ഇപ്പോള്‍ സിനിമയില്‍ താന്‍ നേരിട്ട അനുഭവത്തെപ്പറ്റി തുറന്ന് പറയുകയാണ്. ഒരു ചാനല്‍ പരിപാടിക്കിടെയാണ് നടി സിനിമയില്‍ നേരിട്ട ചതിയെപ്പറ്റി തുറന്ന് പറഞ്ഞത്. താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേര്‍ത്ത് മോശം രീതിയില്‍ പുറത്തു വന്ന ഒരു ചിത്രം, തന്റെ കരിയറിനെ സാരമായി ബാധിച്ചു എന്നും കൃപ പറയുന്നു.
‘സാധാരണ ഞാന്‍ തീരെ ഫാഷനബിള്‍ അല്ലാത്ത വസ്ത്രങ്ങളാണ് താന്‍ ധരിക്കാറ്. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ദാവണിയും മറ്റുമായിരിക്കും വേഷം. പക്ഷേ ഈ ചിത്രത്തില്‍ അതില്‍ നിന്നും വ്യത്യസ്മായി ഒരു കഥാപാത്രം ലഭിച്ചു. പ്ലസ് ടു പഠിക്കുന്ന കുട്ടി അന്‍പത്തിയഞ്ചുകാരനുമായി പ്രണയത്തിലാകുന്നതും, ആ കുട്ടി ചതിക്കപ്പെടുന്നതും പെണ്‍കുട്ടിയുടെ ജീവിതം ട്രാജഡിയാകുന്നതുമെല്ലാമായിരുന്നു ചിത്രത്തിന്റെ പ്രമേയം.
മലയാളത്തിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുടെ ഭര്‍ത്താവായിരുന്നു സംവിധാനം. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച മറ്റൊരു ചിത്രം ഇദ്ദേഹം നേരത്തെ സംവിധാനം ചെയ്തിട്ടുള്ളതുമാണ്. അങ്ങനെ എല്ലാം നോക്കിയിട്ടാണ് സിനിമയോട് താന്‍ യെസ് പറഞ്ഞത്. ഈ ചിത്രത്തിലെ ചില സീനില്‍ കുറച്ച് എക്സ്പോസ് ചെയ്യപ്പെടുമെന്ന് പറഞ്ഞപ്പോള്‍ അന്ന് തന്നെ അത്തരം സീനുകള്‍ പറ്റില്ലെന്ന് താന്‍ പറഞ്ഞിരുന്നു.
എന്നാല്‍ ചിത്രം പുറത്ത് വന്നത് അങ്ങനെയൊന്നുമായിരുന്നില്ല. പത്തൊന്‍പത് വയസുള്ളപ്പോഴാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. ഷൂട്ടിംഗ് കഴിഞ്ഞ് ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പടം പുറത്തിറങ്ങുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ ശേഷമാണ് ആ ചിത്രം പുറത്തിറങ്ങിയത്. അന്ന് താന്‍ അഭിനയിക്കാത്ത പല രംഗങ്ങളും അതില്‍ കൂട്ടിച്ചേര്‍ത്ത് മോശം രീതിയിലാണ് ചിത്രം പുറത്ത് വന്നത്.
ഈ സിനിമ ഇറങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ എനിക്ക് കോളജില്‍ അധ്യാപികയായി ജോലി ലഭിച്ചു. പക്ഷേ കോളജ് മാനേജ്മെന്റ് ഈ കാരണം കൊണ്ട് ജോലി നിഷേധിക്കുകയായിരുന്നു. അവര്‍ അത് കാരണമായി പറഞ്ഞില്ലെങ്കില്‍ കൂടി അത് തന്നെയാണ് കാരണമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും കൃപ പറഞ്ഞു. ഒരു ഘട്ടത്തില്‍ അമ്മ പോലും തന്നെ കുറ്റപ്പെടുത്തി. അമ്മ ആ സ്ക്രിപ്റ്റ് വായിച്ചിരുന്നുവെങ്കില്‍ ഒരിക്കലും ഇത് സംഭവിക്കില്ലായിരുന്നുവെന്നും അമ്മ പറഞ്ഞതായി കൃപ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...