Connect with us

എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല, കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്

News

എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല, കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്

എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല, കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്

‘അടിത്തട്ട്’ സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് അവാര്‍ഡ് കമ്മിറ്റി അംഗവും സംവിധായകനുമായ സുന്ദര്‍ ദാസ്. കുറുപ്പ് എന്ന സിനിമ ജൂറി കണ്ടില്ല എന്നത് വാസ്തവ വിരുദ്ധമാണെന്നും അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സുന്ദര്‍ ദാസ് പറഞ്ഞു.

‘കുറുപ്പ് എന്ന ചിത്രം മാത്രമല്ലല്ലോ ജൂറിയുടെ മുന്നില്‍ വന്നത്. ഇത്തവണ 142 സിനിമകളാണ് ജൂറിയുടെ മുന്നില്‍ വന്നത്. അതില്‍ ഒന്നുരണ്ട് സിനിമകള്‍ മാത്രം ജൂറി കണ്ടില്ല എന്ന് പറയുന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ഉറപ്പായും കുറുപ്പ് ജൂറി കണ്ടിട്ടുണ്ട്.’

‘അഞ്ചു ദിവസങ്ങള്‍ കൊണ്ട് ഇത്രയും സിനിമ കണ്ടു എന്നൊക്കെ അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. 27നു സ്‌ക്രീനിംഗ് തുടങ്ങിട്ട് പതിമൂന്നാം തീയതി വരെ സ്‌ക്രീന്‍ ചെയ്ത് രണ്ടു സബ് കമ്മറ്റികളാണ് സിനിമ കണ്ടത്. ഒരു ദിവസം നാലും അഞ്ചും സിനിമകളാണ് കാണുന്നത്. അതില്‍ കൂടുതല്‍ സിനിമ ഒരാള്‍ക്ക് കാണാന്‍ കഴിയില്ല.’

‘ഈ സിനിമകള്‍ എല്ലാം സബ് കമ്മിറ്റി കണ്ട് അതില്‍ നിന്നും സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ഫൈനല്‍ ജൂറിയിലേയ്ക്ക് അയയ്ക്കുന്നത്. അതിനു ശേഷാണ് ഫൈനല്‍ ജൂറി കണ്ട് മികച്ചവ തിരഞ്ഞെടുക്കുന്നത്. എന്റെ സിനിമ എനിക്ക് വലുതാണ് അതിനു അവാര്‍ഡ് കിട്ടിയില്ല എന്ന് കരുതി ജൂറിയെ അധിക്ഷേപിക്കുന്നത് ശരിയല്ല. അവാര്‍ഡ് കമ്മിറ്റിയിലേക്ക് സിനിമ അയക്കുന്നവര്‍ക്കെല്ലാം അവരുടെ സിനിമ വലുതാണ്’ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ സുന്ദര്‍ ദാസ് പറഞ്ഞു.

പുരസ്‌കാരത്തില്‍ ‘കുറുപ്പ്’ സിനിമയെ ഒഴിവാക്കിയ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ഷൈന്‍. എങ്ങിനെയാണ് ഇത്രയും സിനിമകള്‍ കുറഞ്ഞ ദിവസത്തിനുള്ളില്‍ കണ്ടു തീര്‍ത്തതെന്ന് ഷൈന്‍ ടോം ചാക്കോ ചോദിക്കുന്നു. മലയാളികള്‍ തന്നെ മലയാളം സിനിമകളെ വിലയിരുത്തണമെന്നും ഷൈന്‍ അഭിപ്രായപ്പെട്ടു

ഭാസി പിള്ള എന്ന കഥാപാത്രത്തിന് അവാർഡ് നിഷേധിച്ചത് ബീഡി വലിച്ചതും കള്ള് കുടിച്ചതും കൊണ്ടാണ് ഷൈൻ കുറ്റപ്പെടുത്തി. “കുറിപ്പിലെ കഥാപത്രത്തിന് എനിക്ക് സ്വഭാവ നടനുള്ള പുരസ്കാരം നൽകില്ല. ബീഡി വലിച്ചും കള്ളും കുടിച്ചും നടക്കുന്ന എനിക്ക് എങ്ങനെ സ്വഭാവനടനുള്ള പുരസ്കാരം തരും” ഷൈൻ പറഞ്ഞു.

കുറുപ്പ് ജൂറി കണ്ടിട്ട് പോലുമില്ല. പുരസ്കാരം ലഭിക്കാത്തതിൽ വിഷമം ഉണ്ടെന്നും അത് ഇടയ്ക്ക് പുറത്ത് പ്രകടിപ്പിക്കാറുണ്ട്. പുരസ്കാരം പിടിച്ചു വാങ്ങാനാകില്ല അതുകൊണ്ട് പ്രതിഷേധിച്ച് വാങ്ങിക്കുകയാണെന്ന് ഷൈൻ പറയുകയായിരുന്നു

More in News

Trending

Recent

To Top