കലാഭവന്‍ മണിയാണ് എനിക്ക് സിനിമയില്‍ അവസരം നല്‍കിയത്, മണിയുടെ മരണശേഷം ഒന്നും ലഭിക്കാതെ വന്നപ്പോഴാണ് മീന്‍ വില്ക്കാന് ഇറങ്ങിയത്: ഹനാന്
കലാഭവന്‍ മണിയാണ് തനിക്ക് സിനിമയില്‍ അവസരം നല്‍കിയതെന്ന് ഹനാന്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് തനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നതായും ഹനാന് പറയുന്നു. തുടര്‍ന്ന് ജൂനിയര്‍ ആര്‍ടിസ്റ്റായി ചില സിനിമയില്‍ വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരികയായും ജോലി ചെയ്തിരുന്നു. എന്നാല്‍ കലാഭവന്‍ മണിയുടെ മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ശേഷമാണ് മീന്‍ കച്ചവടത്തിനും മറ്റു ജോലികള്‍ക്കും ഇറങ്ങിത്തിരിച്ചതെന്നും ഹനാന് പറയുന്നു.
നേരത്തെ സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഹനാന് പുതിയ അവസരങ്ങള്‍ ലഭ്യമായതോടെയാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഈ വിവാദങ്ങളിലേയ്ക്ക് തുടക്കം കുറിച്ചത്. ഇതോടെയാണ് ഹനാന്റെ ജീവിത ദുരിതം പുറത്തുവന്നതും സംഭവം ചര്‍ച്ചയായതും. ഇത് സിനിമാക്കാര് ഒരുക്കിയ നാടകമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനൊപ്പം മോഹന്‍ലാലിനും മുകേഷിനും കലാഭവന്‍ മണിക്കും ഒപ്പം ഹനാല്‍ നില്ക്കുന്ന ചില ചിത്രങ്ങളും വിമര്‍ശകര്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് വിമര്‍ശകരുടെ വാ അടപ്പിച്ച് ഹനാന് രംഗത്തെത്തിയത്.
സംവിധായകര്‍ ആരെയും പരിചയമില്ലെന്നും ഒരു സംവിധായകനും തന്നെ വിളിക്കുകയോ അവസരം തരുകയോ ചെയ്തിട്ടില്ലെന്നും ജീവിക്കാന്‍ വേണ്ടിയാണ് മാന്യമായ ജോലി ചെയ്യുന്നതെന്നും ഹനാന് പറയുന്നു. ഇത്രയും കാലം ജീവിച്ചത് വളരെ കഷ്ടപ്പെട്ടിട്ടാണ്. ഒരുപാട് ബുദ്ധിമുട്ടിയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ വാങ്ങിയിരിക്കുന്നതെന്നും ഹനാന് പറയുന്നു.
സോഷ്യല്‍ മീഡിയയുടെ ആക്രമണത്തിന് ഇരയായ ഹനാന് സിനിമയിലൂടെ പുതുജീവന്‍ വെയ്ക്കുകയാണിപ്പോള്‍. ഹനാന്റെ ആഗ്രഹവും അതുതന്നെയാണ്. ഹനാന്റെ ആഗ്രഹം സഫലമാകാന്‍ തക്കവണ്ണം മികച്ച പ്രൊജക്ടുകളിലേക്കാണ് ഹനാനിപ്പോള്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദന് സംവിധാനം ചെയ്ത് വിഷ്ണു നായകനാകുന്ന മിഠായിത്തെരുവ് എന്ന ചിത്രത്തിലും ജിത്തു കെ ജയന് സംവിധാനം ചെയ്ത് സൗബിന് നായകനാകുന്ന അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തിലും അഭിനയിക്കാന്‍ ഹനാന് അവസരം ലഭിച്ചിരിക്കുകയാണിപ്പോള്‍. കൂടാതെ വൈറല്‍ 2019 എന്ന ചിത്രത്തിലേക്കും ഹനാന് ക്ഷണം കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...