രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റാൽ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീൽ പാത്രത്തിലാക്കി കുടിക്കും… ഏഴോ എട്ടോ തവണ ഞാൻ മൂത്രം ഉപയോഗിച്ച് വായ് കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടി; കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ
രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റാൽ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീൽ പാത്രത്തിലാക്കി കുടിക്കും… ഏഴോ എട്ടോ തവണ ഞാൻ മൂത്രം ഉപയോഗിച്ച് വായ് കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടി; കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ
രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റാൽ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീൽ പാത്രത്തിലാക്കി കുടിക്കും… ഏഴോ എട്ടോ തവണ ഞാൻ മൂത്രം ഉപയോഗിച്ച് വായ് കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടി; കൊല്ലം തുളസിയുടെ വെളിപ്പെടുത്തൽ
മുട്ടുവേദനയും ശബ്ദമില്ലായ്മയും അടക്കമുള്ള രോഗങ്ങൾക്ക് മൂത്രചികിത്സയിലൂടെ പരിഹാരം കണ്ടെത്തിയതായി നടൻ കൊല്ലം തുളസി. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു.
കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ
‘എനിക്ക് ഒരുപാട് രോഗങ്ങളുണ്ട്. കാൻസറുണ്ട്. അതുമായി ബന്ധപ്പെട്ട് അനുബന്ധ രോഗങ്ങളുണ്ട്. എഴുന്നേറ്റ് നടക്കാന്‍ വയ്യ. മുട്ടുവേദനയുണ്ട്. ഇല്ലാത്ത അസുഖങ്ങളില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാൽ, ഇപ്പോൾ സിസ്റ്റമാറ്റിക്കായി എട്ടുമാസമായി മൂത്രം കുടിക്കൽ ശീലമാക്കിയതോടെ അത്ഭുതകരമായ മാറ്റം ഉണ്ടായി. അനുഭവസ്ഥരുമായി സംസാരിച്ചും യൂറിന്‍ തെറാപ്പി പുസ്തകങ്ങള്‍ വായിച്ചും പഠിച്ചും ഉൾക്കൊണ്ട് സ്വയമാണ് യൂറിൻ തെറാപ്പി തുടങ്ങിയത്.
രാവിലെ മൂന്ന് മണിക്കോ നാല് മണിക്കോ എഴുന്നേറ്റാൽ ആദ്യത്തെ മൂത്രം 200 മില്ലിയോളം ചെറിയ സ്റ്റീൽ പാത്രത്തിലാക്കി അപ്പാടെ കുടിക്കും. മൂത്രം രണ്ട് മാസത്തോളം ശേഖരിച്ച് വെച്ച് ബക്കറ്റിൽ ഒഴിച്ച് എന്റെ കാലുകള്‍ അതില്‍ ഇറക്കിവെച്ചതോടെ എന്റെ മുട്ടുവേദന മാറി. ഇപ്പോള്‍ ഞാന്‍ വേഗത്തില്‍ നടക്കുന്നു. എന്റെ ശബ്ദം പോയപ്പോള്‍ 75,000ത്തോളം രൂപ ചെലവാക്കി ഒരുപാട് തവണ സ്‌കാന്‍ ചെയ്തു. കാൻസറാണോ എന്ന് വരെ സംശയിച്ചു. എന്നാൽ, രോഗം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. മെഡിക്കൽ സയൻസ് പരാജയപ്പെട്ടു. എന്നാൽ, ഏഴോ എട്ടോ തവണ ഞാൻ മൂത്രം ഉപയോഗിച്ച് വായ് കുലുക്കുഴിഞ്ഞതോടെ ശബ്ദം തിരിച്ചുകിട്ടി- കൊല്ലം തുളസി പറഞ്ഞു.
മൂത്ര ചികിത്സ അശാസ്ത്രീയമാണെന്ന് ഐ.എം.എ പ്രതിനിധി ഡോക്ടര്‍ ആര്‍ ശ്രീജിത്ത് പറയുന്നു. ശരീരത്തിന് ആവശ്യമില്ലാത്ത സാധനങ്ങളാണ് മലവും മൂത്രവും. ക്രിയാറ്റിനും അമോണിയ ഉള്‍പ്പെടെയുള്ളവ മൂത്രത്തിലൂടെ പുറം തള്ളുന്നു.
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ...
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...