Connect with us

‘ആദ്യമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’; സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

Malayalam

‘ആദ്യമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’; സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

‘ആദ്യമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’; സുരേഷ് ഗോപി വിഷയത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി

ഒല്ലൂര്‍ എസ്ഐയെ വിളിച്ച് വരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച വിഷയത്തില്‍ എംപിയും നടനുമായി സുരേഷ് ഗോപിയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടന്‍ വിനായകന്‍. സുരേഷ് ഗോപിയുടെ ഗൂഗിള്‍ സെര്‍ച്ചിന്റെ സ്‌ക്രീന്‍ ഷോട്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഈ പോസ്റ്റിന് താഴെയും വന്നിരിക്കുന്ന കമന്റുകളും സുരേഷ് ഗോപിക്കുള്ള ട്രോളുകളാണ്. ‘ആദ്യമായി വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അര്‍ത്ഥം മനസിലായി’, ‘ഇതിന് ക്യാപ്ക്ഷന്‍ ആവശ്യമില്ല’, ‘സല്യൂട്ട് ഗോപി’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകള്‍.

അതേസമയം ഇന്നലെയാണ് ഒല്ലൂര്‍ എസ്ഐയെ കൊണ്ട് സുരേഷ് ഗോപി നിര്‍ബന്ധിച്ച് സെല്യൂട്ട് ചെയ്യിപ്പിച്ചത്. തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തി സെല്യൂട്ട് ആവശ്യപ്പെടുകയായിരുന്നു. പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.

നേരത്തെ കിട്ടിക്കൊണ്ടിരുന്ന സല്ല്യൂട്ട് കിട്ടാതിരുന്നതോടെയാണ് സുരേഷ് ഗോപി എസ്‌ഐട് സല്ല്യൂട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് വിവരം. താന്‍ മേയറല്ല, എംപിയാണ്. ശീലങ്ങള്‍ മറക്കരുത് എന്നായിരുന്നു സുരേഷ് ഗോപി എസ് ഐയോട് പറഞ്ഞത്. തനിക്ക് സല്ല്യൂട്ട് ലഭിക്കുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിക്ക് പിന്നാലെ ഡ്യൂട്ടിയിലുള്ള പ്രത്യേകിച്ച് പൊതു നിരത്തിലുള്ള പൊലീസുകാര്‍ എംപി മാര്‍ക്കും എംഎല്‍എമാര്‍ക്കും സല്ല്യൂട്ട് നല്‍കാറില്ലായിരുന്നു.

പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണര്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, പൊലീസ് റാങ്കിലുള്ള ഡിജിപി, എഡിജിപി, ഐജി ഡിഐജിമാര്‍ സുപ്രീം കോടതി ഹൈക്കോടതി ജഡ്ജിമാര്‍ എന്നിവര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. നിലവില്‍ എംപിക്കും എംഎല്‍എമാര്‍ക്ക് സല്ല്യൂട്ട് നല്‍കണമെന്ന് ചട്ടത്തില്‍ നിര്‍ദ്ദേശിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് താന്‍ മേയറല്ല, എംപിയാണ് സല്ല്യൂട്ടൊക്കെ ആകാംമെന്ന് പരാമര്‍ശവുമായി രാജ്യസഭാ എംപിയായ സുരേഷ് ഗോപി രംഗത്തെത്തിയിരിക്കുന്നത്.

More in Malayalam

Trending

Recent

To Top