
Malayalam
മനോഹരമായ പ്രണയത്തിന്റെ പത്ത് വർഷങ്ങൾ, ഉള്ളിൽ അത് അടക്കിവെച്ച് പിരിഞ്ഞു! ഞങ്ങൾക്കിടയിൽ സംഭവിച്ചത്
മനോഹരമായ പ്രണയത്തിന്റെ പത്ത് വർഷങ്ങൾ, ഉള്ളിൽ അത് അടക്കിവെച്ച് പിരിഞ്ഞു! ഞങ്ങൾക്കിടയിൽ സംഭവിച്ചത്
Published on

നടിയായും ആക്ടിവിസ്റ്റ് ആയും ടെലിവിഷന്‍ അവതാരകയായുമൊക്കെ മുഖവുരകളുടെ ആവശ്യമില്ലാത്ത സാന്നിധ്യമായിരുന്നു ഭാഗ്യലക്ഷ്യയുടേത്.
ബിഗ് ബോസ്സിൽ മത്സരാർത്ഥിയായി എത്തിയതോടെ ഭാഗ്യലക്ഷ്മിയിൽ പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു. തുടക്കത്തിലുണ്ടായ മുന്‍തൂക്കം ഭാഗ്യലക്ഷമിയ്ക്ക് പിന്നീട് നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല.
സോഷ്യൽ മീഡിയയിലൂടെ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന ഭാഗ്യലക്ഷ്മി വലിയ പ്രതിസന്ധികളും വെല്ലുവിളികളും അതിജീവിച്ചാണ് ഇന്ന് കാണുന്ന നിലയിലേയ്ക്ക് എത്തിയത്. ബിഗ് ബോസ് മലയാളം സീസൺ 3 ൽ എത്തിയപ്പോഴാണ് ഭാഗ്യലക്ഷ്മിയുടെ ജീവിതത്തെ കുറിച്ചും കടന്നു വന്ന വഴികളെ കുറിച്ചും പ്രേക്ഷകർ അറിയുന്നത്.
കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് രമേശിന്റെ അന്ത്യം.
കഴിഞ്ഞ ദിവസം കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു വരുത്തിയ ശേഷം ബിഗ് ബോസാണ് മരണവാര്‍ത്ത ഭാഗ്യലക്ഷ്മിയെ അറിയിച്ചത്
ഭാഗ്യലക്ഷ്മിയും രമേശുമായുളള വിവാഹമോചനം സോഷ്യൽ മീഡിയയിൽ അധികം ചർച്ചയായിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷമാണ് ഇരുവരുടേയും ജീവിതത്തെ കുറിച്ചും വേർപിരിയലിനെ കുറിച്ചുമൊക്കെയുള്ള കഥകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.
പ്രണയ വിവാഹമായിരുന്നു ഇവരുടേത്. എന്നാൽ ഈ ബന്ധം വിവാഹമോചനത്തിലെത്തുകയായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഭാഗ്യലക്ഷ്മിയുടെ ഒരു പഴയ അഭിമുഖമാണ്.
പ്രണയതകർച്ചയെ കുറിച്ചാണ് ഭാഗ്യലക്ഷ്മി ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. മുൻഭാർത്താവിന്റെ വിയോഗത്തിന് പിന്നാലെ ആ പഴയ അഭിമുഖവും ചർച്ചയാവുകയാണ്.
പ്രണയനഷ്ടത്തെ അതിജീവിച്ചതിനെ കുറിച്ചാണ് ഭാഗ്യലക്ഷ്മി പറയുന്നത്. നമുക്ക് ഒരു പ്രശ്നം വന്നാൽ അതിജീവിക്കണമെങ്കിൽ ഒരു ഡ്രൈവർഷൻ വേണം. ആദ്യത്തെ ഒന്നു രണ്ടു വർഷം ഞാൻ യാത്ര ചെയ്തുകൊണ്ടേയിരുന്നു.
കാറെടുത്ത് തനിയെ ഡ്രൈവ് ചെയ്തു പോകും. പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ ജീവിതം കാണും. ഇവിടുന്ന് നാഗർകോവിൽ, തിരുനെൽവേലി, മധുര, തഞ്ചാവൂർ… അങ്ങനെ എങ്ങോട്ടെന്നില്ലാത്ത യാത്രകൾ… യാത്ര ചെയ്ത് ചെയ്ത്, രണ്ടു വർഷം ആയപ്പോൾ പതുക്കെ ആ മുറിവ് മായാൻ തുടങ്ങി. എല്ലാ മുറിവുകളും കാലം മായ്ക്കുമെന്ന് പറയാറില്ലേ? മരണം പോലും കാലം മായ്ക്കുന്നു. പിന്നെയല്ലേ പ്രണയം.
ഞങ്ങൾ പരസ്പരം ശത്രുക്കളായി പിരിഞ്ഞവരല്ല. ഉള്ളിൽ ആ സ്നേഹം അടക്കിവച്ചു കൊണ്ട് തന്നെ പിരിഞ്ഞവരാണ്. ഇപ്പോഴും എന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ നന്മ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിട്ടാണ് പ്രണയത്തിലൂടെ ഞാൻ കടന്നു പോയ ആ പത്തു വർഷങ്ങളെ കാണുന്നത്. എനിക്ക് എന്നെ തന്നെ കാണിച്ചു തന്നത് ആ കാലഘട്ടമാണ്, ആ വ്യക്തിയാണെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
ഇപ്പോഴും ഞങ്ങൾ വിളിക്കാറും കാണാറുമൊക്കയുണ്ട്. വളരെ ഫോർമൽ ആയി ചിരിക്കും പോകും. അതിനപ്പുറത്തേയ്ക്ക് ഒന്നും തന്നെയില്ല. ഇന്ന് പ്രണയിക്കുന്ന കുട്ടികളോട് ഞാൻ പറയും. പ്രണയിച്ചോളൂ പക്ഷേ, ഒരു പരിധിയിൽ കൂടുതൽ അത് ഉള്ളിലോട്ട് എടുക്കേണ്ട. എല്ലാ ബന്ധങ്ങളും ഒരുപക്ഷേ, നാളെ ഇല്ലാതെയും ആകാം. ഒരു ചെറിയ അകൽച്ച എല്ലാ ബന്ധങ്ങളിലും ഇടുന്നത് നല്ലതാണ്. അമ്മ- മക്കൾ ബന്ധമാണെങ്കിൽ പോലും. ഇപ്പോൾ എന്റെ മക്കൾ 10-20 ദിവസമൊക്കെ ചിലപ്പോൾ വിളിക്കാതിരിക്കും. ഞാൻ വിളിച്ചില്ലെന്ന് പറഞ്ഞ് അവർക്കും അമിതമായി സങ്കടമില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു
അതെ സമയം മരണ വാര്‍ത്ത അറിയിച്ചതിന് പിന്നാലെ ഭാഗ്യലക്ഷ്മിയോട് ഷോ ഉപേക്ഷിച്ച് പുറത്ത് പോകണമോ എന്ന് ബിഗ് ബോസ് ചോദിച്ചിരുന്നു. എന്നാല്‍ താന്‍ പോകുന്നില്ലെന്നും മക്കള്‍ അവിടെയുണ്ടെന്നുമായിരുന്നു ഭാഗ്യലക്ഷ്മി പറഞ്ഞത്. ഇവിടേക്ക് വരും മുമ്പ് തന്നെ എല്ലാ കാര്യങ്ങള്‍ക്കും ഉണ്ടാകണമെന്ന് അവരോട് പറഞ്ഞിരുന്നുവെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
ഭാഗ്യലക്ഷ്മിയുടെ തീരുമാനത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച തന്നെ നടന്നിരുന്നു. പിരിഞ്ഞവരാണെങ്കിലും ഭാഗ്യലക്ഷ്മി പോകണമെന്നാണ് ഒരു കൂട്ടര് പറയുന്നത്. എന്നാല്‍ മറ്റൊരു വിഭാഗമാകട്ടെ പോകണോ വേണ്ടയോ എന്നത് ഭാഗ്യലക്ഷ്മിയുടെ മാത്രം തീരുമാനമാണെന്നും പോകേണ്ട എന്നവര്‍ തീരുമാനിക്കുകയാണെങ്കില്‍ അത് അംഗീകരിക്കണമെന്നും പറയുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയ ആക്രമണത്തെ ഭയന്നിട്ടാണ് താന്‍ പോകുന്നതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത് ശരിയായില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും മത്സരാർത്ഥികളെക്കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. മത്സരത്തിൽ കപ്പ് നേടിയത് ജിന്റോയാണ്. ബോഡി ബില്‍ഡർ...
ലാല്‍ജോസ് സംവിധാനം ചെയ്ത് ദിലീപ് അഭിനയിച്ച ചിത്രമാണ് ചാന്തുപൊട്ട്. 2005 ൽ പുറത്തിറങ്ങിയ ഈ സിനിമ ആ വർഷത്തെ വൻ ഹിറ്റുകളിൽ...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
അൻവർ റഷീദിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയപ്പോൾ റെക്കോർഡ് കളക്ഷനാണ് ചിത്രം...
2007ൽ അൻവർ റഷീദിൻറെ സംവിധാനത്തിൽ, മണിയൻ പിള്ള രാജു നിർമ്മിച്ച് പുറത്തിറങ്ങിയ, മോഹൻലാൽ നിറഞ്ഞാടിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഛോട്ടാ മുംബൈ....