
Malayalam
ആകസ്മികമായി അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍! കണ്ണമ്മയ്ക്ക് ശേഷം നല്ല ചിത്രങ്ങള്‍ ലഭിച്ചേനേ..ഗൗരി നന്ദ പറയുന്നു
ആകസ്മികമായി അത് സംഭവിച്ചില്ലായിരുന്നുവെങ്കില്‍! കണ്ണമ്മയ്ക്ക് ശേഷം നല്ല ചിത്രങ്ങള്‍ ലഭിച്ചേനേ..ഗൗരി നന്ദ പറയുന്നു

നടി ഗൗരി നന്ദയ്ക്ക് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രം കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ചിത്രം വിജയിക്കുകയും കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തതോടെ നല്ല കുറച്ച് ചിത്രങ്ങള്‍ കിട്ടുമെന്ന് നല്ല പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ആകസ്മികമായി കോവിഡ് വന്നതോടെ എല്ലാ പ്രതീക്ഷയും അവതാളത്തിലായി എന്ന് പറയുകയാണ് നടി. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഗൗരി നന്ദ തന്റെ മനസ് തുറന്നത്.
‘പല സിനിമകളും അതോടെ നീണ്ടുപോയി. എന്നാലും എനിക്ക് അതിലൊന്നും സങ്കടമില്ല. ലോകത്തെ മുഴുവന്‍ ജനങ്ങളും ഇതുപോലുള്ള പ്രതിസന്ധികള്‍ കൊവിഡ് കാലത്ത് നേരിട്ടിട്ടുണ്ട്. ഇപ്പോള്‍ പുതിയ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്. നല്ലൊരു സിനിമ ഉടന്‍ തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഹ്മാനൊപ്പം ചെയ്ത പഗടി ആട്ടം എന്ന ചിത്രം കണ്ടാണ് സച്ചിയേട്ടന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചത്. സച്ചിയേട്ടന്റെ സിനിമയില്‍ എപ്പോഴും സ്ത്രീകഥാപാത്രങ്ങള്‍ക്ക് ഒരു പ്രാധാന്യമുണ്ട്, അതുകൊണ്ട് താന്‍ കണ്ണുംപൂട്ടി സമ്മതിക്കുകയായിരുന്നു.
‘കണ്ണമ്മ എന്ന ഇമേജ് ബേക്ക് ചെയ്യുക എളുപ്പമല്ല. അത്തരത്തിലൊരു കഥാപാത്രം കിട്ടണം. കണ്ണമ്മയ്ക്കായി ഞാന്‍ ഒരുപാട് എഫേര്‍ട്ടെടുത്തിരുന്നു. ഡയറ്റിങ് ചെയ്ത് ഭാരം കുറച്ചു. കണ്ണമ്മ എന്ന കഥാപാത്രം അട്ടപ്പാടിയിലെ ആദിവാസി ഗോത്രത്തില്‍പ്പെട്ട ഒരാളാണ്. അതുകൊണ്ടു തന്നെ മെലിഞ്ഞ, അല്പം പരുക്കനായ ഒരു ശരീരപ്രകൃതമായിരിക്കും അവര്‍ക്കെന്ന് കഥപറയുമ്പോള്‍ത്തന്നെ സച്ചിയേട്ടന് പറഞ്ഞിരുന്നു.
ഗൗരിയെക്കൊണ്ട് ആവുന്നത്രയും ഭാരം കുറയ്ക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ആ കഥാപാത്രത്തോടുള്ള ഇഷ്ടംകൊണ്ടുതന്നെ അതിനുശേഷം കഠിനമായ ഡയറ്റിങ് നടത്തി. മിതമായ രീതിയില്‍ പച്ചക്കറികള്‍ മാത്രമാണ് കഴിച്ചിരുന്നത്. ചില ദിവസങ്ങളില്‍ പട്ടിണിപോലും കിടന്നിട്ടുണ്ട്. ഒപ്പം കഠിനമായ വ്യായാമമുറകളും ചെയ്തു. കുറച്ച് ഭക്ഷണം കഴിച്ചാല്‍ത്തന്നെ പെട്ടെന്ന് ശരീരത്തില്‍ കാണുന്ന ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ ഡയറ്റിങ് എന്നെ സംബന്ധിച്ച് ഇത്തിരി ബുദ്ധിമുട്ടായിരുന്നു.
മെലിഞ്ഞ ശേഷം ഫോട്ടോകള്‍ സച്ചിയേട്ടന് അയച്ചുകൊടുത്തപ്പോള്‍, ഇതുമതി, ഡയറ്റിങ് നിര്‍ത്തിക്കോളൂ എന്ന് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ രാജുവേട്ടനും ബിജുവേട്ടനുമൊക്കെ അഭിനന്ദിച്ചു. കഥാപാത്രമാകാന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടല്ലേ, നന്നാകട്ടെ, എന്ന് അവര്‍ പറഞ്ഞു. ഇനിയും അത്തരം എഫേര്‍ട്ടുകളാവശ്യമായ കഥാപാത്രങ്ങള്‍ വന്നാല്‍ ചെയ്യാന്‍ സന്തോഷമാണ്. കാരണം അഭിനയത്തിനായി എന്തു റിസ്കെടുക്കാനും ഇഷ്ടമാണ്. ഇപ്പോള്‍ പുതിയ കഥകള്‍ കേള്‍ക്കുന്നുണ്ട്. പിന്നെ സിനിമയാണല്ലോ, എപ്പോള്‍ സംഭവിക്കുമെന്ന് നമുക്ക് കൃത്യമായി പറയാനാകില്ലല്ലോ. നല്ലത് സംഭവിക്കട്ടെയെന്നാണ് ആഗ്രഹം,’എന്നും ഗൗരി പറയുന്നു.
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...