Tamil
ഗർഭിണികളും സ്‌കൂൾ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കരുത്; കേഡർമാർ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് വിജയ്
ഗർഭിണികളും സ്‌കൂൾ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കരുത്; കേഡർമാർ മറ്റുള്ളവർക്ക് മാതൃകയാകണമെന്ന് വിജയ്
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്.
ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കരാർ ഒപ്പിട്ട ചിത്രങ്ങൾക്ക് ശേഷം സിനിമാ അഭിനയം നിർത്തുമെന്നും പൂർണ ശ്രദ്ധ രാഷ്ട്രീയത്തിലേയ്ക്ക് ആയിരിക്കുമെന്നുമാണ് താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികൾക്ക് വിജയ് നൽകിയ സന്ദേശമാണ് ശ്രദ്ധ നേടുന്നത്.
ഗർഭിണികളും സ്‌കൂൾ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലും നാട്ടിലേക്ക് മടങ്ങുമ്പോഴും കേഡർമാർ രാഷ്ട്രീയ അച്ചടക്കവും ചിട്ടയായ പെരുമാറ്റവും പാലിക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കണം കേഡർമാർ മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്നുമാണ് വിജയ് പറഞ്ഞത്.
ഒക്‌ബോബർ 27ന് വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നാണ് വിജയ് വ്യക്തമാക്കിയത്. അതേസമയം, വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദി ഗോട്ട് എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്.
സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്നും നേടിയതെങ്കിലും 456 കോടി രൂപ കളക്ഷൻ നേടിയിരുന്നു. വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
അതേസമയം, കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.
