Connect with us

പേർളി മാണിയും ആഡിസ് – വിൻസി ജോഡിയും ചാനൽ റേറ്റിംഗ് തന്ത്രങ്ങളിൽ ഇരയാക്കപ്പെട്ടവരെന്നു പ്രേക്ഷകർ …

Malayalam Breaking News

പേർളി മാണിയും ആഡിസ് – വിൻസി ജോഡിയും ചാനൽ റേറ്റിംഗ് തന്ത്രങ്ങളിൽ ഇരയാക്കപ്പെട്ടവരെന്നു പ്രേക്ഷകർ …

പേർളി മാണിയും ആഡിസ് – വിൻസി ജോഡിയും ചാനൽ റേറ്റിംഗ് തന്ത്രങ്ങളിൽ ഇരയാക്കപ്പെട്ടവരെന്നു പ്രേക്ഷകർ …

പേർളി മാണിയും ആഡിസ് – വിൻസി ജോഡിയും ചാനൽ റേറ്റിംഗ് തന്ത്രങ്ങളിൽ ഇരയാക്കപ്പെട്ടവരെന്നു പ്രേക്ഷകർ …

മലയാള ടെലിവിഷൻ ചരിത്രത്തിലെ വലിയൊരു ഏടായിരുന്നു ബിഗ് ബോസ് ഷോ. മറ്റു ഭാഷകളിലെല്ലാം വന്നെങ്കിലും ഏറ്റവുമൊടുവിലാണ് മലയാളത്തിൽ ബിഗ് ബോസ് എത്തിയത്. പതിനാറു മത്സരർത്ഥികളുമായി ആരംഭിച്ച പരിപാടിയിൽ അവസാനം ജേതാവായത് സാബുമോനാണ്. എന്നാൽ വിജയിയെന്നു പ്രേക്ഷകർ വിധിയെഴുതി കാത്തിരുന്നത് പേർളി മാണിക്ക് വേണ്ടിയായിരുന്നു.

ഷോയുടെ തുടക്കം മുതലേ വലിയ പ്രേക്ഷക പിന്തുണയും റെക്കോർഡ് വോട്ടുമായി മുന്നിട്ട് നിന്ന പേർളി കുടുംബ പ്രേക്ഷകരുടെയും ചെറുപ്പക്കാരുടേയുമെല്ലാം പ്രിയങ്കരിയായിരുന്നു. ശ്രീനിഷുമായുള്ള പ്രണയം കൂടി ആയപ്പോൾ പെർലിയുടെ വിശേഷങ്ങൾ അറിയാൻ മാത്രമായി ആളുകൾ ബിഗ് ബോസ് കാണാൻ തുടങ്ങി .

എന്നാൽ അവസാന നിമിഷം വലിയ അട്ടിമറിയാണ് നടന്നത്. ചാനലിന്റെ റേറ്റിംഗ് കൂട്ടുവാനായി പേർളിയെയും പെർലിയുടെയും ശ്രീനിഷിന്റെയും പ്രണയത്തെയും ചാനൽ അവസാനം വരെ ഉപയോഗിച്ചു . എന്നാൽ ഒടുവിൽ വിജയകിരീടം ചൂടിയത് സാബുമോനും.

അതുപോലെ തന്നെ പ്രേക്ഷക ലക്ഷങ്ങളുടെ മനം കവർന്ന പരിപാടിയാണ് നായിക നായകൻ. ലാൽ ജോസ് ചിത്രത്തിലേക്കുള്ള നായികയെയും നായകനെയും തിരഞ്ഞു നടത്തിയ പരിപാടി മത്സരാർത്ഥികളുടെ പ്രകടനം കൊണ്ടും ലാൽ ജോസിന്റെയും കുഞ്ചാക്കോ ബോബന്റെയും സംവൃത സുനിലിന്റേയും സാന്നിധ്യം കൊണ്ടും ശ്രേദ്ധേയമായി.

ഷോയിൽ എല്ലാവരുടെയും മനം കവർന്ന ജോഡിയായിരുന്നു ആഡിസും വിൻസിയും. ഇരുവരുടെയും അസാമാന്യ പ്രകടനം ടൈറ്റിൽ ഇവർ നേടുമെന്ന് ഉറപ്പ് നൽകുന്നതായിരുന്നു. എന്നാൽ ഒടുവിൽ വിജയികളായത് ശംഭുവും ദര്ശനയുമാണ്. ഇവിടെയും ചാനൽ റേറ്റിംഗിന്റെ തന്ത്രങ്ങളാണ് ജയിച്ചത്. ഡിഡിസിന്റെയും വിൻസിയുടെയും ജോഡി ഹിറ്റായതോടെ ഇവർക്ക് കൂടുതൽ പ്രാധാന്യം നൽകി അവസാന നിമിഷം വരെ. പക്ഷെ റിസൾട്ട് വന്നപ്പോൾ എല്ലാം മാറി മറിഞ്ഞു . അങ്ങനെ പേർളി മാണിക്കൊപ്പം ആഡിസ് വിൻസി ജോഡിയും ചാനൽ റേറ്റിംഗ് തേപ്പിന്റെ ഇരകളായാതായി പ്രേക്ഷകർ പറയുന്നു.

victims of channel rating competition

More in Malayalam Breaking News

Trending

Recent

To Top