Malayalam
മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, പോ ക്സോ കുറ്റകൃത്യങ്ങൾ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരം; സർക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്; വിഡി സതീശൻ
മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം, പോ ക്സോ കുറ്റകൃത്യങ്ങൾ ഒളിച്ചു വച്ചയ്ക്കുന്നതും കുറ്റകരം; സർക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്; വിഡി സതീശൻ
കഴിഞ്ഞ ദിവസമായിരുന്നു ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയത്. ഇത് സിനിമാ മേഖലയിൽ മാത്രമല്ല, രാഷ്ട്രീയ മേഖലയിലും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോഴിതാ ഹേമ കമ്മിറ്റി നൽകിയ കത്തിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് പറയുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
ഒരു കാരണവശാലും റിപ്പോർട്ട് പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ ഹേമ കമ്മിറ്റി നൽകിയ കത്തിൽ റിപ്പോർട്ട് പുറത്തു വിടരുതെന്ന് ആവശ്യപ്പെട്ടിട്ടില്ല. അവർ നൽകിയ കത്ത് ഒരിക്കലും പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി അങ്ങനെ പറഞ്ഞത്. റിപ്പോർട്ട് പുറത്തു വിടരുതെന്നല്ല, പുറത്ത് വിടുമ്പോൾ സുപ്രീം കോടതിയുടെ മാർഗ നിർദ്ദേശങ്ങൾ പാലിക്കണമെന്നാണ് ഹേമ കമ്മിറ്റി കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പോ ക്‌സോ നിയമ പ്രകാരം വരെ കേസെടുക്കേണ്ട സംഭവങ്ങൾ റിപ്പോർട്ടിലുണ്ട്. പോ ക്‌സോ നിയമം സെക്ഷൻ 21 പ്രകാരം കുറ്റകൃത്യങ്ങൾ ഒളിച്ചു വച്ചയ്ക്കുന്നതും കു റ്റകരമാണ്. കുറ്റം ചെയ്തിരിക്കുന്നുവെന്ന് അറിഞ്ഞ ആൾ അത് മറച്ചുവയ്ക്കുകയോ റിപ്പോർട്ട് ചെയ്യാതിരിക്കുകയോ ചെയ്താൽ അതൊരു ക്രി മിനൽ കുറ്റമാണ്.
റിപ്പോർട്ടും അതിനൊപ്പമുള്ള മൊഴികളും പെൻഡ്രൈവുകളും വാട്‌സാപ് മെസേജുകളും ഉൾപ്പെടെയുള്ള തെളിവുകളാണ് നാലര വർഷമായി കയ്യിൽ ഇരുന്നിട്ടാണ് ഒരു അന്വേഷണത്തിന് പോലും സർക്കാർ തയാറാകാത്തത്. എന്നിട്ടാണ് ആരെങ്കിലും പരാതി നൽകിയാൽ അന്വേഷിക്കാമെന്ന് പറയുന്നത്.
ഇ രകളുടെ പേര് വെളിപ്പെടുത്തരുതെന്നതാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. ഇരകളുടെ പേര് ഒരിക്കലും വെളിപ്പെടുത്താറില്ല. ഇ രകളുടെയോ ബന്ധുക്കളുടെയോ പേരു വിവരങ്ങൾ പുറത്തു പറയുന്നതിന് പകരമായാണ് ഇരകളെ നിർഭയ എന്ന് വിളിക്കുന്നത്. ഇതൊന്നും പുതിയ കാര്യമല്ല. ഇതൊന്നും റിപ്പോർട്ടിൻ മേൽ നടപടി എടുക്കാനുള്ള തടസവുമല്ല.
ലൈംഗിക ചൂഷണവും മയക്കുമരുന്നിൻറെ ഉപയോഗവും ഭയപ്പെടുത്തലും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടന്നിട്ടും അന്വേഷിക്കില്ലെന്ന സർക്കാർ നിലപാടിനെതിരെ കേരളം പ്രക്ഷോഭത്തിലേക്ക് പോകും. അന്വേഷിക്കില്ല എന്ന് പറയുന്ന മുഖ്യമന്ത്രിയാണ് വേട്ടക്കാർക്കെതിരെ പേരാടുമെന്നും കോൺക്ലേവ് നടത്തുമെന്നും പറയുന്നത്.
അന്വേഷണത്തിന് തയാറാകാതെയാണ് മുഖ്യമന്ത്രി കള്ളം പറയുന്നത്. നാലര വർഷം ഏത് വേട്ടക്കാരനെതിരെയാണ് മുഖ്യമന്ത്രി പോരാടിയത്. വേട്ടക്കാരെയെല്ലാം മുഖ്യമന്ത്രി ചേർത്ത് പിടിക്കുകയാണ് ചെയ്തത്. സർക്കാരിന് വേണ്ടപ്പെട്ടവരുള്ളത് കൊണ്ടാണ് അവരെ സംരക്ഷിക്കുന്നത്. വേട്ടക്കാർക്കൊപ്പം നിന്ന് സർക്കാർ ഇരകളെ ആക്രമിക്കുകയാണ്.
റിപ്പോർട്ടിൻ മേൽ അന്വേഷണം നടത്താൻ സർക്കാർ തയാറാകണം. ഹേമ കമ്മിഷൻ എഴുതിയ കത്തിനെ കുറിച്ച് തെറ്റായി പറഞ്ഞതിലും മുഖ്യമന്ത്രി മാപ്പ് പറയണം. കത്ത് പുറത്തു വരില്ലെന്നു കരുതിയാണ് മുഖ്യമന്ത്രി നുണ പറഞ്ഞത്. വേട്ടക്കാരെ രക്ഷിക്കാനാണ് മുഖ്യമന്ത്രി നുണ പറയുന്നത്.
2019 ലാണ് റിപ്പോർട്ട് നൽകിയതെന്ന് മറക്കരുത്. പോലീസിന് റിപ്പോർട്ട് ചെയ്യാത്ത മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നടപടി ക്രിമിനൽ കുറ്റമാണ്. ഇരകളുടെ മൊഴിയുള്ളപ്പോൾ അന്വേഷണത്തിന് എന്ത് നിയമപരമായ തടസമാണുള്ളത്. നിയമപരമായ എന്ത് തടസമാണുള്ളതെന്ന് നിയമ മന്ത്രിയും മുഖ്യമന്ത്രിയും പറയട്ടെ. അങ്ങനെയെങ്കിൽ തൊഴിലിടങ്ങളിലെ ചൂഷണങ്ങളിലൊന്നും നടപടി എടുക്കാനാകില്ലല്ലോ?
വിചിത്രമായ വാദങ്ങളാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. കേരളത്തിന് അപമാനകരമാ ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണം. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണ്. അതുകൊണ്ട് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
