ഗാനങ്ങളുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംഗീതസംവിധായകന് ഇളയരാജയെ പരോക്ഷമായി വിമര്‍ശിച്ച് കവിയും ഗാനരചയിതാവുമായ വൈരമുത്തു. താനെഴുതിയ കവിതകളിലെയും ഗാനങ്ങളിലെയും വരികള്‍ സിനിമകളുടെ പേരിനായി ഉപയോഗിക്കാറുണ്ടെന്നും അതിന്റെ പേരില്‍ പകര്‍പ്പവകാശം ഉന്നയിക്കാറില്ലെന്നും വൈരമുത്തു പറഞ്ഞു.
വിണൈതാണ്ടി വരുവായ, നീ താനെ എന്‍ പൊന്‍വസന്തം എന്നിവ തന്റെ കവിതകളുടെ പേരുകളായിരുന്നെന്നും പിന്നീട് ഇവ സിനിമകള്‍ക്ക് ഉപയോഗിച്ചെന്നും വൈരമുത്തു പറഞ്ഞു.
ആരും സമ്മതം ചോദിക്കാതെയാണ് ഈ പേരുകള്‍ സിനിമയ്ക്ക് നല്‍കിയത്. താന്‍ ആരോടും ഇതേക്കുറിച്ച് ചോദിച്ചിട്ടില്ല. കാരണം, വൈരമുത്തു നമ്മില്‍ ഒരാള്‍, തമിഴ് നമ്മുടെ ഭാഷ എന്നുകരുതിയാണ് കവിത മറ്റുള്ളവര്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാട്ട് എന്നാല്‍ ഈണംമാത്രമല്ല, അതിലെ വരികള്‍കൂടിയാണെന്ന് സാമാന്യബോധമുള്ളവര്‍ക്ക് അറിയാമെന്ന് മുമ്പ് ഈ വിഷയത്തില്‍ വൈരമുത്തു പ്രതികരിച്ചിരുന്നു. തുടര്‍ന്ന്, ഇനി ഇളയരാജയെക്കുറിച്ച് മോശമായി സംസാരിച്ചാല്‍ വൈരമുത്തു കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് ഇളരാജയുടെ സഹോദരന് ഗംഗൈ അമരന് ഭീഷണിമുഴക്കിയിരുന്നു.
തെന്നിന്ത്യയുടെ താരറാണിയാണ് നടി തൃഷ കൃഷ്ണൻ. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. നിലവിൽ താരത്തിന് നാൽപ്പത് വയസായി. പക്ഷെ ഇപ്പോഴും അവിവാഹിതയായി...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് നയന്‍താര. മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ...