Connect with us

തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്‌സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ​ഗായിക

News

തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്‌സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ​ഗായിക

തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്‌സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു; നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് ​ഗായിക

നിരവധി ആരാധകരുള്ള ​ഗായികയാണ് ജൊനിറ്റ ഗാന്ധി. ഇപ്പോഴിതാ കുട്ടിക്കാലത്ത് നേരിട്ട ബോഡി ഷേമിങ്ങിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ജൊനിറ്റ. കാനഡയിലെ ടൊറന്റോയിൽ ആണ് ജൊനിറ്റ ജനിച്ച് വളർന്നത്.

സ്‌കൂൾ കാലഘട്ടത്തിൽ തന്റെ മുഖത്തെ രോമങ്ങൾ കാരണം സഹപാഠികളും മറ്റും ‘ഗോഡ്‌സില്ല’ എന്ന് വിളിച്ച് അധിക്ഷേപിച്ചു എന്നാണ് ജൊനിറ്റ പറയുന്നത്. ഇത് തന്നെ ആ കാലഘട്ടത്തിൽ മാനസികമായി വളരെയധികം തളർത്തി എന്നും ജോനിറ്റ പറയുന്നു.

‘എന്റെ മുഖത്തെ രോമങ്ങൾ കാരണം എന്നെ ‘ഗോഡ്‌സില്ല’ എന്നാണ് വിളിച്ചിരുന്നത്. നിന്നെ ആരും സ്‌നേഹിക്കില്ല എന്നും ഗായിക പറഞ്ഞു. പക്ഷെ സംഗീതത്തോടുണ്ടായ അടങ്ങാത്ത സ്‌നേഹം എന്നെ ആ മാനസിക തകർച്ചയിൽ നിന്നും രക്ഷിച്ചു. അത് എന്നെ എല്ലാ കാര്യങ്ങളും ലളിതമായി എടുക്കാൻ സഹായിച്ചു എന്നും ജൊനിറ്റ പറയുന്നു.

2013-ൽ പുറത്തിറങ്ങിയ ‘ചെന്നൈ എക്‌സ്പ്രസ്’ എന്ന ചിത്രത്തിലെ തിതലി എന്ന ഗാനമാണ് ജൊനിറ്റയെ പ്രശസ്തയാകുന്നത്. തുടർന്ന് ‘ദിൽവാലെ’, ‘ബാജിറാവു മസ്താനി’ തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങളും ജൊനിറ്റയെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയത്.

More in News

Trending

Recent

To Top