Connect with us

ഞാന്‍ സ്ത്രീലംബടനല്ല, ഗേള്‍ഫ്രണ്ടില്ലാത്ത കാരണം ഗ്ലാമറില്ലായ്മ, ഐന്‍സ്റ്റീനെപ്പോലെയാകണം; ഇന്റലക്ചല്‍ സെലിബ്രിറ്റിയാണ് താനെന്ന് ആറാട്ടണ്ണന്‍

Social Media

ഞാന്‍ സ്ത്രീലംബടനല്ല, ഗേള്‍ഫ്രണ്ടില്ലാത്ത കാരണം ഗ്ലാമറില്ലായ്മ, ഐന്‍സ്റ്റീനെപ്പോലെയാകണം; ഇന്റലക്ചല്‍ സെലിബ്രിറ്റിയാണ് താനെന്ന് ആറാട്ടണ്ണന്‍

ഞാന്‍ സ്ത്രീലംബടനല്ല, ഗേള്‍ഫ്രണ്ടില്ലാത്ത കാരണം ഗ്ലാമറില്ലായ്മ, ഐന്‍സ്റ്റീനെപ്പോലെയാകണം; ഇന്റലക്ചല്‍ സെലിബ്രിറ്റിയാണ് താനെന്ന് ആറാട്ടണ്ണന്‍

ആറാട്ട് എന്ന മോഹന്‍ലാല്‍ സിനിമയുടെ റിവ്യു പറഞ്ഞ് ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ആറാട്ടണ്ണന്‍ എന്ന് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി. പിന്നീട് നടി നിത്യ മേനോനോട് തനിയ്ക്ക് പ്രണയമാണെന്ന് പറഞ്ഞ് സന്തോഷ് എത്തിയതും വാര്‍ത്തയായിരുന്നു. എല്ലാ സിനിമയുടെ റിലീസ് ദിവസവും എറണാകുളത്തെ ഏറ്റവും പ്രധാനപ്പെട്ട തിയേറ്ററില്‍ സന്തോഷ് വര്‍ക്കിയുണ്ടാകും. ഇത്തരത്തില്‍ സിനിമയുടെ റിവ്യു പറഞ്ഞ് നിരവധി പ്രശ്‌നങ്ങളിലും ഉള്‍പ്പെട്ടിട്ടുണ്ട് സന്തോഷ് വര്‍ക്കി.

സന്തോഷ് വര്‍ക്കിയുടെ പാത പിന്തുടര്‍ന്നാണ് അലിന്‍ ജോസ് പെരേര അടക്കമുള്ളവര്‍ ഇപ്പോള്‍ സിനിമാ റിവ്യു പറയുന്നത്. എന്നാല്‍ തന്നെ എല്ലാവരും ഒരു കോമാളിയായി കാണുന്നുവെന്ന് പരാതിപ്പെടുകയാണിപ്പോള്‍ സന്തോഷ് വര്‍ക്കി.

‘ഇപ്പോഴും ഞാന്‍ മോഹന്‍ലാല്‍ ഫാനാണ്. ഞാന്‍ പറയുന്നതൊന്നും പ്ലാന്‍ഡല്ല. ഇപ്പോള്‍ എനിക്ക് ആരോടും ക്രഷില്ല. കാരണം പ്രണയനൈരാശ്യം ഒരുപാട് അനുഭവിച്ചു. എന്റെ എല്ലാ പ്രണയവും വണ്‍സൈഡഡായിരുന്നു. ഇനി എനിക്ക് വേദനിക്കാന്‍ വയ്യ. ഇതുവരെ ഒരു റിലേഷന്‍ ഉണ്ടായിട്ടില്ല. ഗേള്‍ഫ്രണ്ടില്ല. അതിന് പിന്നിലെ കാരണം എന്റെ ഗ്ലാമറില്ലായ്മയാണെന്ന് തോന്നുന്നു. എല്ലാവരും ഗ്ലാമറും നോക്കും.’

‘ബുദ്ധിയും നല്ല മനസുമാണ് ആളുകള്‍ നോക്കുന്നതെങ്കില്‍ എനിക്ക് എപ്പോഴെ പെണ്ണ് കിട്ടിയേനെ. ഞാന്‍ സ്ത്രീലംബടനല്ല. ഞാന്‍ കാമത്തോടെയല്ല സ്‌നേഹിക്കുന്നത്. അലിന്‍ ജോസ് പെരേര വക്രബുദ്ധിയുള്ള ആളാണ്. മമ്മൂട്ടിയുടെ ബസൂക്കയില്‍ നിന്നും ഞാന്‍ പിന്മാറിയത് ആക്ടിങിനോട് താല്‍പര്യമില്ലാത്തതുകൊണ്ടാണ്. ഞാന്‍ ഫീല്‍ഡ് ഔട്ടായിയെന്ന് പെരേര പറയുന്നുണ്ട് അത് സത്യമല്ല.’

‘ഇവിടെ നടക്കുന്നത് ഫിലിം റിവ്യുവല്ല കോമാളിത്തരവും പൊട്ടത്തരവുമാണ്. പേരേരയ്ക്ക് സിനിമയല്ല പൊളിറ്റിക്‌സാണ് നല്ലത്. അതിന്റെ വക്രത പുള്ളിക്കുണ്ട്. സ്‌ക്രിപ്റ്റ് സെലക്ഷനില്‍ മമ്മൂക്കയാണ് ഇപ്പോള്‍ ബെസ്റ്റ്. പണ്ട് ലാലേട്ടന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ നല്ലതായിരുന്നു. മമ്മൂക്കയുടെ ബെസ്റ്റ് ടൈമാണിപ്പോള്‍. മോഹന്‍ലാല്‍ എന്നെ വേദനിപ്പിച്ചിട്ടുണ്ട്. മമ്മൂക്ക അങ്ങനെയല്ല.’

‘തന്നോട് ചെയ്യുന്നത് മോഹന്‍ലാല്‍ ഓര്‍ത്ത് വെയ്ക്കും. മനസിന്റെ ഭംഗി ആരും നോക്കാറില്ല ആണുങ്ങളും പെണ്ണുങ്ങളും ഇപ്പോള്‍ അങ്ങനെയാണ്. കമന്റ്‌സ് ഞാന്‍ ഇപ്പോള്‍ വായിക്കാറില്ല. അച്ഛനേയും അമ്മയേയും കുറിച്ചെല്ലാം കമന്റ്‌സ് വരാറുണ്ട്. പെരേരയുടെ ആളുകളാണ് അത്തരം കമന്റുകള്‍ ഇടുന്നത്. ആളുകളുടെ നിര്‍ബന്ധത്തിനാണ് ഞാന്‍ അഭിനയിക്കുന്നത്. പ്രണവിനും അങ്ങനെ തന്നെയല്ലേ. നിര്‍ബന്ധിപ്പിച്ച് അഭിനയിപ്പിക്കുകയല്ലേ. ഷോര്‍ട്ട് ഫിലിമില്‍ അഭിനയിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.

പ്രൊഫഷണലി എനിക്ക് ഇഷ്ടം മോഹന്‍ലാലിനെയാണ്. വ്യക്തിജീവിതം മമ്മൂട്ടിയുടേതാണ് ഇഷ്ടം. അച്ചടക്കമുള്ള ജീവിതം, നല്ല ഫാമിലി ലൈഫ് ഓക്കെ നയിക്കുന്നുണ്ട്. ജോലിയുടെ ഡെഡിക്കേഷന്‍,ടാലന്റ് എന്നിവ മോഹന്‍ലാലിനാണ് കൂടുതല്‍. ബസൂക്കയില്‍ നിന്നും പിന്മാറിയത് ഫുഡും വസ്ത്രം മാറാന്‍ സ്ഥലവും ഒന്നും തരാതിരുന്നകൊണ്ടാണ്. മമ്മൂട്ടിയോട് പോയി സംസാരിക്കാന്‍ പേടിയാണ്. അദ്ദേഹവും ദേഷ്യക്കാരനാണ് ഞാനും ദേഷ്യക്കാരനാണ്. അപ്പോള്‍ രണ്ടുപേരും തമ്മില്‍ അടിയാകും.’

‘ഞാന്‍ ഒരു കോമാളിയല്ല. ഐഐടി ബോംബെയില്‍ വരെ അഡ്മിഷന്‍ കിട്ടിയ ആളാണ്. ഇന്റലക്ചല്‍ സെലിബ്രിറ്റിയാണ് ഞാന്‍. ഐന്‍സ്റ്റീനെപ്പോലെയൊക്കെ ആകാന്‍ ആഗ്രഹമുണ്ട്. പുതിയ മീഡിയക്കാര്‍ എന്നെ ഇപ്പോള്‍ അവോയ്ഡ് ചെയ്യുന്നുണ്ട്. ഈ ഫെയിം ഞാന്‍ എഞ്ചോയ് ചെയ്യുന്നുണ്ട്. അതുകൊണ്ട് അത് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. പിഎച്ച്ഡി കംപ്ലീറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ്’, സന്തോഷ് വര്‍ക്കി പറയുന്നത്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top