Malayalam
സുനി ഈ പതിനായിരം വാങ്ങിയത് രണ്ട് വർഷം മുമ്പാണ്. ഇപ്പോൾ പറയുന്നു 70 ലക്ഷം തന്നുവെന്ന്. ആര്, എവിടെവെച്ച് എങ്ങനെ വാങ്ങി എന്നൊന്നും ചോദ്യവും പറച്ചിലുമില്ല; ശാന്തിവിള ദിനേശ്
സുനി ഈ പതിനായിരം വാങ്ങിയത് രണ്ട് വർഷം മുമ്പാണ്. ഇപ്പോൾ പറയുന്നു 70 ലക്ഷം തന്നുവെന്ന്. ആര്, എവിടെവെച്ച് എങ്ങനെ വാങ്ങി എന്നൊന്നും ചോദ്യവും പറച്ചിലുമില്ല; ശാന്തിവിള ദിനേശ്
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോഴത്തെ ചർച്ചകൾക്ക് ആധാരം. നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാംപ്രതിയും നടനുമായ ദിലീപിന് കനത്ത തിരിച്ചടിയായേക്കാവുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഒന്നാം പ്രതി പൾസർ സുനി. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ദിലീപ് ആണെന്നാണ് പൾസർ സുനി വെളിപ്പെടുത്തുന്നത്. ഒരു ടിവി ചാനൽ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ ആണ് സുനിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ഇത് പ്രതിയും ചാനലുകാരും ചേർന്ന് സൃഷ്ടിച്ച ഒരു നാടകമാണെന്നാണ് സംവിധായകനും ദിലീപ് അനുകൂലിയുമായ ശാന്തിവിള ദിനേശ് നിരന്തരം അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. റിപ്പോർട്ടർ ടിവിയിലെ അരുൺ കുമാർ, റോഷിപാൽ എന്നിവരുടേതിനൊപ്പം പൾസർ സുനിയുടേയും ഒരു മാസത്തെ ഫോൺ റെക്കോർഡുകൾ പരിശോധിച്ചാൽ ഈ കച്ചവടം പൂട്ടും. പക്ഷേ മൂവരും വേറെ വേറെ സിമ്മുകളിൽ നിന്ന് സംസാരിച്ചാവും കഥയും തിരകഥയും ഉണ്ടാക്കിയത് എന്ന് ഉറപ്പാണ്.
അല്ലാതെ അവരെ ഒറിജിനൽ ഫോണിൽ നിന്നൊന്നും ഒരിക്കലും സംസാരിക്കില്ല. എന്നാലും 100ശതമാനം വേണ്ട 50ശതമാനം സത്യസന്ധനായ ഒരു അന്വേഷണ ഉദ്യോഗസ്ഥൻ വിചാരിച്ചാൽ ഈ അവിഹിത കച്ചവടം പൂട്ടാനാകും എന്ന് ഞാൻ ഉറപ്പ് പറയുന്നു. നടി ആക്രമിക്കപ്പെട്ടതിന്റെ പുസ്തകം എഴുതാൻ പോകുകയാണത്രേ ഈ റിപ്പോർട്ടർ. സദ്ഗുണസമ്പന്നനായ ഉത്തമപുരുഷൻ പൾസർ മഹാത്മാവിനെ പറ്റിയാണോ റോഷിപാൽ എഴുതാൻ പോകുന്ന പുസ്തകം?.
നടി അനുഭവിച്ച വേദനയുടെ കണ്ണീരിൽ കുതർന്ന കഥയാണോ പുസ്തകം? അല്ലെങ്കിൽ നടി ആക്രമണ കേസിലെ ഏഴ് പ്രതികളെ പൂട്ടിയ ശേഷം ജയിലിൽ നിന്നും മൊബൈൽ ഫോണിൽ ദിലീപിനെ വിളിച്ചിട്ട് കിട്ടാത്തതിനാൽ നാദർഷായെ വിളിച്ച് ഒന്നര കോടി തന്നില്ലെങ്കിൽ രണ്ടു കോടി തരാൻ വേറെ ആളുണ്ട് എന്ന് ഭീഷണപ്പെടുത്തിയ ക്രൈം ത്രില്ലർ ആണോ റോഷിപാൽ എഴുതുന്ന പുസ്തകമെന്നും അദ്ദേഹം ചോദിക്കുന്നു.
ജയിലിൽ കിടക്കുന്ന പ്രതി എന്നെ കാശുചോദിച്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഭീഷണിപ്പെടുത്തുന്നു എന്ന് സംസ്ഥാന ഡിജിപിക്ക് ഫോണിൽ വന്ന വോയ്സ് അടക്കം പരാതി കൊടുത്തപ്പോൾ ചില സംശയങ്ങൾ തീർക്കാനെന്നും പറഞ്ഞ് വിളിച്ചുവരുത്തി ജയിലിലിട്ട കോമഡിയാണോ ഈ റോഷിപാൽ എഴുതാൻ പോകുന്ന പുസ്തകം.
ശമ്പളം കിട്ടാത്തതിനാൽ ജോലിക്കാർ ഇട്ടറിഞ്ഞു പോയ കാരണം ചാനൽ പൂട്ടാറായപ്പോൾ, വർഷങ്ങളോളം ഹാർമോണിയ പെട്ടിയും കോട്ടുമൊക്കെയായി നികേഷ് മുതലാളി ഉണ്ടയില്ലാ വെടിവെച്ച് ചാനലിന്റെ ജീവൻ നിലനിർത്തിയ കഥയാണോ ഇനി റോഷിപാൽ എഴുതാൻ പോകുന്ന പുസ്തകം. ഈ പറഞ്ഞ കഥകളിൽ ഒന്നും പൾസറിന്റെ വിശദീകരണം ആവശ്യമില്ലല്ലോ റോഷിപാലെ.
എന്നെ തട്ടുമെന്ന് ദിലീപ് കോടതിയിൽ വെച്ച് ഭീഷണിപ്പെടുത്തി എന്ന് ജഡ്ജിക്ക് പരാതി കൊടുത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ പരാതിയും ഒരു പുസ്തകം ആക്കാം. എന്നാൽ പിന്നീടാണ് അറിയുന്നത് പരാതിയിൽ പറയുന്ന ദിവസം കാക്കിയിട്ട ഏമാനും ദിലീപും ആ ദിവസം കോടതിയിൽ വന്നിട്ടില്ലെന്ന് അതും വേണമെങ്കിൽ ഒരു കോമഡി പുസ്തകം ആക്കാവുന്ന സബ്ജക്റ് ആണ്. നിങ്ങൾ ആലോചിച്ചു നോക്കൂ. ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് കോടതിയിൽ കള്ളം എഴുതി കൊടുക്കുന്നത്.
പറഞ്ഞുറപ്പിച്ച ഒന്നര കോടിയിൽ 70 ലക്ഷം പൾസറിന് കിട്ടികഴിഞ്ഞു എന്നാണ് റിട്ടേഡ് എസ്പി പറയുന്നത് ബാക്കി 80 ലക്ഷം കിട്ടാനുണ്ടെന്നാണ്. ട്രയൽ കോടതിയിൽ പറയാത്ത കാര്യങ്ങളാണ് ചാനൽ കോടതിയിൽ ഇപ്പോൾ പൾസർ പറഞ്ഞിരിക്കുന്നത്. എത്ര രൂപ വാങ്ങി എന്ന സംശയം ചോദിക്കാൻ ആവുമോ റോഷിപാൽ പോയത് എന്നാണ് എനിക്ക് സംശയം.
പതിനായിരം രൂപ 10 വർഷം മുമ്പ് ഒന്നര കോടിക്ക് കൊട്ടേഷൻ അഡ്വാൻസ് വാങ്ങി എന്നാണ് പൾസർ പോലും കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇപ്പോ പറയുന്നു 70 ലക്ഷം രൂപ ഞാൻ കൈപ്പറ്റി എന്ന്. ഇവൻ ഈ പതിനായിരം വാങ്ങിയത് രണ്ട് വർഷം മുമ്പാണ്. ഇപ്പോൾ പറയുന്നു 70 ലക്ഷം തന്നുവെന്ന്. ആര്, എവിടെവെച്ച് എങ്ങനെ വാങ്ങി എന്നൊന്നും ചോദ്യവും പറച്ചിലില്ല.
തന്റെ കുടുംബജീവിതം തകർത്തതിന് ദിലീപ് കൊട്ടേഷൻ കൊടുത്തതാണ് എന്നാണ് പറയുന്നത്. 2017ൽ ഈ സംഭവം നടക്കുന്നതിനും രണ്ടു വർഷം മുൻപാണ് ദിലീപ് 10000 രൂപ അഡ്വാൻസ് കൊടുത്തതെന്ന് കേസിന്റെ ആരംഭത്തിൽ തന്നെ പൾസർ പറഞ്ഞിട്ടുണ്ട്. 2015ലൊക്കെ മഞ്ജു വാര്യരാണ് ദിലീപിന്റെ ഭാര്യ. അപ്പോ കുടുംബം എപ്പോഴാ തകർന്നത്. ഈ കുടുംബം തകർന്നതിന്റെ പ്രതികാരം തീർത്തുവെന്നാണല്ലോ പറയുന്നത്. പക്ഷെ ആ സമയത്ത് മഞ്ജു വാര്യർ ദിലീപിന്റെ ഭാര്യയാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർക്കുന്നു.
നടിയെ ആ്രമിക്കാനായി ദിലീപ് നൽകിയത് ഒന്നരക്കോടിയുടെ ക്വട്ടേഷൻ ആണെന്ന് ആണ് സുനി പറയുന്നത്. ഇനി തനിയ്ക്ക് 80 ലക്ഷം രൂപയോളം കിട്ടാനുണ്ടെന്നും പൾസർ സുനി അവകാശപ്പെടുന്നു. എന്തുകൊണ്ടാണ് ദിലീപ് ഇത്തരമൊരു ക്വട്ടേഷനിലേക്ക് നീങ്ങിയതെന്നും മാധ്യമപ്രവർത്തകനോട് പൾസർ സുനി പറയുന്നുണ്ട്. അതോടൊപ്പം തന്നെ കേസിലെ നിർണ്ണായക തെളിവായി മാറിയേക്കാവുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അത് എവിടെയാണെന്ന് തുറന്ന് പറയാൻ പൾസർ സുനി തയ്യാറായില്ല. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ ഒന്നിലേറെ പകർപ്പുകൾ എടുത്തിട്ടുണ്ടെന്ന നിർണ്ണായക വെളിപ്പെടുത്തലും ഒന്നാം പ്രതി നടത്തുന്നുണ്ട്.
പകർപ്പുകൾ പൊലീസിന്റെ കൈവശമുണ്ടെങ്കിലും യഥാർത്ഥ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. വിചാരണ അവസാനഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ പൾസർ സുനിയുടെ വെളിപ്പെടുത്തൽ പ്രോസിക്യൂഷന് സഹായകരമാകുന്ന തെളിവായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നെ ആക്രമിക്കരുതെന്ന് നടി കരഞ്ഞ് പറഞ്ഞിരുന്നുവെന്ന വെളിപ്പെടുത്തലും സുനിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. എന്താണ് സംഭവിക്കാൻ പോകുന്നതെന്നതിനെക്കുറിച്ച് അതിജീവിതയ്ക്ക് അറിയാമായിരുന്നു.
തന്നെ ആക്രമിക്കാതിരുന്നാൽ എത്ര പണം വേണമെങ്കിലും നൽകാമെന്ന് നടി പറഞ്ഞു. എന്നാൽ അതിന് ഞാൻ തയ്യാറായില്ല. ആ പണം വാങ്ങിയിരുന്നെങ്കിൽ ഇന്നിപ്പോൾ ജയിലിൽ പോകാതെ സുഖമായി കഴിയാമായിരുന്നു. എന്നാൽ അതിലും വലിയ ഓഫർ ക്വട്ടേഷൻ നൽകിയവർ തന്നു. സ്വാഭാവികമായ ദൃശ്യങ്ങൾ എടുക്കാൻ സമ്മതിച്ചില്ലെങ്കിൽ ഫ്ലാറ്റിൽ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പൾസർ സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. എന്താണ് ചെയ്യാൻ ഉദ്ദേശിച്ചത് എന്ന് അതിജീവിതയ്ക്ക് അറിയാം. അതിക്രമം ഒഴിവാക്കാൻ എത്രകാശും തരാമെന്ന് അതിജീവിത പറഞ്ഞു. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നു. തന്റെ കുടുംബം തകർത്തതിലെ വൈരാഗ്യമായിരുന്നു ദിലീപിന്. അക്രമം നടക്കുമ്പോൾ ഞാൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നു. ഏതാണ്ട് രണ്ട് മണിക്കൂർ നേരമാണ് നടിയെ മാനസികമായു ശാരീരികമായും ഉപദ്രവിച്ചത്.
പലതവണ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തി. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യമെന്നുമാണ് പൾസർ സുനി വെളിപ്പെടുത്തിയിരിക്കുന്നത്. 2017ലാണ് കൊച്ചിിൽ നടി ആക്രമിക്കപ്പെട്ട സംഭവം നടക്കുന്നത്. എന്നാൽ ഈ 2017 ന് മുമ്പും സമാനമായ രീതിയിലുള്ള കൃത്യം ചെയ്തിട്ടുണ്ടെന്നാണ് പൾസർ സുനി പറയുന്നത്. എന്നാൽ അവർ ആരും കേസിന് പോയില്ല. എല്ലാം ഒത്തുതീർപ്പിൽ എത്തുകയായിരുന്നു. അതൊന്നും ദിലീപ് പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ ഈ കാര്യങ്ങളൊക്കെ നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ള പലർക്കും അറിയാമായിരുന്നുവെന്നും പൾസർ സുനി സമ്മതിക്കുന്നു.
നടക്കുന്ന കാര്യങ്ങളൊക്കെ എല്ലാവർക്കും അറിയാം. പക്ഷേ ആരും പറയില്ല. നിലനിൽപ്പാണ് പ്രധാന കാര്യം. നിലനിൽപ്പ് സ്വന്തം കയ്യിലുളളവർ പറയും. പ്രൊഡ്യൂസറും സംവിധായകനുമെല്ലാം അവർ തന്നെ ആണെങ്കിൽ പറയും. റിമയൊക്കെ പറയുന്നത് പോലെ പറയും. നടിയെ ആക്രമിച്ച കേസിലെ ഏറ്റവും നിർണായക തെളിവായ പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുന്ന മെമ്മറി കാർഡും. ഇതേക്കുറിച്ചും പൾസർ സുനി ചില തുറന്ന് പറച്ചിലുകളും പൾസർ സുനി നടത്തുന്നുണ്ട്. ഒറിജിനൽ മൊബൈലും മെമ്മറി കാർഡും കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.
മൊബൈൽ ഫോൺ താൻ ഗോശ്രീ പാലത്തിൽ നിന്നും കായലിലേക്ക് എറിഞ്ഞ് കളഞ്ഞു എന്നായിരുന്നു ഒന്നാം പ്രതിയായ പൾസർ സുനി പോലീസിന് നൽകിയ മൊഴി. എന്നാൽ ഒറിജനൽ മെമ്മറി കാർഡും മൊബൈൽ ഫോണും ഇപ്പോഴും സുരക്ഷിതമായിരിക്കുന്നുണ്ട് എന്നാണ് ഇപ്പോൾ പൾസർ സുനി പറയുന്നതിൽ നിന്ന് വ്യക്തമായിരിക്കുന്നത്. പീഡനം പകർത്തിയ മൊബൈൽ ഫോൺ ആർക്ക് കൈമാറി എന്നത് പറയാൻ പറ്റാത്ത രഹസ്യമാണ് എന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല, പലരും കുടുങ്ങുന്ന നിർണായകമായ തെളിവുകൾ ആ ഫോണിലുണ്ടെന്നും പൾസർ സുനി പറയുന്നു. ദൃശ്യങ്ങളുളള മെമ്മറി കാർഡിന്റെ കോപ്പി അഭിഭാഷകയ്ക്ക് കൈമാറി. ഈ വക്കീൽ ഉളളപ്പോൾ വേറെ പേടിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ചെന്ന് കീഴടങ്ങാൻ നോക്കിയത്. പക്ഷേ ആ വക്കീൽ തങ്ങളുടെ പാസ്‌പോർട്ട് അടക്കമുളളവ കോടതിയിൽ കൊടുത്തു. വിജീഷിന്റെ പാസ്‌പോർട്ട് സറണ്ടർ ചെയ്തു. അങ്ങനെയാണ് ആ വക്കീലുമായുളള വിശ്വാസം നഷ്ടപ്പെടുന്നത്.
നമ്മൾ സേഫ് ആകാൻ നോക്കിയപ്പോൾ പുളളി അത് കോടതിയിൽ കൊടുത്തു. മെമ്മറി കാർഡിന്റെ കോപ്പി പോലീസിന് ലഭിച്ചില്ലായിരുന്നുവെങ്കിൽ ഇത്ര നാൾ ജയിലിൽ കിടക്കേണ്ടി വരില്ലായിരുന്നു ഒറിജിനൽ ഫോൺ ഇത്ര നാളായി കണ്ടെത്താൻ സാധിക്കാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
ദിലീപ് തന്നെ ചതിച്ചുവെന്നും പൾസർ സുനി പറയുന്നു. ഈ നിമിഷം വരെ ദിലീപിനെതിരെ കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല. ഇനിയും ചില കാര്യങ്ങൾ തുറന്ന് പറഞ്ഞാൽ വേറെ ചിലർക്ക് കൂടി ഉത്തരം പറയേണ്ടി വരുമെന്നും പൾസർ സുനി പറയുന്നുണ്ട്. നടിയെ ആക്രമിക്കാൻ ഒന്നരക്കോടിയുടെ കൊട്ടേഷൻ ആണ് ദിലീപ് നൽകിയത് എന്നാണ് പൾസർ സുനി പറയുന്നത്. മുഴുവൻ പണവും ഇതുവരെ കിട്ടിയിട്ടില്ലെന്നും ഇനിയും 80 ലക്ഷം രൂപ കിട്ടാനുണ്ടെന്നും സുനി പറയുന്നു. കേസിലെ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും സുരക്ഷിതമായിരിക്കുന്നുണ്ടെന്നും അത് ഇത്രയും നാൾ കണ്ടെത്താനാകാത്തത് പോലീസിന്റെ കുഴപ്പമാണെന്നും പൾസർ സുനി പറയുന്നു.
മാത്രമല്ല മെമ്മറി കാർഡിലുളള പീഡനദൃശ്യങ്ങൾ അഞ്ച് പേരെങ്കിലും കണ്ടിട്ടുണ്ടെന്നും പൾസർ സുനി പറഞ്ഞു. പേടിച്ചിട്ട് പലരും പുറത്ത് പറയാത്തതാണ് എന്നും സുനി പറഞ്ഞു. ജയിലിൽ കഴിയവേ തനിക്ക് മർദ്ദനം നേരിട്ടുവെന്നും പൾസർ സുനി പറഞ്ഞു. തൃശൂരിലെ വിയ്യൂർ ജയിലിൽ വെച്ച് തന്നെ അടിച്ച് നശിപ്പിച്ചു. അതിന് ശേഷമാണ് ദിലീപിന് കത്തെഴുതിയത്. സ്വന്തം കൈപ്പടയിലെഴുതി അമ്മയ്ക്ക് കൈമാറിയ കത്താണെന്ന് സുനി സമ്മതിക്കുന്നു. ആ കത്ത് അയച്ചത് ഒരു മുന്നറിയിപ്പ് ആയിരുന്നുവെന്നും അതിന് ശേഷം ജയിലിൽ വെച്ച് ആക്രമണം ഉണ്ടായിട്ടില്ലെന്നും പൾസർ സുനി പറഞ്ഞു.
