മഞ്ജുവും ദിലീപും പിന്നെ നാദിർഷയും; ഒരു വേദിയിൽ; മാസെന്ന് ആരാധകർ…
ക്രിസ്തുമസ് പുതുവത്സര നാളുകളെ കളറക്കാൻ ഒരു സ്വകാര്യ ചാനലിലെ സംഗീത റിയാലിറ്റി ഷോ ആയ സ രി ഗ മ പ വേദി ഒരുങ്ങുന്നകയാണ്. ജനപ്രിയ നായകൻ ദിലീപ്, മഞ്ജു വാര്യർ, ഏവരുടെയും പ്രിയങ്കരനായ നാദിർഷ തുടങ്ങിയവരാണ് ഇത്തവണ സരിഗമപ വേദിയിലെ അതിഥികൾ ആയെത്തുന്നത്. മൂന്നു പേരും ഒരുമിച്ചാണോ എത്തുന്നത് എന്ന കാര്യത്തിൽ വ്യക്തയില്ല. പക്ഷേ മൂന്നുപേരും പങ്കെടുക്കുന്ന എപ്പിസോഡുകൾ ശനി ഞായർ ദിവസങ്ങളിലാകും സംപ്രേക്ഷണം ചെയ്യുക എന്ന് ചാനൽ പുറത്തുവിട്ട പ്രമോ വീഡിയോകളിൽ സൂചിപ്പിക്കുന്നു.
പ്രമോ വീഡിയോയിൽ നിന്നും ദിലീപിന് ഒരു സർപ്രൈസ് ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്ന്, അവതാരകൻ പറയുന്ന രംഗങ്ങളും ചാനൽ പുറത്ത് വിട്ടിട്ടുണ്ട്. ആ സർപ്രൈസ് നാദിർഷായാകും എന്ന നിഗമനത്തിലാണ് ഇപ്പോൾ പ്രേക്ഷകർ. കണ്ണാടി കൂടും കൂട്ടി എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ ആണ് മഞ്ജു വേദിയിലേക്ക് എത്തുന്നത്. ഞാൻ ആദ്യമായി ചേച്ചിയെ വിളിക്കുന്നത് എനിക്ക് വേണ്ടി ഒരു പാട്ട് പാടാൻ വേണ്ടിയാണ് എന്ന് സംഗീതസംവിധായകൻ ഷാൻ റഹ്‌മാൻ പറയുന്നതും പ്രമോ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല കള്ളി പൂങ്കുയിലേ എന്ന ഗാനം കേൾക്കുന്ന മഞ്ജു, ഇത് തനിക്ക് വളരെ നൊസ്റ്റാൾജിയ നൽകുന്ന ഗാനമാണ് എന്ന് പറയുന്ന രംഗങ്ങളും വീഡിയോയിലുണ്ട്.
മൂന്നു പേരെയും വ്യത്യസ്‍തമായ സീനുകളിലാണ് കാണിക്കുന്നത് എന്നതുകൊണ്ട് വ്യത്യസ്‍ത ഷോകൾ ആണോ എന്ന കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ആരാധകരുടെ സംശയം. എന്തായാലും തങ്ങൾക്ക് പ്രിയപ്പെട്ട മൂന്നുപേരും തങ്ങൾക്ക് പ്രിയപ്പെട്ട ഷോയിലൂടെ എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ സരിഗമപ ആരാധകർ. മൂന്നുപേരെയും കൊണ്ട് വരാൻ കാണിച്ച ചാനൽ സംഘാടകർ മാസ് ആണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
ഷോയിൽ എത്തുന്ന നാദിർഷ തന്റെ വരാൻ ഇരിക്കുന്ന സിനിമയിൽ ഗായകൻ ഷെരീഫിന് പാടാൻ ഉള്ള അവസരം നൽകുന്നതും ഷോയുടെ മാറ്റ് കൂട്ടിയിട്ടുണ്ട്. ഈ നിമിഷത്തിനുവേണ്ടി കാത്തിരുന്നവർ ആണ് ഞങ്ങൾ എന്നും ഈ ഒരു പാട്ടിലൂടെ ഷെരീഫ് ഇക്കയെ ലോകം മുഴുവൻ അറിയട്ടെ എന്ന് ആത്ഥമാർത്ഥമായി പ്രാർഥിക്കുന്നു ആശംസകൾ എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് കമന്റുകൾ നൽകുന്നത്.
സിനിമാ മോഹം കൊണ്ടു നടക്കുന്ന ആളുകളുടെ തട്ടകമായിരുന്ന മിമിക്രിയിലൂടെത്തന്നെയായിരുന്നു ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെയും വളര്‍ച്ച. മിമിക്രിയില്‍ നി്ന്നും സഹസംവിധായകന്‍, സഹനടന്‍ എന്നീ നിലകളില്‍ സിനിമയില്‍ സജീവമായി.പിന്നീട് നായകനായി, സൂപ്പര്‍താരമായി ഇതിനിടയില്‍ രണ്ടു വിവാഹങ്ങള്‍. രണ്ടും മലയാള സിനിമയിലെ അഭിനയതിലകങ്ങളെ. ഒടുവില്‍ എല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി. ഇതാണ് ഇതുവരെയുള്ള ദിലീപിന്റെ ജീവിതകഥയുടെ ചുരുക്കെഴുത്ത്.
പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിന്റെ അസിസ്റ്റന്റായായിരുന്നു സിനിമ ലോകത്തേയ്ക്കുള്ള ദിലീപിന്റെ വരവ്. ഈ ചിത്രത്തില്‍ ചെറിയ വേഷത്തില്‍ കാവ്യ മാധവനും എത്തിരുന്നു. മാനത്തെക്കൊട്ടാരം, സൈന്യം, പിടക്കോഴികൂവുന്ന നൂറ്റാണ്ട്, സിന്ദൂര രേഖ തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളില്‍ എത്തിയ ദിലീപ് തുടര്‍ന്ന് മിമിക്രിയില്‍ സജീവമായി. ഏഴരക്കൂട്ടം എന്ന ചിത്രത്തിലൂടെ ആദ്യമായി നായകനായി. സല്ലാപത്തിലൂടെ മഞ്ജുവിന്റെ നായകനായി എത്തിയ ദിലീപ് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. മഞ്ജു കരുത്തുറ്റ വേഷങ്ങള്‍ ചെയ്ത് മലയള സിനിമയില്‍ സമാനതകളില്ലാത്ത പ്രതിഭയായി നില്‍ക്കുന്ന സമയത്താണ് ദിലീപിന്റെ നായികയായത്. സല്ലാപം, ഈ പുഴയും കടന്ന്, കുടമാറ്റം തുടങ്ങിയ വമ്പന്‍ ഹിറ്റുകള്‍ക്കു ശേഷം മഞ്ജു വാര്യരും ദിലീപും വിവാഹിതരായി. അതോടെ മഞ്ജു സിനിമരംഗം ഉപേക്ഷിച്ചു.
മഞ്ജുവിനെ വിവാഹം ചെയ്തതോടെ ദിലീപിന്റെ ഭാഗ്യം തെളിയുകയായിരുന്നു. ഏതു വേഷവും ചെയ്യാനാവുന്ന നടന്‍ എന്ന നിലയിലേക്കായിരുന്നു പിന്നിട് ദിലീപിന്റെ വളര്‍ച്ച് ചാന്തുപൊട്ട്, മായമോഹിനി, പച്ചക്കുതിര പോലെ വളരെ വ്യത്യസ്ഥമായ വേഷങ്ങളില്‍ തകര്‍ത്തഭിനയിച്ച ദിലീപ് ജനപ്രിയനടനായി.മലയാളത്തിലെ മിനിമം ഗ്യാരന്റി നടന്‍ എന്ന വിശേഷണവും ലഭിച്ചു .കുടുംബ പ്രേക്ഷകര്‍ ദിലീപ് ചിത്രത്തിനായി തിയേറ്ററുകളിലേയ്ക്ക് ഒഴുകിയെത്തി. മഞ്ജു വാര്യര്‍ വിവാഹം കഴിച്ചു പോയതിനു പിന്നാലെ ആ താര പദവി കാവ്യ മാധവനിലായി. ചന്ദ്രനുദിക്കുന്ന ദിക്കു മുതല്‍ നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തുകയും അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. ഇരുവരും തമ്മില്‍ പ്രണയത്തിലാണ് എന്നു ഗോസിപ്പുകള്‍ പരന്നു.
എന്നാല്‍ കാവ്യ2009ല്‍ വിവാഹിതയായതോടെ എല്ലാ ഗോസിപ്പുകളും ഒതുങ്ങി. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം കാവ്യയുടെ ദാമ്പത്യബന്ധം അവസാനിച്ചതോടെ വീണ്ടും ഗോസിപ്പുകളുയര്‍ന്നു. കാവ്യയുടെ ദാമ്പത്യജീവിതത്തിന് ഇടങ്കോലിട്ടത് ദിലീപിന്റെ ഇടപെടലാണെന്ന തരത്തിലായിരുന്നു ആരോപണങ്ങള്‍. വിവാഹബന്ധം വേര്‍പിരിഞ്ഞ കാവ്യ വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത് ദിലീപ് നായകനായ പാപ്പി അപ്പച്ച എന്ന ചിത്രത്തിലൂടെയായിരുന്നു. 2003 ല്‍ ദിലീപ് നിര്‍മ്മിച്ച് അഭിനയിച്ച സി ഐ ഡി മൂസ ഹിറ്റ് ആയതോടെയാണ് സിനിമ നിര്‍മ്മാണ രംഗത്തും ദീലിപ് ശക്തനായത്. താരസംഘടനയായ അമ്മയ്ക്കു പണം കണ്ടെത്തുന്നതിന് വേണ്ടി ദിലീപ് നിര്‍മ്മിച്ച ട്വന്റി ട്വന്റിയും വന്‍ വിജയം കണ്ടു. ഇതോടെ നിര്‍മ്മാണ മേഖലയില്‍ ദിലീപ് അനിഷേധ്യനായി മാറി. ദിലീപ് നിര്‍മ്മിച്ച കഥാവശേഷന് കേരള സംസ്ഥാന ഫിലിം അവാര്‍ഡ് കൂടി ലഭിച്ചതോടെ അത് പൂര്‍ണ്ണമായി.മേഖലയിലെല്ലാം വിജയിച്ചതോടെ കൊച്ചിയില്‍ ദേ പുട്ട് എന്ന പേരില്‍ റസസ്റ്ററന്റും ആരംഭിച്ചു. തുടര്‍ന്ന് മംഗോ ട്രീ എന്ന മറ്റൊരു റസ്റ്ററന്റും കൂടി തുടങ്ങിയതോടെ ദിലീപ് ഒരു നല്ല ബിസിനസ്കാരന്‍ എന്ന നിലയിലേയക്ക് ഉയര്‍ന്നു. 2014 ചാലക്കുടിയില്‍ ഡി സിനിമാസ് എന്ന പേരില്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്റര്‍കൂടി ആരംഭിച്ചതോടെ ദിലീപ് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായി. കുറച്ചു നാളുകള്‍ക്കു ശേഷം ദാമ്പത്യബന്ധത്തിലെ അസ്യാസ്ഥങ്ങളെത്തുടര്‍ന്ന് മഞ്ജു വാര്യരുമായി വേര്‍പിരിഞ്ഞു. 2014ല്‍ ആയിരുന്നു ഇത്. ഇതോടെ കാവ്യയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വീണ്ടും തലപൊക്കി. പടങ്ങള്‍ പലതും പരാജയപ്പെട്ടു. ഇനി ഒരു വിവാഹത്തിന് ഒരുക്കമല്ല എന്ന് ആവര്‍ത്തിച്ചു പറഞ്ഞ ദിലീപ് ഒരു സുപ്രഭാതത്തില്‍ കാവ്യാ മാധവനെ വിവാഹം കഴിച്ചത് എല്ലാവരെയും ഞെട്ടിച്ചു. പിന്നീട് വന്ന പടങ്ങള്‍ ഭൂരിഭാഗവും വിജയിച്ചതോടെ ദിലീപ് വീണ്ടും മലയാള സിനിമയില്‍ കളമുറപ്പിച്ചു. കാര്യങ്ങള്‍ അങ്ങനെ പോകുമ്പോഴാണ് ഏതാനും മാസങ്ങള്‍ക്കു മുമ്പ് നടി ആക്രമിക്കപ്പെടുന്നത്. ആ സംഭവം എ്ല്ലാം തകിടം മറിച്ചു.
നിരന്തരമുള്ള ആരോപണങ്ങള്‍ക്കും ചോദ്യം ചെയ്യലിനും ശേഷം ഇപ്പോള്‍ അറസ്റ്റും. പിന്നീട് ജാമ്യം ലഭിച്ചു. പുറത്ത് വന്നശേഷം നിരവധി ചിത്രങ്ങളാണ് അദ്ദേഹത്തിൻ്റേതായി പുറത്ത് വന്നത്.
നാദിർഷയും ദിലീപിനൊപ്പം മിമിക്രിയിലൂടെ സിനിമയിൽഎത്തി. തുടർന്ന് അഭിനേതാവ്, ഗായകൻ, ഗാനരചയിതാവ്, സംവിധായകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദിലീപുമായി ചേർന്ന് ഹോട്ടൽ സംരഭവും തുടങ്ങി. മാത്രമല്ല ദിലീപുമായി ബന്ധപ്പെട്ട് ഉയർന്ന ചില ആരോപണങ്ങളിൽ നാദിർഷയും ഉൾപ്പെട്ടിരുന്നു.
Sa Re Ga Ma Pa Reality show
