Connect with us

നമ്മുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; നടന്‍ പ്രകാശ് രാജ്!

Malayalam Breaking News

നമ്മുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; നടന്‍ പ്രകാശ് രാജ്!

നമ്മുടെ ശബ്ദത്തെ ഇല്ലാതാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്; നടന്‍ പ്രകാശ് രാജ്!

മൗനം സമ്മതമാണ്, നമ്മുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത്. പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രക്ഷോഭത്തിനു പിന്തുയുമായി എയ്ത്തിയിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. വിദ്യാര്‍ഥി പ്രതിഷേധം കൂടുതല്‍ കരുത്താര്‍ജിച്ചതോടെയാണു പ്രകാശ് രാജ് ഭരണകൂടത്തിനെതിരേ ശക്തമായി ആഞ്ഞടിച്ച്‌ വീണ്ടും വിദ്യാര്‍ഥികള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നത്.

മൗനം സമ്മതമാണ്, നമ്മുടെ ശബ്ദത്തെ നിശബ്ദമാക്കാന്‍ ഒരു തെമ്മാടിയെയും അനുവദിക്കരുത് എന്നായിരുന്നു പ്രകാശ് രാജിന്‍റെ ട്വിറ്ററിലെ പരാമര്‍ശം. ഇന്ത്യന്‍സ് എഗൈന്‍സ്റ്റ് സിഎബി, സ്റ്റാന്‍ഡ് വിത്ത് ജാമിയ എന്നീ ഹാഷ്ടാഗുകളോടെയാണ് ഇദ്ദേഹത്തിന്‍റെ ട്വീറ്റ്. ഇത് ആദ്യമായാണ് പ്രകാശ് രാജ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നേരത്തെയും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരേ പ്രകാശ് രാജ് രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മോദി സര്‍ക്കാറിന്റെ ശക്തനായ വിമര്‍ശകനാണ് പ്രകാശ് രാജ്. പൗരത്വ നിയമത്തിനെതിരെയും അദ്ദേഹം നേരത്തെ പ്രതികരിച്ചിട്ടുണ്ട്. മലയാള ചലച്ചിത്രപ്രവര്‍ത്തകരും പൗരത്വ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍ തുടങ്ങിയവര്‍ നിയമത്തെയും പൊലിസിന്റെ വിദ്യാര്‍ത്ഥി വേട്ടയെയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

ACTOR PRAKASH RAJ

More in Malayalam Breaking News

Trending

Recent

To Top