അമ്മ ഒരു കുടുംബമാണെങ്കിൽ ദിലീപിനെതിരെ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ – ആക്രമിക്കപ്പെട്ട നടിയുടെ ചോദ്യവുമായി മോഹൻലാലിനെതിരെ രമ്യ നമ്പീശൻ
ആക്രമിക്കപ്പെട്ട നടി .ദിലീപ് അവസരങ്ങൾ നഷ്ടമാക്കിയെന്നു പറഞ്ഞു രേഖാമൂലം പരാതി നൽകിയില്ലെന്ന് പത്ര സമ്മേളനത്തിൽ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴിയുമായെത്തിയിരിക്കുകയാണ് രമ്യ നമ്പീശൻ.
അക്രമിക്കപ്പെട്ട നടിയുടെ വെളിപ്പെടുത്തലാണ് രമ്യ നമ്പീശന്‍ ഒരു ദേശീയ മാധ്യമത്തോട് വ്യക്തമാക്കിയിരിക്കുന്നത്. എഎംഎംഎ ഒരു കുടുംബമാണെങ്കില്‍ ദിലീപിനെതിരെ വാക്കാല്‍ പരാതി നല്‍കിയാല്‍ സംഘടന പരിഗണിക്കില്ലേ എന്നാണ് അവള്‍ തന്നോട് ചോദിച്ചുവെന്ന് രമ്യ അഭിമുഖത്തില്‍ പറഞ്ഞു.
മോഹന്‍ ലാലിന്റെ വാര്‍ത്ത സമ്മേളനത്തിനു ശേഷം താന്‍ അവളുമായി സംസാരിച്ചു. അവള്‍ തന്നോട് പറഞ്ഞത് ഇങ്ങനെയാണ്.. സംഘടന കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? ആരും ആരോപണം ഉന്നയിക്കുകയോ, എന്തിനെങ്കിലും വേണ്ടിയോ സംഘടനയെ സമീപിക്കാറില്ല. പരാതി പറഞ്ഞപ്പോള്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്നാണ് പറഞ്ഞത്.
ചിലപ്പോള്‍ അന്വേഷിച്ചു കാണും. ആരോപണ വിധേയനായ ആള്‍ അത് തള്ളിക്കളഞ്ഞിട്ടുണ്ടാകും. എന്നാല്‍ എഴുതിക്കൊടുത്തില്ല എന്ന ന്യായമാണ് പ്രസിഡന്റ് പറയുന്നത്. പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത് എന്നും അവര്‍ പറഞ്ഞുവെന്ന് നടി രമ്യ നമ്പീശന്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...