Connect with us

ഓസ്കാർ ഗോസ് റ്റു.. ചരിത്രം കുറിച്ച് പാരസൈറ്റ്!

News

ഓസ്കാർ ഗോസ് റ്റു.. ചരിത്രം കുറിച്ച് പാരസൈറ്റ്!

ഓസ്കാർ ഗോസ് റ്റു.. ചരിത്രം കുറിച്ച് പാരസൈറ്റ്!

ലോകം കാത്തിരുന്ന ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എല്ലാവരും പ്രതീക്ഷിച്ചത് പോലെ പാരസെെറ്റും 1917 ഉം തിളങ്ങി. ദക്ഷിണകൊറിയന്‍ ചിത്രം പാരസെെറ്റന് ഇക്കുറി ചരിത്രം കുറിച്ചിരിക്കുകയാണ്. നാല് പുരസ്‌കാരങ്ങളാണ് ഇക്കുറി പാരസെെറ്റ് നേടിയിരിക്കുന്നത് ഇതാദ്യമായാണ് ഒരു ഏഷ്യന്‍ ചിത്രം മികച്ച സിനിമയ്ക്കുള്ള ഓസ്കാർ നേടുന്നത്. മികച്ച നടനുള്ള പുരസ്കാരം ജോക്കറിലൂടെ വാക്വിന്‍ ഫീനിക്‌സും ജൂഡിയിലെ അഭിനയത്തിന് റെനെ സെല്‍വെഗ്ഗര്‍ മികച്ച നടിക്കുള്ള പരുസ്കാരവും സ്വന്തമാക്കി.

മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥയ്ക്കാണ് നാലാമത്തെ അവാര്‍ഡ്. മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രം കൂടിയാണ് പാരസൈറ്റ്

മികച്ച ചിത്രത്തിനും മികച്ച വിദേശ ഭാഷാ ചിത്രത്തിനുമുള്ള ഇരട്ട ഓസ്‍കര്‍ നോമിനേഷൻ ആണ് പാരസൈറ്റ് നേടിയിട്ടുള്ളത്. അങ്ങനെ ഇരട്ട ഓസ്‍കര്‍ നോമിനേഷൻ നേടുന്ന ആറാമത്തെ ചിത്രമാണ് പാരസൈറ്റ്. ആദ്യമായിട്ടാണ് ഒരു ദക്ഷിണ കൊറിയൻ ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ഓസ്‍കര്‍ നോമിനേഷൻ നേടുന്നത്. ഓസ്‍കറിന്റെ ചരിത്രത്തില്‍ ഒരു വിദേശ ഭാഷാ ചിത്രം ഇതുവരെ മികച്ച ചിത്രത്തിനുള്ള പുരസ്‍കാരം നേടിയിട്ടില്ല. ബോംഗ് ജൂൻ ഹൊയാണ് പാരസൈറ്റ് സംവിധാനം ചെയ്‍തിരിക്കുന്നത്.

.ബോൻ ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവര്‍ ചേർന്നാണ് തിരക്കഥ.. കിം എന്ന വ്യക്തിയുടെയും അയാളുടെ കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. കഷ്ടപ്പാടും ദുരിതവുമായി കഴിയുന്നതിനിടെ ഇവരുടെ ജീവിതത്തിലുണ്ടാകുന്ന നിർണായക സംഭവങ്ങളാണു പ്രമേയം. ചിത്രം 2019 കാൻ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിച്ചത്.സാമൂഹിക അസമത്വമാണ് പാരസൈറ്റിലൂടെ സംവിധായകന്‍ ചര്‍ച്ചയ്ക്ക് വച്ചത്

92-ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് വേദിയായത് ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ്.മുഴുനീള അവതാരകർ ഇല്ലാതെയാണ് ഓസ്‍കര്‍ ചടങ്ങുകള്‍ നടന്നത്. 24 വിഭാഗങ്ങളിലാണ് പുരസ്‌ക്കാരം നൽകിയത് . 11 നാമനിര്‍ദ്ദേശങ്ങളുമായി ജോക്കർ ആണ് പട്ടികയിൽ മുന്നിൽ. 10 വിഭാഗങ്ങളിൽ നാമനിര്‍ദ്ദേശവുമായി 1917, ഐറിഷ്മാൻ, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് തുടങ്ങിയ ചിത്രങ്ങൾ തൊട്ട് പിന്നിലുണ്ട്. മികച്ച ചിത്രത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കൊറിയൻ ചിത്രം പാരസൈറ്റും ശ്രദ്ധാ കേന്ദ്രമായിരുന്നു .ഗോള്‍ഡൻ ഗ്ലോബ് പുരസ്‍കാരത്തില്‍ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‍കാരവും പാം ദി ഓര്‍ പുരസ്‍കാരവും പാരസൈറ്റ് ഇതിനകം നേടിയിട്ടുണ്ട്. ഗോൾഡൻ ഗ്ലോബ്, ബാഫ്റ്റ വേദികളിൽ തിളങ്ങിയ ചിത്രങ്ങൾക്ക് തന്നേയാണ് ഓസ്കർ വേദിയിലും പ്രാമുഖ്യം.

oscar award 2020

More in News

Trending

Recent

To Top