Connect with us

മടങ്ങാന്‍ നേരം ലാലേട്ടന്‍ ആ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോ ൾ ഹൃദയം തുടിച്ചു പോയി; പൊന്‍കിരീടത്തെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്

Malayalam

മടങ്ങാന്‍ നേരം ലാലേട്ടന്‍ ആ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോ ൾ ഹൃദയം തുടിച്ചു പോയി; പൊന്‍കിരീടത്തെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്

മടങ്ങാന്‍ നേരം ലാലേട്ടന്‍ ആ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോ ൾ ഹൃദയം തുടിച്ചു പോയി; പൊന്‍കിരീടത്തെ കുറിച്ച് തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്

മോഹന്‍ലാല്‍ സമ്മാനിച്ച വിശിഷ്ടമായ തൊപ്പിയെ കുറിച്ച്‌ തിരക്കഥാകൃത്ത് ആര്‍. രാമാനന്ദ്. ജയസൂര്യ ചിത്രം കത്തനാരിന്റെ തിരക്കഥാകൃത്താണ് രാമാനനന്ദ്.

കുറിപ്പ് വായിക്കാം……

ഓഷോ തലയില്‍ വെച്ച്‌ നടന്ന തൊപ്പിയും ലാലേട്ടനും

ഒരു ഇറ്റാലിയന്‍ സംവിധായകന്‍ ലാലേട്ടനെ വച്ച്‌ ഓഷോയുടെ ജീവചരിത്രം സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ നല്‍കിയ സമ്മാനമാണ് ഈ തൊപ്പി, ഓഷോ തലയില്‍ വെച്ച തൊപ്പി! കണ്ടപ്പോള്‍ കൗതുകം അടക്കാനായില്ല.. ഒന്ന് തലയില്‍ വെക്കണം ആ പൊന്‍കിരീടം എന്ന് തോന്നി… വെച്ചു…

ഹൃദയം തുടിച്ചു പോയി… എന്നാല്‍ അത്ഭുതപ്പെട്ടത് മടങ്ങാന്‍ നേരം ലാലേട്ടന്‍ ഓഷോയുടെ തൊപ്പി എനിക്ക് തരാനായി പായ്ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്… ഒന്നു കൊണ്ടും വില മതിക്കാനാവാത്ത ആ അപൂര്‍വ്വ വസ്തു ഒരു മമത്വവും ഇല്ലാതെ വെച്ചു നീട്ടുന്നതിലെ ഔന്നത്യം കണ്ടിട്ടാണ്…

കൊതിച്ചു പോയെങ്കിലും, എന്‍്റെ മറുപടി ലാലേട്ടാ ഇത് ഇരിക്കേണ്ടത് ഭഗവാനു ശേഷം അത് ചേരുന്ന ഒരു ശിരസ്സിലാണ്… ലാലേട്ടന്‍ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു അപ്പോള്‍ രാമിന് വേണ്ടേ?

വേണം പക്ഷേ അത് ഈ തലയിലാണ് എനിക്ക് വേണ്ടത്!
ലാലേട്ടന്‍ ആ തൊപ്പിയണിഞ്ഞു…
ഒരു നിമിഷം എന്‍്റെ പ്രേമഭാജനം ഓഷോ കണ്‍മുന്നില്‍ രൂപമായി തെളിഞ്ഞു…..
ആര്‍ രാമാനന്ദ്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top