Connect with us

ഓഫീസിൽ വച്ച് അത് സംഭവിച്ചു! സായിശങ്കർ പ്രതികൂട്ടിൽ! കേസിൽ നിർണ്ണായക വഴിത്തിരിവ്, ദിലീപും വക്കീലും വിയർക്കുന്നു! ഇനി എല്ലാം സമ്മതിക്കേണ്ടി വരും..

News

ഓഫീസിൽ വച്ച് അത് സംഭവിച്ചു! സായിശങ്കർ പ്രതികൂട്ടിൽ! കേസിൽ നിർണ്ണായക വഴിത്തിരിവ്, ദിലീപും വക്കീലും വിയർക്കുന്നു! ഇനി എല്ലാം സമ്മതിക്കേണ്ടി വരും..

ഓഫീസിൽ വച്ച് അത് സംഭവിച്ചു! സായിശങ്കർ പ്രതികൂട്ടിൽ! കേസിൽ നിർണ്ണായക വഴിത്തിരിവ്, ദിലീപും വക്കീലും വിയർക്കുന്നു! ഇനി എല്ലാം സമ്മതിക്കേണ്ടി വരും..

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ അഭിഭാഷകരെ കുടിക്കിലാക്കി കൊണ്ട് കൂടുതൽ തെളിവുകൾ പുറത്ത്. നടന്റെ ഫോൺ രേഖകൾ മായ്ച്ചത് അഭിഭാഷകന്റെ ഓഫീസിൽ വച്ചാണെന്ന് ഫോറൻസിക് പരിശോധയിൽ കണ്ടെത്തി.ദിലീപിന്റെ ഫോൺ രേഖകൾ മായ്ക്കാൻ കൊച്ചിയിലെ അഭിഭാഷകൻ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. സ്വകാര്യ ഫോറൻസിക് വിദഗ്ധൻ സായിശങ്കർ ഈ ഓഫിസിൽ വെച്ചാണ് രേഖകൾ മായ്ച്ചതെന്നാണ് കണ്ടെത്തൽ. ഇതോടെ സായിശങ്കർ കേസിൽ പ്രതിയാകും. സായിശങ്കറിനെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് വിവരം.

ദിലീപിന്റെ അഭിഭാഷകർ പ്രതിയുമായി ചേർന്ന് കേസ് അട്ടിമറിക്കുന്നു എന്ന് കാട്ടി അതീജിവിത ബാർകൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സുജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ ആണ് അതിജീവിത ബാർകൗൺസിലിൽ പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചു. രാമൻപിള്ളയുടെ ഓഫിസിൽ വെച്ച് ദിലീപിന്റെ ഫോണിലെ തെളിവ് നശിപ്പിച്ചു. കോടതി ഉത്തരവ് നിലനിൽക്കേ ആണ് ഈ നടപടി ഉണ്ടായത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച അഭിഭാഷകർക്കെതിരെ അന്വേഷണം നടത്തി നടപടി വേണം. നിലവിൽ 20 സാക്ഷികൾ കൂറ് മാറിയതിനു പിറകിൽ അഭിഭാഷക സംഘം ഉണ്ട് എന്നും അതിജീവിത ബാർ കൗൺസിലിൽ നൽകിയ പരാതിയിൽ പറയുന്നു.

എന്നാൽ രാമന്‍പിള്ള ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരായ അതിജീവിതയുടെ പരാതി ഔദ്യോഗികമല്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരിക്കുകയാണ്. ഇ മെയില്‍ വഴി അതിജീവിതയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബാര്‍കൗണ്‍സില്‍ ഇതില്‍ അന്വേഷണം നടത്തണമെങ്കില്‍ നടപടിക്രമങ്ങള്‍ പ്രകാരം അപേക്ഷിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു. നിയമപരമായ രീതിയില്‍ പരാതി നല്‍കിയാല്‍ അന്വേഷിക്കാന്‍ തയ്യാറാണെന്നും ബാര്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ ബാര്‍കൗണ്‍സില്‍ ഇടപെടണമെങ്കില്‍ തെളിവുകള്‍ വേണം. അതുള്‍പ്പെടെ പരിശോധിച്ച ശേഷം പരാതി അച്ചടക്ക സമിതിക്ക് പരിശോധനയ്ക്ക് വിടുന്നതാണ് ബാര്‍ കൗണ്‍സിലിന്റെ രീതിയെന്നും ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ജോസഫ് ജോണ്‍ റിപ്പോര്‍ട്ട് ടിവിയോട് പ്രതികരിച്ചു.

ദിലീപിന്റെ അഭിഭാഷകന്‍ നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് അതിജീവിത ബാര്‍കൗണ്‍സിലിന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതിയുടെ അഭിഭാഷകന്‍ ശ്രമിക്കുന്നു. സംഭവത്തില്‍ അടിയന്തരമായി ബാര്‍ കൗണ്‍സില്‍ ഇടപെടണം. അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അതിജീവിത ആവശ്യപ്പെടുന്നു. നേരത്തെ കേസിലെ 21 സാക്ഷികള്‍ കൂറുമാറിയിരുന്നു. ഇതുള്‍പ്പെടെയാണ് പരാതിയില്‍ അതിജീവിത ഉയര്‍ത്തുന്നത്. കുടാതെ കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാന്‍ അഭാഷകര്‍ നേരിട്ട് ഇടപെട്ടെന്നു എന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. ഇതുള്‍പ്പെടെയാണ് അതിജീവിത ബാര്‍കൗണ്‍സിലിന് മുന്നില്‍ പരാമര്‍ശിക്കുന്നത്.

അതേസമയം ദിലീപിനെതിരായ വധഗൂഢാലോചന കേസില്‍ വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സൈബര്‍ വിദഗ്ധനായ സായിശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനും അഭിഭാഷകനുമെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം. അഭിഭാഷകന്‍റെ നിര്‍ദേശപ്രകാരം താനാണ് ദിലീപിന്‍റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു. മുന്‍വൈരാഗ്യം വച്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നെ ഈ കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. ചോദ്യം ചെയ്യാനെന്ന പേരില്‍ വിളിച്ചു വരുത്തി തന്നെ പീഡിപ്പിക്കുകയാണ് ക്രൈംബ്രാഞ്ച്. എസ്പി സുദര്‍ശന്‍റെ അറിവോടെയാണ് ബൈജു പൗലോസിന്‍റെ നടപടികളെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി നോട്ടീസ് നല്‍കാതെ സായിശങ്കറിനെ ചോദ്യം ചെയ്യരുതെന്ന് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top