News
ദിലീപിന്റെ പുതിയ നീക്കം പൊളിയുന്നു? ആക്രമിക്കപ്പെട്ട നടി കളത്തിലിറങ്ങി..നാടകീയ രംഗങ്ങൾ ലോകോത്തര ട്വിസ്റ്റിലേക്ക്! ഇങ്ങനെ പോയാൽ ദിലീപിന് കാലിടറും
ദിലീപിന്റെ പുതിയ നീക്കം പൊളിയുന്നു? ആക്രമിക്കപ്പെട്ട നടി കളത്തിലിറങ്ങി..നാടകീയ രംഗങ്ങൾ ലോകോത്തര ട്വിസ്റ്റിലേക്ക്! ഇങ്ങനെ പോയാൽ ദിലീപിന് കാലിടറും
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ ആക്രമിക്കപ്പെട്ട നടി രംഗത്ത്. കേസില്‍ കക്ഷി ചേരാന്‍ നടി അപേക്ഷ നല്കി. ഹര്‍ജി നല്കാന് സമയം നല്‍കണമെന്ന് കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിക്കെതിരേ കക്ഷി ചേരാന്‍ അനുമതി നല്‍കണമെന്നാണ് അക്രമിക്കപ്പെട്ട നടി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതുകൊണ്ട് തന്നെ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന് മുന്‍പ് തെന്റെ ഭാഗം കൂടി കേള്‍ക്കാന്‍ തയാറാകണമെന്ന വ്യക്തമാക്കി കൊണ്ടാണ് നടി കോടതിയെ സമീപിച്ചിരിക്കുന്നത്. കക്ഷി ചേരുന്നതിനായി ഹര്‍ജി നല്‍കുന്നതിനായി സമയം അനുവദിക്കണമെന്ന് ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നതിനിടെ നടി ആവശ്യപ്പെടുകയായിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന തുടരന്വേഷണം വ്യക്തിവൈരാഗ്യം തീര്‍ക്കാനെന്നാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തുടന്വേഷണമെന്നും പുതിയ അന്വേഷണം തടഞ്ഞ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. ഈ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ട്വിസ്റ്റ്.
സംവിധായകന് ബാലചന്ദ്ര കുമാര്‍ നടത്തിയ പുതിയ വെളിപ്പെടുത്തല്‍ ദിലീപിനെതിരെയായിരുന്നു. ദിലീപും ഒന്നാം പ്രതി പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ ബന്ധമുണ്ടെന്നും നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദിലീപിന്റെ വീട്ടില്‍വച്ച് കണ്ടുവെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പള്‍സര്‍ സുനിയുടെ അമ്മയും ദിലീപിനെതിരെ ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. സുനിയുടെ കത്ത് അവര്‍ പുറത്തുവിടുകയും ചെയ്തിരുന്നു. കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ പശ്ചാചത്തലത്തില്‍ ഇക്കാര്യങ്ങള്‍ കൂടി അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അന്വേഷണ സംഘം കോടതിയില്‍ സമയം തേടി. ആദ്യം ജനുവരി 20 വരെ വിചാരണ കോടതി സമയം നല്കി. ആറ് മാസത്തെ സമയം വേണമെന്ന് പിന്നീട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മാസം സമയം നല്‍കുകയാണ് കോടതി ചെയ്തത്.
മാര്‍ച്ച് ഒന്നിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിചാരണ കോടതി നല്‍കിയിരിക്കുന്ന ഒടുവിലെ നിര്‍ദേശം. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്നും വിചാരണ പൂര്‍ത്തിയാകാനായ ഘട്ടത്തില്‍ തുടരന്വേഷണം ആവശ്യപ്പെടുന്നത് നടപടികള്‍ വൈകിപ്പിക്കാന്‍ വേണ്ടിയാണെന്നും ദിലീപ് ബോധിപ്പിച്ചു. തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടി കോടതിയിലെത്തിയത്. കേസില്‍ കക്ഷി ചേരണമെന്നായിരുന്നു നടിയുടെ ആവശ്യം. തുടരന്വേഷണം വേണം. പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് പരിശോധിക്കണം. ദിലീപിന്റെ ഹര്‍ജിയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് കോടതി തന്റെ ഭാഗം കൂടി കേള്‍ക്കണമെന്നും നടി ബോധിപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വളരെ നേരത്തെ തീരേണ്ടതാണ്. എന്നാല്‍ പ്രതികള്‍ തുടര്‍ച്ചയായി പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതാണ് വിചാരണ തുടങ്ങാന്‍ വൈകിയതിന് ഒരു കാരണം. വിചാരണക്കിടെ പ്രോസിക്യൂട്ടര്‍മാര്‍ രാജിവച്ചതും വിചാരണ നീളാന്‍ കാരണമായി. ഫെബ്രുവരി 16ന് വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയാണ് ചെയ്തത്. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന ആവശ്യപ്പെടേണ്ടത് വിചാരണ കോടതിയാണ് എന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്. വിചാരണ കോടതി ഇക്കാര്യത്തില്‍ ഇതുവരെ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല. അതിസേയമം, തുടരന്വേഷണത്തിന് ഒരു മാസം സമയം നല്‍കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും വിചാരണ കോടതി തീരുമാനമെടുക്കുക. അതിനിടെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചതും ദിലീപിന്റെ ഹര്‍ജി എതിര്‍ത്ത് നടി കോടതിയിലെത്തിയിരിക്കുന്നതും.
നടിയുടെ അഭിപ്രായം അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ കോടതിയില്‍ ബോധിപ്പിക്കും. ഏതായാലും ദിലീപിന് തിരിച്ചടിയാണ് നടിയുടെ ഈ അപ്രതീക്ഷിത നീക്കം. തുടരന്വേഷണം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ വിചാരണ തീരാന്‍ ഇനിയും സമയമെടുക്കുമെന്ന് ചുരുക്കം