Connect with us

ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാം,ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ പറയുന്ന കാര്യങ്ങൾ പൊളിച്ചടുക്കുമായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തൽ

News

ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാം,ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ പറയുന്ന കാര്യങ്ങൾ പൊളിച്ചടുക്കുമായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാം,ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ പറയുന്ന കാര്യങ്ങൾ പൊളിച്ചടുക്കുമായിരുന്നു; സുഹൃത്തിന്റെ വെളിപ്പെടുത്തൽ

മലയാളികളെ ഏറെ രസിപ്പിച്ച വയലിൻ വിദഗ്‌നായിരുന്നു. ബാലഭാസ്ക്കർ. ചെറു പ്രായത്തിൽ തന്നെ പ്രശസ്തിയുടെ കൊടുമുടി കയറിയ ആ നാദവിസ്മയം പൊലിഞ്ഞത്അ പ്രതീക്ഷിതമായിട്ടായിരുന്നു. സെപ്റ്റംബര്‍ 25, 2018ൽ ഉണ്ടായ കാര്‍ അപകടത്തെ ചുറ്റി പറ്റിയുള്ള ദുരൂഹതകള്‍ ഇപ്പോഴും തുടരുന്നുണ്ട് . ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ കുറ്റപ്പെടുത്തി നിരവധി പേര്‍ ആ സമയം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ലക്ഷ്മിയുടെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ബാലഭാസ്‌കറിന്റെ സുഹൃത്തായ ഇഷാന്‍ ദേവ്.

ഭര്‍ത്താവും കുഞ്ഞും മരണപ്പെട്ട ഒരു സ്ത്രീയാണ്. അങ്ങനെ ഒരു പരിഗണന പോലും കൊടുക്കാതെയാണ് പലരും വിമര്‍ശിക്കുന്നത്. ലക്ഷ്മിയെ മര്‍ദ്ദിച്ചു ചോദ്യം ചെയ്താല്‍ അവള്‍ സത്യം പറയുമെന്നു പലരും പറയുന്നുണ്ട്. ലക്ഷ്മി കടന്നുപോകുന്ന മാനസിക അവസ്ഥയും സമ്മര്‍ദ്ദവും തിരിച്ചറിയാതെ പലരും അവരെ വേദനിപ്പിക്കുകയാണ്.

ആ രീതിയിലാണ് പലരും ലക്ഷ്മിയെ കുറ്റപ്പെടുത്തിയത്. അപകടം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത മോശം അവസ്ഥയിലാണ് ലക്ഷ്മി. ബാലഭാസ്‌കറും ലക്ഷ്മിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരുന്നു എന്ന് തനിക്കറിയാമെന്നും അദ്ദേഹം പറയുന്നു. ബാലഭാസ്‌കര്‍ ഉണ്ടായിരുന്നെങ്കില്‍ ലക്ഷ്മിയെ കുറിച്ച് ആളുകള്‍ ഇപ്പോള്‍ പറയുന്ന കാര്യങ്ങളെ പൊളിച്ചടുക്കുമായിരുന്നുവെന്നും ഇഷാൻ വെളിപ്പെടുത്തുന്നുണ്ട്.

2018 സെപ്റ്റംബർ 25 ന് പുലർച്ചെ കഴക്കൂട്ടം പള്ളിപ്പുറം ദേശീയ പാതയിൽ വച്ചാണ് കാർ അപകടം നടന്നത്. തൃശൂരിൽ ക്ഷേത്ര ദർശനം കഴിഞ്ഞ് വരവേയായിരുന്നു ബാലഭാസ്‌ക്കറിന്റെ കാർ മരത്തിൽ ഇടിച്ച് തകർന്നത്. ഡ്രൈവർ അർജുൻ , ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മി , മകൾ തേജസ്വിനി ബാല എന്നിവരും കാറിൽ ഉണ്ടായിരുന്നു. മകൾ സംഭവസ്ഥലത്തും ബാലഭാസ്‌കർ പിന്നീട് ആശുപത്രിയിലും വച്ച് മരിച്ചു. അപകടം നടക്കുമ്പോള്‍ വാഹനമോടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനെന്നാണ് ലക്ഷ്മിയുടെ മൊഴി. ക്രൈംബ്രാഞ്ചിൻ്റെ കണ്ടത്തലും ഇതാണ്. അമിതവാഹനത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനാണ് അർജ്ജുനെതിരെ കേസെടുത്തിരിക്കുന്നത്.

ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സ്വാഭാവിക റോഡപകടമരണമാക്കി കേസ് എഴുതിത്ത്ത്ത്ത്തള്ളുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വർണ്ണക്കടത്ത് കേസിലെ ചില പ്രതികൾക്ക് ബാലഭാസ്‌ക്കറിന്റെ മരണത്തിൽ പങ്കും പങ്കാളിത്തവുമുള്ളതായി ആരോപണം ഉയർന്നു വന്നിട്ടുണ്ട്. മരണത്തിൽ സ്വർണ്ണക്കടത്ത് സംഘത്തിനടക്കം പങ്കുണ്ടെന്ന തരത്തിൽ കുടുംബം ആരോപണം ഉന്നയിച്ച സാഹചര്യത്തിലായിരുന്നു കേസ് സി ബി ഐഏറ്റെടുത്ത്. ഇപ്പോഴും അന്വേഷണം നടക്കുകയാണ്

More in News

Trending

Recent

To Top