Actor
തിരുമല കുമാര സ്വാമി ക്ഷേത്രത്തിൽ സ്വർണവേൽ സമർപ്പിച്ച് മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
തിരുമല കുമാര സ്വാമി ക്ഷേത്രത്തിൽ സ്വർണവേൽ സമർപ്പിച്ച് മോഹൻലാൽ; വൈറലായി ചിത്രങ്ങൾ
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.
ഇപ്പോഴിതാ തുടരും എന്ന ചിത്രത്തിന്റെ വിജയത്തിന് നന്ദി പറയാൻ തെങ്കാശിയിലെ തിരുമല കുമാര സ്വാമി ക്ഷേത്രത്തിലെത്തിയിരിക്കുക ആണ് മോഹൻലാൽ. അറുമുഖന് മുന്നിൽ സ്വർണവേലാണ് താരം കാണിക്കയായി സമർപ്പിച്ചത്. തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസമാണ് താരം എത്തിയത്. ഇതിന്റെ ചിത്രങ്ങൾ മോഹൻലാൽ ഫാൻ പേജുകളിലൂടെ പുറത്തുവന്നിരുന്നു.
സെങ്കോട്ടയിലെ സബ്ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലാണ് താരം എത്തിയത്. തുടരും എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ഷൺമുഖം എന്നായിരുന്നു. എമ്പുരാന് ശേഷം തിയേറ്ററിലെത്തിയ ചിത്രം റെക്കോർഡ് കളക്ഷൻ ആണ് നേടിയത്.
ചിത്രം 232.25 കോടി ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസില്‍ 100 കോടി നേടിയ ആദ്യ മലയാള ചിത്രമായ തുടരും കേരളത്തില്‍ മാത്രം ആകെ 118 കോടിയിലധികം രൂപയാണ്. തരുൺമൂർത്തി സംവിധായകനായ ചിത്രം ആഗോളതലത്തിലെ തിയേറ്റര്‍ ഷെയര്‍ 98 കോടിയും നേടി.
15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണ് തുടരും. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയായിരുന്നു.
ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിച്ചിരുന്നു.
അതേസമയം കരിയറിലെ വലിയ വിജയ ഘട്ടത്തിൽ നിൽക്കുകയാണ് ഇപ്പോൾ മോഹൻലാൽ. ഇടവേളയ്ക്ക് ശേഷം ഒരു ഇൻഡസ്ട്രി ഹിറ്റ് ലഭിച്ചു എന്ന് മാത്രമല്ല, തുടർച്ചയായി എത്തിയ രണ്ട് ചിത്രങ്ങൾ ആഗോള ബോക്സ് ഓഫീസിൽ നിന്ന് 500 കോടിക്ക് അടുത്ത് കളക്റ്റ് ചെയ്യുകയുമുണ്ടായി. എമ്പുരാൻ, തുടരും എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനമാണ് എമ്പുരാനാണ്. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിൽ നിർമ്മിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി.
പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മലയാളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പണം വാരി ചിത്രമായി. 265 കോടി രൂപ ആഗോള കളക്ഷനും 325 കോടി രൂപ ആഗോള ബിസിനസിൽ എമ്പുരാൻ സ്വന്തമാക്കി. സമീപകാല ട്രെൻഡുകളെ മറികടന്ന് അദ്ദേഹത്തിന്റെ സിനിമകൾ വമ്പൻ വിജയങ്ങൾ നേടി മുന്നേറുന്ന കാഴചയ്ക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്.
ഇനിയും നിരവധി കഥാപാത്രങ്ങളുമായി മലയാളത്തിൻെറ മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും. ഹൃദയപൂർവ്വം, വൃഷഭ, ദൃശ്യം3,റമ്പാൻ, കണ്ണപ്പ എന്നിവയാണ് ഈ വർഷത്തെ വരാനിരിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.
കൃഷാന്ദിൻറെ സംവിധാനത്തിൽ മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തൻറെ നിർമ്മാണത്തിൽ പ്ലാനിംഗിൽ ഉണ്ടെന്ന് മണിയൻപിള്ള രാജു പറഞ്ഞിരുന്നു. വിപിൻ ദാസിൻറെ രചനയിൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന കോമഡി ചിത്രം, അമൽ നീരദ്, ബ്ലെസി, ജിത്തു മാധവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർക്കൊപ്പമുള്ള ചിത്രങ്ങൾ എന്നിവയും മോഹൻലാലിൻറെ അപ്കമിംഗ് ഫിലിമോഗ്രഫിയിൽ പറഞ്ഞുകേൾക്കുന്നുണ്ട്.
ദൃശ്യം 3, ലൂസിഫർ ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമായ അസ്രായേൽ എന്നിവ വരുമെന്ന് ഉറപ്പാണ്. തെലുങ്ക് ചിത്രം കണ്ണപ്പ, ജയിലർ 2 എന്നിവയിലെ അതിഥി വേഷം, മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ വേഷം, പാൻ ഇന്ത്യൻ ചിത്രം വൃഷഭ എന്നിവയും മോഹൻലാലിൻറേതായി വരാനുണ്ട്. ദിലീപ് നായകനാവുന്ന ഭഭബ എന്ന ചിത്രത്തിലും മോഹൻലാൽ അതിഥി വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ് ആയിരുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.മെഗാ ഹിറ്റുകളായ എമ്പുരാൻ, തുടരും എന്നീ ചിത്രങ്ങൾക്കു ശേഷം വീണ്ടുമൊരു ഹാട്രിക്കിനുള്ള രസക്കൂടുകളുമായി പ്രേഷകർക്ക് എന്നും പ്രതീക്ഷ നൽകുന്ന സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം എന്ന ചിത്രം എത്തുന്നത്. ധാരാളം പുതുമകളും, , കൗതുകങ്ങളുമായി ട്ടാണ് ഹൃദയപൂർവ്വ ത്തെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്നത്. പൂന നഗരരത്തിൽ ജീവിക്കുന്ന സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെ വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമാണ് സത്യൻ അന്തിക്കാട് കാഴ്ച്ചവക്കുന്നത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്കു മുൻപായിരുന്നു മോഹൻലാലിൻറെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ തന്റെ ആരാധകർക്കായി മറ്റൊരു സന്തോഷ വാർത്ത കൂടെ പങ്കുവെച്ചിരുന്നു. 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു എന്ന സന്തോഷമാണ് മോഹൻലാൽ പങ്കുവെച്ചത്. മുഖരാഗം എന്ന പേരിൽ ഭാനുപ്രകാശ് ആണ് ലാലിന്റെ ജീവചരിത്രം എഴുതുന്നത്. പ്രിയപ്പെട്ടവരേ, എന്റെ ഈ പിറന്നാൾ ദിനത്തിൽ ഒരു വലിയ സന്തോഷം നിങ്ങളുമായി പങ്കുവയ്ക്കുകയാണ്. ഭാനുപ്രകാശ് എഴുതിയ എന്റെ ജീവചരിത്രം, മുഖരാഗം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ എം ടി വാസുദേവൻ നായർ, അദ്ദേഹമാണ് അവതാരക എഴുതിയിരിക്കുന്നത്.
കഴിഞ്ഞ 47 വർഷത്തിലേറെയായി തുടരുന്ന എന്റെ അഭിനയ ജീവിതത്തിലെ വിവിധ അടരുകൾ അടയാളപ്പെടുത്തുന്ന പുസ്കമാണിത്. ഏറെ വർഷങ്ങളായി എനിക്കൊപ്പം സഞ്ചരിച്ച് എന്റെ ജീവിതം അക്ഷരങ്ങളിലേക്ക് പകർത്തിയെഴുതാൻ ഭാനുപ്രകാശ് എന്ന എഴുത്തുകാരൻ നടത്തുന്ന പരിശ്രമങ്ങളാണ് മുഖരാഗത്തെ യാഥാർത്ഥ്യമാക്കുന്നത്. ആയിരത്തോളം പേജ് വരുന്ന ഈ പുസ്തകം എന്റെ സിനിമാ ജീവിതത്തിന്റെ 47 വർഷം പൂർത്തിയാവുന്ന 2025 ഡിസംബർ 25 ന് പുറത്തുവരും, നന്ദി എന്നും മോഹൻലാൽ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
കുറച്ചു ദിവസങ്ങൾക്കു മുൻപ് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ കാര്യങ്ങളും ശ്രദ്ധ നേടിയിരുന്നു. തുടരും എന്ന ചിത്രത്തെ കുറിച്ചും തരുന്ന മൂർത്തിയെ കുറിച്ചുമാണ് ശാന്തിവില്ല ദിനേശ് പറഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുക ആയിരുന്നു സംവിധായകൻ. തുടരും സിനിമ വലിയ വിജയമായതോടെ സൂപ്പർ താരങ്ങളുടെയെല്ലാം ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് ലഭിച്ചതായി ദിനേശ് പറയുന്നു. പക്ഷെ ഇനിയങ്ങോട്ട് വളരെ സൂക്ഷിച്ച് നീങ്ങിയില്ലെങ്കിൽ തരുണിന്റെ കരിയറിനെ ബാധിക്കാൻ സാധ്യതയുള്ളതായും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. എനിക്ക് എപ്പോഴും സിനിമയെ കുറിച്ച് തോന്നിയൊരു കാര്യമുണ്ട്. ഒരു സിനിമ വിജയിച്ചുവെന്ന് വെച്ചോളൂ. വിജയിക്കാൻ വേണ്ടിയാണ് എല്ലാവരും സിനിമ എടുക്കുന്നത്.
അങ്ങനെ വലിയ വിജയമായ ഒരു സിനിമ വന്നാൽ ആ സിനിമയുമായി സഹകരിച്ചവർക്കൊക്കെ പുതിയ ഓഫറുകൾ കൊണ്ട് നിന്ന് തിരിയാൻ പറ്റാത്ത തരത്തിലാകും. ഏത് സ്വീകരിക്കണമെന്ന് പോലും അറിയാതെ കൺഫ്യൂഷനിലാകും. ഇത്തരത്തിലുള്ള ഒരുപാട് സിനിമകളുടെ ചരിത്രം എനിക്ക് അറിയാം. അഞ്ച് സിനിമ പരാജയപ്പെട്ടിട്ട് ഒന്ന് വിജയിച്ചാലും മതി പിന്നെ നിൽക്കാൻ പറ്റില്ല ആ ആളിന്. കേരളത്തിൽ നിന്ന് മാത്രം നൂറ് കോടി നേടിയ സിനിമയായി മാറുകയാണ് തരുൺ മൂർത്തി സംവിധാനം ചെയ്ത് രഞ്ജിത്ത് നിർമ്മിച്ച തുടരും.
ഇന്ത്യയെ മാറ്റി നിർത്തി മറ്റ് രാജ്യങ്ങളിൽ നിന്നെല്ലാമായി 93 കോടിയാണ് സിനിമ കലക്ഷനായി നേടിയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ പാട്ട് മൂന്ന് കോടിക്ക് അടുത്ത് നൽകിയാണ് സോണി ലൈവ് വാങ്ങിയത്. അങ്ങനെ ചരിത്ര വിജയമായി മാറുകയാണ് തുടരും. പത്ത് വർഷം സംവിധാനം ചെയ്താലും തീരാത്ത അത്രത്തോളം ഓഫറുകളാണ് തരുൺ മൂർത്തിക്ക് തുടരും വിജയമായതോടെ വരുന്നതെന്നാണ് ഞാൻ അറിഞ്ഞത്. കേട്ടപ്പോൾ അതിശയം തോന്നി.
മറ്റൊരു സിനിമ ചെയ്യാൻ കൂടി മോഹൻലാൽ ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് കൊടുത്തിട്ടുണ്ടെന്നാണ് അറിഞ്ഞത്. നടൻ സൂര്യയുടേയും ഓപ്പൺ ഡേറ്റ് തരുൺ മൂർത്തിക്ക് കിട്ടിയിട്ടുണ്ട്. ദുൽഖർ സൽമാൻ, കാർത്തി, ശിവകാർത്തികേയൻ തുടങ്ങിയവരും ദിലീപ് അടക്കം മാർക്കറ്റ് വാല്യുവുള്ള മലയാളത്തിലെ ഭൂരിഭാഗം താരങ്ങളും തരുൺ മൂർത്തിക്ക് ഓപ്പൺ ഡേറ്റ് കൊടുത്തിട്ടുണ്ട്. ഇനി ഇപ്പോൾ ആര് സിനിമ പിടിക്കണമെന്ന് ചിന്തിച്ചാലും ഈ സിനിമ ചെയ്യണമെങ്കിൽ തരുൺ മൂർത്തി തന്നെ വേണമെന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്.
അതാണ് സിനിമയുടെ ശാപം എന്ന് ഞാൻ പറയുന്നത്. ഇനി ശരിക്കും സൂക്ഷിക്കേണ്ടത് തരുൺ മൂർത്തിയാണ്. കാരണം അടുത്തതായി സംവിധാനം ചെയ്യുന്ന സിനിമ തുടരുമിന്റെ പകുതി വിജയമെങ്കിലും നേടിയില്ലെങ്കിൽ തരുൺ മൂർത്തിക്കാകും അതിന്റെ അപകടം. കാരണം ഇവരെല്ലാം മുങ്ങി കളയും. പിന്നെ വിളിച്ചാൽ ഫോൺ എടുക്കുകയില്ല. ഒരുപാട് ആലോചിച്ച് ചിന്തിച്ച് മാത്രമെ ഓരോ സിനിമയും ചെയ്യാവൂവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം എമ്പുരാൻ വലിയ വിവാദങ്ങളാണ് മോഹൻലാലിന് വരുത്തി വെച്ചത്. മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈപ്പുമായി എത്തിയ എമ്പുരാൻ എന്ന ചിത്രം കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിയപ്പോൾ ഒരു വിഭാഗം ആളുകളുടെ തെറിവിളികളും വിമർശനങ്ങളും കടുത്ത സൈബർ ആക്രമണങ്ങളുമെല്ലാം മോഹൻലാലിന് കേൾക്കേണ്ടി വന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഒരു വശം മാത്രം കാണിച്ചുവെന്നും തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതുമടക്കമുളള ആരോപണങ്ങളാണ് എമ്പുരാന് എതിരെ ഉയർന്നത്. പിന്നാലെ ചിത്രത്തിലെ ചില രംഗങ്ങൾ കട്ട് ചെയ്ത് നീക്കുകയും ചെയ്തു. മാത്രമല്ല മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ ക്ഷമാപണവും നടത്തി.
ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവർ നിർമ്മിച്ച മോഹൻലാൽ ചിത്രം എമ്പുരാൻ മാർച്ച് 27നാണ് ലോകവ്യാപകമായി റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായെത്തിയ ചിത്ര രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. 2019 ൽ റിലീസ് ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തിയ എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.
മൂന്നു ഭാഗങ്ങളായി കഥ പറയുന്ന സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി-അബ്രാം/സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ സിനിമയുടെ സംവിധായകനായ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ തുടങ്ങി വമ്പൻതാര നിരയാണ് അണിനിരന്നത്.
2023 ഒക്ടോബർ അഞ്ചിന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്.
മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്ന് സംവിധായകൻ പൃഥ്വിരാജ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
