Malayalam
കോവിഡ് ബാധിച്ചവർക്ക് ഓണ്‍കോളിലൂടെ ആശ്വാസ വാക്കുകളുമായി മഞ്ജു വാരിയറും നിവിൻ പോളിയും..
കോവിഡ് ബാധിച്ചവർക്ക് ഓണ്‍കോളിലൂടെ ആശ്വാസ വാക്കുകളുമായി മഞ്ജു വാരിയറും നിവിൻ പോളിയും..
കൊറോണ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കോവിഡ് ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പിന്തുണയുമായി നടൻ നിവിൻ പോളിയും മഞ്ജു വാരിയറും. കോറോണയുടെ പശ്ചാത്തലത്തിൽ യൂത്ത് കോണ്‍ഗ്രസ്സിന്റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്റെ ഭാഗമായി ഓണ്‍കോള്‍ എന്ന പരിപാടി ആരംഭിച്ചിരുന്നു
ഈ ഫോൺ കോളിലൂടെ കോവിഡ് ബാധിച്ചവരും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ആശ്വാസ വാക്കുകളുമായാണ് താരങ്ങൾ എത്തിയത്
സംഘടനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം…
മലയാളിയുടെ പ്രിയതാരം നിവിന്‍ പോളിയായിരുന്നു ഓണ്‍കോള്‍ പരിപാടിയില്‍ ആദ്യ അതിഥിയായിയെത്തിയത് .
കേരളത്തില്‍ ഏറ്റവും അധികം കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാസര്‍ഗോഡ് ജില്ല സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. ഗണേഷിനോടാണ് ആദ്യം സംസാരിച്ചത്. രോഗികളെക്കാള്‍ സമ്മര്‍ദ്ദത്തില്‍ രോഗത്തോട് പോരാടുകയും, ഈ വൈറസിനെ പൂര്‍ണമായി തുരത്തുന്നത് വരെ കുടുംബത്തില്‍ നിന്നും അകന്ന് കഴിയണ്ടി വരികയും ചെയ്യുന്ന മുഴുവന്‍ ഡോക്ടര്‍മാരുടെയും പ്രതിനിധിയായാണ് ഗണേഷ് സംസാരിച്ചത്. നിവിനോട് സംസാരിക്കുമ്ബോള്‍ ഡോക്ടര്‍ക്ക് അഭ്യര്‍ത്ഥിക്കാനുണ്ടായിരുന്നത് തങ്ങള്‍ ഈ ത്യാഗം സഹിക്കുന്നതും കഷ്ടപ്പാടനുഭവിക്കുന്നതും നാടിനെ ഈ വിപത്തില്‍ നിന്ന് കരകയറ്റാനാണ്. അതിനാല്‍ പൊതുജനങ്ങള്‍ പരിപൂര്‍ണ്ണമായ ജാഗ്രത പാലിക്കുകയും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി അനുസരിക്കുകയും ചെയ്യണമെന്നാണ്. നാടിന്റെ യഥാര്‍ത്ഥ കാവല്‍ക്കാര്‍ നിങ്ങളാണെന്ന് പറഞ്ഞു നിവിന്‍ നന്ദി പറഞ്ഞപ്പോള്‍ ഡോക്ടറുടെ മറുപടി ‘ഇത് എന്റെ മിടുക്കല്ല ഞങ്ങള്‍ ഒരു ടീമാണ് എന്നായിരുന്നു. രാപ്പകല്‍ വ്യത്യാസമില്ലാതെ ഒന്നാമത്തെ ദിവസം തൊട്ട് കഠിനാധ്വാന ചെയ്യുന്ന മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും നിവിന്‍ നന്ദി പറഞ്ഞു.
രണ്ടാമത്തെ കോള്‍ അവിടുത്തെ തന്നെ സ്റ്റാഫ് നേഴ്സ് ദിവ്യക്ക് ആയിരുന്നു. നിവിന്‍ പോളി ആണ് ലൈനില്‍ എന്നറിഞ്ഞപ്പോള്‍ ആദ്യം ദിവ്യ വിശ്വസിച്ചില്ല. നിവിനാണ് എന്ന് ബോധ്യമായപ്പോള്‍ കേരളത്തില്‍ ലക്ഷക്കണക്കിന് നഴ്സുമാരുള്ളപ്പോള്‍ എന്നെ എന്തിനു വിളിക്കുന്നു എന്ന അമ്ബരപ്പ് ആയി. പതുക്കെ ആ അമ്ബരപ്പില്‍ നിന്ന് മോചിതയായപ്പോള്‍ തൊഴില്‍ സാഹചര്യങ്ങളെ പറ്റി വാചാലയായി. കോള്‍ ലൗഡ് സ്പീക്കറിലിട്ട് തന്റെ കൂടെയുള്ള നഴ്സ്മാരെ പ്രിയ താരത്തിന്റെ വാക്കുകള്‍ കേള്‍പ്പിക്കാനും ദിവ്യ മറന്നില്ല.
അവരോടെല്ലാമായിട്ട് നിവിന്‍ പറഞ്ഞത് നിങ്ങള്‍ ജീവന്‍ പണയപ്പെടുത്തി മറ്റുള്ളവര്‍ക്കായി ചെയ്യുന്നന്ന ഈ മഹത് സേവനത്തിന് വാക്കുകള്‍ കൊണ്ട് എത്ര നന്ദി പറഞ്ഞാലും മതിയാകാതെ വരുമെന്നാണ്. കേരളത്തിലെ മാലാഖമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് നിവിന്‍ ആ സംഭാഷണം അവസാനിപ്പിക്കുമ്ബോള്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളുടെയും കുടുംബത്തോടായി പറയാനുണ്ടായിരുന്നത് ‘നിങ്ങളുടെ കുടുംബാഗം ഈ പ്രതിസന്ധിയുടെ കാലത്ത് ചെയ്തു കൊണ്ടിരിക്കുന്ന അങ്ങേയറ്റം സാഹസം നിറഞ്ഞ ഈ സേവനങ്ങള്‍ക്ക് ഈ നാട് തന്നെ നിങ്ങളെ വണങ്ങുന്നു’ എന്നാണ്.
പിന്നെയാണ് കാസര്‍കോട്ടെ തന്നെ പ്രായം കുറഞ്ഞ കോവിഡ് ബാധിതയായി ഐസൊലേഷനില്‍ കഴിയുന്ന പത്താം ക്ലാസ്സുകാരിയായ ആ മിടുക്കിക്ക് കോള്‍ എത്തുന്നത്. പ്രേമം സിനിമയിലെ ജോര്‍ജിന്റെ ആരാധികയായ അവള്‍ക്ക് പ്രിയ താരത്തിന്റെ ശബ്ദം നല്കിയ ആശ്വാസം ചെറുതല്ല. അപ്പോള്‍ തന്നെ ഈ സന്തോഷം കൂട്ടുകാരെ അറിയിക്കാനുള്ള ധൃതിയില്‍ ആയിരുന്നു അവള്‍. അസുഖവിവരങ്ങള്‍ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ അസുഖം ഭേദമായി കഴിഞ്ഞാല്‍ കാസര്‍കോട്ട് വരുമ്ബോള്‍ കുറച്ചു നേരം ഒപ്പം ചിലവഴിക്കാം എന്ന് കൂടി ഉറപ്പ് കൊടുത്തിട്ടാണ് നിവിന്‍ കോള്‍ അവസാനിപ്പിച്ചത്.
കാസര്‍കോട്ടെ ഒരു കുടുംബത്തില്‍ തന്നെ മൂന്നു പേര്‍ക്ക് രോഗം പിടിപ്പെട്ടതില്‍ ഒരാള്‍, തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന വണ്ടൂര്‍ സ്വദേശി, സൗദി അറേബ്യയില്‍ നഴ്സായി ജോലിക്കിടയില്‍ നാട്ടില്‍ ലിവിനു വന്ന് ക്വാറന്റീനില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിനി തുടങ്ങി നിരവധി പേര്‍ക്ക് ആശ്വാസമായി നിവിന്റെ വാക്കുകള്‍ മാറി.
ഇറ്റലിയില്‍ നിന്ന് രോഗം പിടിപെട്ട് നാട്ടിലെത്തിയ ധനേഷിനോട് സംസാരിക്കുമ്ബോള്‍ ഇറ്റലിയില്‍ ഇത്രയധികം രോഗം വ്യാപിക്കാനുള്ള കാരണം ആരാഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശാനുസരണം ദുബായില്‍ പോയി മടങ്ങിയെത്തിയതാണ് കൊല്ലത്തെ ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍. വീടിന്റെ ഔട്ട് ഹൗസില്‍ ക്വാറന്‍്റൈനില്‍ കഴിയുമ്ബോള്‍ അദ്ദേഹത്തിന് ആശ്വാസമായി നിവിന്റെ കോള്‍. പാലക്കാട് കോട്ടോപാടം സ്വദേശിക്ക് നിവിന്റെ കോള്‍, തനിച്ചല്ല എന്ന ആത്മവിശ്വാസമേകി. പിഎച്ച്‌യുവിലെ ഡോക്ടറായ ദിയയ്ക്ക് നിവിനോട് പറയാനുണ്ടായിരുന്നത് ക്വാറന്‍്റൈനില്‍ കഴിയണമെന്ന നിര്‍ദ്ദേശം പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നവരെ കുറിച്ചായിരുന്നു. സോഷ്യല്‍ ഡിസ്റ്റന്സിംഗിന്റെ പ്രാധാന്യം തുടര്‍ച്ചയായി നിവിനെ പോലെയുള്ളവര്‍ ഓര്‍മ്മപ്പെടുത്തണമെന്ന് ഡോക്ടറുടെ നിര്‍ദ്ദേശം നിവിനും ഉള്‍ക്കൊണ്ടു.
ഏറ്റവും ഒടുവിലെ കോള്‍ പത്തനംതിട്ട സ്വദേശിയായ സോജു ജോഷ്വാ എന്ന ചലച്ചിത്ര പ്രവര്‍ത്തകനായിരുന്നു. സോജു സംവിധാനം ചെയ്യുന്ന ആദ്യ സിനിമയുടെ ആവശ്യങ്ങള്‍ക്കായി ഒമാനില്‍ പോയി വന്ന ശേഷം ക്വാറന്‍റീനില്‍ കഴിയുമ്ബോഴാണ് കോള്‍ എത്തിയത്. സിനിമാ വിശേഷം പറയുന്നതിനിടയില്‍ ഇടപെട്ടു കൊണ്ട് സോജുവും നിവിനും ഒന്നിക്കുന്ന ഒരു സിനിമയുണ്ടാകട്ടെയെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ ആശംസിച്ചു.
nivin and manju
