Connect with us

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുന്നു; സ്ത്രീ ആണേൽ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നു

Malayalam

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുന്നു; സ്ത്രീ ആണേൽ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നു

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുന്നു; സ്ത്രീ ആണേൽ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നു

വര്‍ക്കൗട്ട് ചെയ്യുന്നതിനിടെ മമ്മൂട്ടി പകർത്തിയ രണ്ട് ചിത്രങ്ങളായിരുന്നു നവ മാധ്യമങ്ങളിൽ തരംഗമായി മാറിയത് . വര്‍ക്ക് എറ്റ് ഹോം, വര്‍ക്ക് ഫ്രം ഹോം, ഹോം വര്‍ക്ക്, നോ അതര്‍ വര്‍ക്ക്, സോ വര്‍ക്കൗട്ട് എന്നാണ മെഗാസ്റ്റാര്‍ കുറിച്ചിരിക്കുന്നത്. ചിത്രം കണ്ട് പല താരങ്ങളടക്കക്കം പ്രശംസിച്ച് എത്തുമ്പോൾ നടി രേവതി സമ്പത്ത് ഇത് പരാമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടുകയാണ്.

കുറിപ്പിൻ്റെ പൂർണരൂപം

മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.എനിക്കും,ഇഷ്ടമായി,നല്ല രസമുള്ള പടം.ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്.എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്.ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം.സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച്‌ അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ,വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ.അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.

അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്ബോൾ,സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല

Continue Reading
You may also like...

More in Malayalam

Trending

Recent

To Top