Actor
ഷൈൻ ടോമിന്റെ കാര്യത്തിൽ ആ കുട്ടിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് വെച്ച് അച്ഛൻ മരിച്ചപ്പോൾ എന്തൊക്കെയാണ് ചിലർ ഇവിടെ പറഞ്ഞത്. ആർക്കാണ് തെറ്റ് പറ്റാറ്റത്ത്; മല്ലിക സുകുമാരൻ
ഷൈൻ ടോമിന്റെ കാര്യത്തിൽ ആ കുട്ടിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് വെച്ച് അച്ഛൻ മരിച്ചപ്പോൾ എന്തൊക്കെയാണ് ചിലർ ഇവിടെ പറഞ്ഞത്. ആർക്കാണ് തെറ്റ് പറ്റാറ്റത്ത്; മല്ലിക സുകുമാരൻ
എന്റെ മരണശേഷം എന്റെ അവയവങ്ങൾ ദാനം ചെയ്യും, സമ്മതപത്രത്തിൽ ഒപ്പിട്ട് തരാം; ജയറാം
മലയാളി സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് മല്ലിക സുകുമാരൻ. മല്ലിക സുകുമാരൻ മാത്രമല്ല, മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും പ്രേക്ഷകർക്ക് പരചിതമാണ്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. സിനിമയിലും സീരിയലുകളിലുമായി ഇപ്പോഴും സജീവമാണ് മല്ലിക സുകുമാരൻ. പല അഭിമുഖങ്ങളിലും മല്ലിക തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കാറുണ്ട്.
ഇപ്പോഴിതാ, ട്രോളുണ്ടാക്കുന്നവരോട് തനിക്ക് പുച്ഛം മാത്രമാണന്ന് പറയുകയാണ് നടി. അവരോട് താൻ എന്ത് തെറ്റ് ചെയ്തെന്ന് അറിയില്ല. പണിയൊന്നും ഇല്ലാത്തവരാണ് ട്രോളാൻ നിൽക്കുന്നത്. തന്നെ ട്രോളി അവർ വരുമാനം ഉണ്ടാക്കുകയാണ് ചിലർ. അതുകൊണ്ട് ഞാൻ ഇപ്പോൾ അതിനെയൊക്കെ ഒരു ചാരിറ്റിയായി മാത്രമേ കാണുന്നുള്ളൂവെന്നും മല്ലിക പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘അങ്ങനെ ആരോടും വിരോധമില്ല, പിന്നെ ട്രോളുകൾ ഉണ്ടാക്കുന്നവരുണ്ടല്ലോ, അവരോട് എനിക്ക് പുച്ഛം മാത്രമാണ്. അവർക്ക് പ്രത്യേകിച്ച വരുമാന മാർഗമൊന്നും ഇല്ലല്ലോ. ഞാൻ എന്താണ് ഇവരോടൊക്കെ ചെയ്ത തെറ്റ്. എന്തായാലും അവർക്ക് വരുമാനം ആണല്ലോ,സ ഞാൻ ഒരു ചാരിറ്റി ചെയ്യുന്നു , അവർ പണം എടുത്തോണ്ട് പോട്ടേ..
ആളുകൾ പലതും എഴുതിപിടിപ്പിക്കുകയാണ്. എന്തിനാണെന്ന് മനസിലാകുന്നില്ല. എല്ലാത്തിനും കൂടെ ചേർത്ത് അവർക്ക് കിട്ടിക്കോളും. ഷൈൻ ടോമിന്റെ കാര്യത്തിൽ ആ കുട്ടിക്കൊരു തെറ്റ് പറ്റിപ്പോയി എന്ന് വെച്ച് അച്ഛൻ മരിച്ചപ്പോൾ എന്തൊക്കെയാണ് ചിലർ ഇവിടെ പറഞ്ഞത്. ആർക്കാണ് തെറ്റ് പറ്റാറ്റത്ത്. പെണ്ണിന് തെറ്റ് പറ്റുന്നില്ലേ? ആണിനും പറ്റുന്നുണ്ട്, ട്രോളൻമാർക്കും പറ്റും. ഷൈനിന്റെ അമ്മ ഇതൊക്കെ എങ്ങനെ സഹിക്കും. ഇതൊക്കെ എളുപ്പം മറികടക്കാൻ കഴിയില്ല. അനുഭവം ഉള്ളതുകൊണ്ട് പറയുകയാണ്’, മല്ലിക പറഞ്ഞു.
‘ഞാനോ എന്റെ കുഞ്ഞുങ്ങളോ ഒരു തെറ്റും ചെയ്തിട്ടില്ല, അച്ഛനില്ലാതെ വളർത്തിയ കുഞ്ഞുങ്ങളാണ് അവർക്ക് നല്ലതിന് തീർച്ചയായും പ്രാർത്ഥിക്കും. സങ്കടം വരുമ്പോൾ സുകുവേട്ടനെയാണ് ഓർമ്മ വരുന്നത്. അദ്ദേഹം ഉണ്ടെങ്കിൽ എനിക്ക് ഈ വിഷമമൊന്നും വരില്ലല്ലോ ഈശ്വരാ എന്ന് തോന്നും. സുകുവേട്ടന്റെ സ്വഭാവം ആരടാ എന്ന് ചോദിക്കുന്നതാണ്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ലതും അറിയണമായിരുന്നോ എന്ന വിങ്ങൽ വരും. പിന്നെ മക്കൾ രണ്ട് പേരും ബലവാൻമാരായി ഉണ്ടല്ലോ.
സുകുവേട്ടൻ മുൻപ് പറഞ്ഞൊരു കാര്യമുണ്ട്, അദ്ദേഹത്തിന് അമ്മ സംഘടനയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നം ഉണ്ടായിരുന്നു. അത് വലിയ സങ്കടമായി. അത് മമ്മൂട്ടിക്ക് മാത്രമേ അറിയാർന്നുള്ളൂ. മമ്മൂട്ടിയും സുകുവേട്ടനും നല്ല കൂട്ടായിരുന്നു. എന്നെ വിളിച്ച് സുകുവേട്ടൻ പറഞ്ഞു എന്നെ മാറ്റി നിർത്തിയതും അകറ്റി നിർത്തിയതും എന്തിനാണെന്ന് പറഞ്ഞിട്ട് മമ്മൂട്ടി എന്നോട് അങ്ങനെയൊന്നും ചെയ്യില്ലെന്ന് പറഞ്ഞു. മമ്മൂട്ടിയോട് ചെറിയ സപ്പോർ്ട്ട് ഉണ്ടായിരുന്നു. ലാൽ ആ സമയം ചെറുതാണ്. ലാലുമായി ഒരു ഡിസ്കഷനും ഉണ്ടായിട്ടില്ല. മമ്മൂട്ടി നമ്മളെ മനസിലാക്കും. അക്കാര്യത്തിൽ മമ്മൂട്ടിയുടെ മനസ് നല്ലതാ.
ലാലുവുമായf മോനെ ഇങ്ങോട്ട് വന്നേ എന്ന് പറയാനുള്ള അടുപ്പമുണ്ട്, പക്ഷെ ഭയങ്കര സംഭവമൊന്നും ചർച്ച ചെയ്യാനുള്ള ഒരു വശമില്ല, അത്ര കൊച്ചുകുട്ടിയായിരുന്നു ലാൽ. മമ്മൂട്ടിയെ പക്ഷെ ഒരു ബഹുമാനത്തോടെയാണ് കണ്ടിരുന്നത്. എന്തിനാ ഇവരൊക്കെ അകറ്റിയതെന്ന് ചോദിക്കുമ്പോൾ സുകുവേട്ട പറ്റിപ്പോയെന്ന് പറയും. മമ്മൂട്ടിക്ക് ഒരു കുറ്റബോധം ഉണ്ടായിരുന്നു.
ജീവിതത്തിൽ പതർച്ചയിൽ നിന്ന് തിരിച്ചുവരണമെങ്കിൽ മക്കൾക്ക് എന്തേലും പറ്റണം. ആ സമയത്ത് പോയി ജോലി നോക്കാൻ പറയട അമ്മയില്ലേ നിനക്ക് എന്ന് പറയുന്ന ഒരാളാണ് ഞാൻ. അത് തന്നെയാണ് ഇടക്ക് സംഭവിച്ചത്. ആ ആർജവം എനിക്കുണ്ട്’,മല്ലിക പറഞ്ഞു. മുഖ്യമന്ത്രി പിണറായിയേയും അവർ പുകഴ്ത്തി.
‘സന്തോഷം വരുമ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ. ഞാൻ കാണാത്ത രാഷ്ട്രീയ നേതാക്കൾ ഇല്ല. ഇംബിച്ചി ബാവയ്ക്കൊക്കെ സുകുവേട്ടനെ വലിയ കാര്യമായിരുന്നു. നിലവിലെ മുഖ്യമന്ത്രിയെ കുറിച്ച് എന്തൊക്കെ ആളുകൾ പറയുന്നു. മുഖ്യമന്ത്രി കുറച്ചൊക്കെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. എന്ന് വെച്ച് എല്ലാവരും തലക്കകത്ത് കയറുകയാണോ? ഭരിക്കുന്ന ആളല്ലേ കുറച്ചൊക്കെ തെറ്റ് പറ്റും സഹിക്കാനും പൊറുക്കാനുമുള്ള മാനസികാവസ്ഥ വേണം ആളുകൾക്ക്. അല്ലാതെ കുടുംബക്കാരെ മുഴുവൻ ചീത്ത വിളിക്കുകയല്ല വേണ്ടത് എന്നും മല്ലിക സുകുമാരൻ പറയുന്നു.
അതേസമയം, കുറച്ച് നാളുകൾക്ക് മുമ്പ്, പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ എമ്പുരാൻ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചപ്പോൾ മകൻ പൃഥ്വിരാജിന് പിന്തുണയുമായി മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമം ഇപ്പോൾ നടക്കുന്നുണ്ടെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മേജർ രവിയെ പേരെടുത്ത് വിമർശിച്ച് കൊണ്ടാണ് മല്ലിക ദീർഘമായ ഫേസ്ബുക്ക് പോസ്റ്റ് പങ്ക് വെച്ചിരുന്നത്.
മോഹൻലാൽ എമ്പുരാൻ സിനിമയുടെ പ്രിവ്യൂ മോഹൻലാൽ കണ്ടിട്ടില്ല എന്ന് പറയുന്നതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട് എന്നും മല്ലിക തുറന്നടിച്ചു. പൃഥ്വിരാജ് ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല. മോഹൻലാലും ആന്റണി പെരുമ്പാവൂരും അറിയാത്ത ഒരു ഷോട്ട് പോലും എമ്പുരാനിൽ ഇല്ല എന്നും മല്ലിക സുകുമാരൻ പറഞ്ഞു.
‘എമ്പുരാൻ’ എന്ന സിനിമയെ കുറിച്ചുള്ള വിവാദം കഴിഞ്ഞ കുറെ ദിവസങ്ങളായി ഞാൻ ശ്രദ്ധിക്കുക ആയിരുന്നു.ഈ ചിത്രത്തിന്റെ സംവിധായകൻ എന്റെ മകൻ പൃഥ്വിരാജ് ആണ് എന്നതിന് അപ്പുറം ചിത്രവുമായി ഒരു ബന്ധവും എനിക്കില്ല. അത് കൊണ്ടു തന്നെ വിവാദങ്ങളോട് പ്രതികരിക്കേണ്ടാ എന്ന നിലപാടിൽ ആയിരുന്നു ഞാൻ.
എന്നാൽ എമ്പുരാൻ എടുത്തതിലൂടെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂർ ഉൾപ്പെടെയുള്ള നിർമാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലർ മനഃപൂർവം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഈ സിനിമയുടെ അണിയറയിൽ എന്താണ് നടന്നത് എന്ന് അറിയാവുന്ന എനിക്ക് പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതിൽ അങ്ങേയറ്റം വേദന ഉണ്ട്.
ഇത് ഒരു അമ്മയുടെ വേദനയാണ്. അത് തുറന്നു പറയുന്നതിന്റെ പേരിൽ ആരും എനിക്കെതിരെ ചന്ദ്രഹാസം ഇളക്കിയിട്ടു കാര്യം ഇല്ല. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹൻലാലോ നിർമാതാക്കളോ ഇതു വരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാൽ എന്റെ കുഞ്ഞനുജൻ ആണ്.
കുട്ടിക്കാലം മുതൽ ലാലിനെ എനിക്ക് അറിയാം. എന്റെ മകനെ കുറിച്ച് എത്രയോ വേദികളിൽ മോഹൻലാൽ പുകഴ്ത്തി പറഞ്ഞിരിക്കുന്നു. എന്നാൽ ലാലിന്റെയോ നിർമാതാക്കളുടെയോ അറിവില്ലാതെ ചിലർ എന്റെ മകനെ ബലിയാടാക്കാൻ ശ്രമിക്കുന്നതിൽ അതീവ ദുഃഖം ഉണ്ട്.പൃഥ്വിരാജ് എന്ന സംവിധായകൻ ഈ പടവുമായി ബന്ധപ്പെട്ടവരെ എന്നല്ല,ഒരു പടവുമായും ബന്ധപ്പെട്ട ആരെയും ചതിച്ചിട്ടില്ല. ഇനി ചതിക്കുകയും ഇല്ല.
എമ്പുരാൻ എന്ന സിനിമയ്ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അതിന് ഈ കൂട്ടായ്മയിൽ ഉള്ള എല്ലാവർക്കും ഉത്തരവാദിത്തം ഉണ്ട്.അവർ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. എടുക്കുന്ന രംഗങ്ങൾ അപ്പപ്പോൾ ഒന്നിച്ചിരുന്നു കണ്ട് എല്ലാവരും ഓക്കേ പറഞ്ഞിട്ടുണ്ട്. പൃഥ്വിരാജ് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവന്റെ അച്ഛൻ മരിച്ചത്. നല്ലതും ചീത്തയും പറഞ്ഞു കൊടുത്തു തന്നെയാണ് ഞാൻ എന്റെ മക്കളെ വളർത്തിയത്. ഞങ്ങൾ രാഷ്ട്രീയം കൊണ്ട് ജീവിക്കുന്നവർ അല്ല.
ബിജെപിയിലും കോൺഗ്രസിലും സിപിഎമ്മിലും ഉള്ള നേതാക്കളുമായി ഞങ്ങൾക്ക് വളരെ അടുപ്പം ഉണ്ട്.രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം മൂലം ഇതിൽ ചില നേതാക്കൾക്ക് അഭിപ്രായം മാറ്റേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾ അഭിപ്രായം മാറ്റുന്നവരോ അതിന്റെ പേരിൽ സ്നേഹ ബഹുമാനങ്ങൾ വേണ്ടെന്നു വയ്ക്കുന്നവരോ അല്ല.
വേട്ടയാടുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ ഒരു തുള്ളിക്കണ്ണീരിന് ഒരു ജന്മം മുഴുവൻ അവർ ഈശ്വരനു മുന്നിൽ മാപ്പ് പറയേണ്ടി വരും. ചെയ്യാത്ത കുറ്റങ്ങൾ ചെയ്തുവെന്ന് ആരും പറയാൻ പാടില്ല.70 വയസ്സ് കഴിഞ്ഞ ഒരു അമ്മയെന്ന നിലയിൽ ഞാൻ പറയുന്നത് സത്യം ആണെന്ന് ഇവിടത്തെ ജനങ്ങൾ മനസ്സിലാക്കണം എന്നുമായിരുന്നു കുറിപ്പിൽ പറഞ്ഞിരുന്നത്.
മക്കളുടെ വിശേഷങ്ങൾ മാത്രമല്ല മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥകൾ വരെ മല്ലികയുടെ അഭിമുഖങ്ങൾ വഴിയാണ് പ്രേക്ഷകരിലേക്ക് എത്താറുള്ളത്. മരുമക്കളായ സുപ്രിയയേയും പൂർണിമയേയും കുറിച്ച മല്ലിക പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. താലി ധരിച്ച് നടക്കാത്തവരാണ് സുപ്രിയയും പൂർണിമയുമെന്നും തന്നെ കാണുമ്പോൾ മാത്രമാണ് താലി ധരിക്കാറുള്ളതെന്നും മല്ലിക പറയുന്നു. അതിന്റെ പേരിൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഭാര്യമാരെ കളിയാക്കാറുണ്ടെന്നും മല്ലിക പറയുന്നു.
ഇപ്പോഴത്തെ കല്യാണം കഴിഞ്ഞ പെൺകുട്ടികൾക്ക് താലിമാല വേണ്ടല്ലോ. എത്ര പേർ ഇടുന്നുണ്ട് കൃത്യമായി താലിമാല..? ഞാൻ ചെല്ലുമ്പോൾ സുപ്രിയയും പൂർണിമയും താലിമാല എടുത്തിടും. അമ്മ വരുന്നുണ്ടെന്ന് അറിഞ്ഞതുകൊണ്ട് ഇവർ കഴുത്തിൽ എടുത്തിട്ടതാണെന്ന് ഇന്ദ്രനും രാജുവും അവരെ കളിയാക്കി പറയും. ഞങ്ങളുടെ കാലത്ത് എല്ലാവരും താലിമാലയൊക്കെ ധരിച്ചാണ് നടക്കാറ്. ഇപ്പോൾ അങ്ങനെ അല്ലല്ലോ. ചുവപ്പ് സാരിയുടുത്താൽ ചുവപ്പ് കമ്മൽ, ചുവന്ന മാല, ചുവന്ന സ്ട്രാപ്പുള്ള വാച്ച് എന്നൊക്കെയായിപ്പോയല്ലോ.
ഇതിന് ഇപ്പോൾ ആരെയാണ് പറയേണ്ടത്. ആരെയും കുറ്റം പറയാൻ കഴിയില്ലെന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. മക്കൾ രണ്ടുപേരും കൊച്ചിയിൽ സെറ്റിൽഡാണെങ്കിലും മല്ലിക ഇപ്പോഴും ഒറ്റയ്ക്കാണ് താമസം. അതിലാണ് തനിക്ക് സന്തോഷമെന്നാണ് താരപത്നി പറയാറുള്ളത്. തിരക്കുകൾ കാരണം മിക്കവാറും മക്കൾ രണ്ടുപേരെയും മല്ലികയ്ക്ക് കാണാൻ പോലും കിട്ടാറില്ല.
എന്നാൽ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ നഗരത്തിൽ താമസമാക്കിയവരായതിനാലും ഒരേ സിനിമയിൽ പ്രവർത്തിക്കുന്നത് കൊണ്ടും ഇടയ്ക്കിടെ അവർ കണ്ടുമുട്ടാറുണ്ട്. പൃഥ്വിരാജിന്റെ ഒപ്പം ഒന്ന് രണ്ടു സിനിമകളിൽ ഉണ്ടായിരുന്ന വേളയിൽ മല്ലികയ്ക്ക് മകനൊപ്പം ചിലവിടാൻ കുറച്ച് കൂടുതൽ സമയം കിട്ടിയിരുന്നു. മാത്രമല്ല മല്ലികയുടെ രണ്ടു മരുമക്കളും ജോലിയെടുക്കുന്നത് സിനിമാ മേഖലയിലാണ്.
പൂർണിമ വിവാഹത്തിന് മുമ്പ് അഭിനേത്രിയായിരുന്നെങ്കിൽ മാധ്യമപ്രവർത്തകയായ സുപ്രിയാ മേനോൻ ചലച്ചിത്ര നിർമാതാവിലേക്ക് മാറുകയായിരുന്നു. പൂർണിമ പ്രാണാ ബൊട്ടീക്കും മറ്റുമായി തിരക്കിലാണ് ഇപ്പോൾ. ഇടയ്ക്ക് സമയം കിട്ടുമ്പോൾ നല്ല സിനിമകൾ തെരഞ്ഞെടുത്ത് അഭിനയിക്കാറുമുണ്ട്.
