ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം, എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കാണണം, സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് വേറെ വഴിനോക്കാം; ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി
ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം, എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കാണണം, സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് വേറെ വഴിനോക്കാം; ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി
ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം, എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കാണണം, സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് വേറെ വഴിനോക്കാം; ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പോലീസ് ഉത്തരം പറയണമെന്ന് സുരേഷ് ഗോപി
പാലക്കാട് ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകത്തില്‍ പൊലീസ് ഉത്തരം പറയണമെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. കൊലപാതക വിവരം അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യാതിരുന്നത് അവര്‍ക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയെന്നും ഞായറാഴ്ച എലപ്പുള്ളിയിലുള്ള സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു.
കൊലപാതകത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെട്ട പാതകളില്‍ നിരീക്ഷണമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കണം. എല്ലാവരെയും മനുഷ്യനെന്ന നിലയ്ക്ക് കാണണം. അതില്‍ രാഷ്ട്രീയ, ജാതി, വര്‍ഗ, വിഭാഗ വേര്‍തിരിവ് പാടില്ല. പൊലീസുകാര്‍ മനുഷ്യരാകാന്‍ ശ്രമിക്കണം.
പ്രതികളെ എത്രയും വേഗം പിടികൂടി സാമൂഹികനീതി ഉറപ്പാക്കണം. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിച്ച് ഉത്തരം പറയിച്ചില്ലെങ്കില്‍ നമുക്ക് വേറെ വഴിനോക്കാമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. സംസ്ഥാന ഖജാന്‍ജി ഇ. കൃഷ്ണദാസ്, മണ്ഡലം അധ്യക്ഷന്‍ എം. സുരേഷ് എന്നിവരോടൊപ്പമാണ് സുരേഷ് ഗോപി സഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ചത്.
സഞ്ജിത്തിന്റെ കൊലപാതകം രാഷ്ട്രീയക്കൊലപാതകം തന്നെയാണന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. ആരോപണം ഉന്നയിച്ചിരുന്നവെങ്കിലും അവര്‍ ഇത് നിഷേധിച്ചിരുന്നു.
അക്രമിസംഘം എങ്ങോട്ട് കടന്നുവെന്ന് ഇതുവരെ കണ്ടത്താനായിട്ടില്ല. ഇവര്‍ സഞ്ചരിച്ച കാറിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള 34 അംഗ സംഘമാണ് കേസന്വേഷിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...