Connect with us

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ദിലീപാണ് പറയേണ്ടത്, താന്‍ ദിലീപിനൊപ്പം ഹൊങ്കോങ്ങില്‍ ഒരു മുറിയിലാണ് താമസിച്ചത്, ഒരിക്കല്‍ ദിലീപിന്റെ വീട്ടില്‍ താരത്തിന്റെ ബെഡ്‌റൂമില്‍ തോക്ക് ഇരിക്കുന്നതായും കണ്ടു; പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാര്‍

Malayalam

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ദിലീപാണ് പറയേണ്ടത്, താന്‍ ദിലീപിനൊപ്പം ഹൊങ്കോങ്ങില്‍ ഒരു മുറിയിലാണ് താമസിച്ചത്, ഒരിക്കല്‍ ദിലീപിന്റെ വീട്ടില്‍ താരത്തിന്റെ ബെഡ്‌റൂമില്‍ തോക്ക് ഇരിക്കുന്നതായും കണ്ടു; പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാര്‍

ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ദിലീപാണ് പറയേണ്ടത്, താന്‍ ദിലീപിനൊപ്പം ഹൊങ്കോങ്ങില്‍ ഒരു മുറിയിലാണ് താമസിച്ചത്, ഒരിക്കല്‍ ദിലീപിന്റെ വീട്ടില്‍ താരത്തിന്റെ ബെഡ്‌റൂമില്‍ തോക്ക് ഇരിക്കുന്നതായും കണ്ടു; പുതിയ വെളിപ്പെടുത്തലുകളുമായി ബാലചന്ദ്രകുമാര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്. ദിലീപിനെതിരെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ ആരോപണങ്ങളും പുറത്തു വിട്ട തെളിവുകളുമെല്ലാം ദിലീപിനെതിരെയുള്ള കുരുക്ക് മുറുക്കുകയാണ്. എന്നാല്‍ ചര്‍ച്ചകള്‍ കൊഴുക്കുമ്പോഴും ദിലീപിനെ അനുകൂലിച്ചും ചിലര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ ആരോപണങ്ങളെ കുറിച്ചും തന്റെ പക്കലുള്ള തെളിവുകളെ കുറിച്ചും പറയുകയാണ് ബാലചന്ദ്രകുമാര്‍. ദിലീപുമായി തനിക്ക് അടുത്ത സൗഹൃദം ഉണ്ടായിരുന്നോ ഇല്ലയോ എന്ന് ദിലീപാണ് പറയേണ്ടതെന്നും സൗഹൃദം എന്ന് വെച്ചാല്‍ സിറ്റിയിലൂടെ തോളില്‍ കയ്യിട്ട് നടക്കുന്നതല്ലെന്നും ബാചന്ദ്രകുമാര്‍ പറയുന്നു.

മാത്രമല്ല, ദിലീനേക്കാളുപരി ദിലീപിന്റെ വീട്ടുകാരുമായും നല്ല സൗഹൃദത്തിലായിരുന്നു. ഷൂട്ടിന്റെ ആവശ്യത്തിനായി ദിലീപിനൊപ്പം ഹൊങ്കോങ്ങില്‍ ഒരു മുറിയിലാണ് താമസിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ദിലീപിന് ലയണ്‍സ് എന്ന പേരില്‍ ഒരു ഗുണ്ടാസംഘമുണ്ട്. എന്നാല്‍ എല്ലാവരുടെയും മുന്നില്‍ അവരെ കൊണ്ടുവരുന്നില്ലെന്ന് മാത്രം. ദീലീപിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാല്‍ മുന്നില്‍ നില്‍ക്കുന്നത് ഇവരാണെന്നും ദിലീപ് സഞ്ചരിക്കുന്ന വഴിയില്‍ നിന്ന് ഇവര്‍ സല്യൂട്ട് അടിക്കാറുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരിക്കല്‍ ദിലീപിന്റെ വീട്ടില്‍ താരത്തിന്റെ ബെഡ്‌റൂമില്‍ തോക്ക് ഇരിക്കുന്നത് കണ്ടെന്നും താന്‍ അത് കൈകൊണ്ട് തൊട്ടിട്ടുണ്ടെന്നുമാണ് അഭിമുഖത്തില്‍ ബാലചന്ദ്രകുമാര്‍ പറയുന്നത്. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ തോക്ക് കൈവശം കൊണ്ടു നടക്കുന്നയാളെ തനിക്ക് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഹാജരായത്.

നടിയെ ആക്രമിച്ച പ്രതികള്‍ ചിത്രീകരിച്ച അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. കൂടാതെ ഒന്നാം പ്രതിയായ സുനില്‍ കുമാറുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്ര കുമാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം തുടര്‍ അന്വേഷണത്തിന് നടപടികള്‍ തുടങ്ങിയത്

സിആര്‍പിസി-173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസില്‍ പുറത്തു വന്ന പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നീക്കം. കേസിലെ പ്രതിപ്പട്ടികയിലുള്ള നടന്‍ ദിലീപിനെതിരെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളാണ് നിര്‍ണായകം.

കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുമായി നടന്‍ ദിലീപിന് അടുത്ത ബന്ധം, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ദിലീപിന് ഒരു വിഐപി വീട്ടിലെത്തിച്ചു നല്‍കി, സാക്ഷികളെ സ്വാധീനിച്ചു തുടങ്ങിയ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇക്കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ഉള്‍പ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ദിലീപ് നടത്തിയ ഇടപെടലുകളുടെ ശബ്ദരേഖകളും ഇതിനകം പുറത്തു വന്നിട്ടുണ്ട്.

ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ ഇക്കാര്യങ്ങള്‍ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അപ്രതീക്ഷിതമായി ലഭിച്ച കച്ചിത്തുരുമ്പ് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വിചാരണയുടെ അവസാന ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കൂട്ടംകൂട്ടമായി കൂറു മാറുമ്പോള്‍ ഈ വെളിപ്പെടുത്തലുകള്‍ കേസിന് സഹായകരമാകുമെന്നാണ് പ്രതീക്ഷ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top