Connect with us

ബിജെപിയിലേയ്ക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തല്‍; തന്റേ രാഷട്രീയ പ്രവേശനത്തെ കുറിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍

Malayalam

ബിജെപിയിലേയ്ക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തല്‍; തന്റേ രാഷട്രീയ പ്രവേശനത്തെ കുറിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍

ബിജെപിയിലേയ്ക്ക് പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ വെളിപ്പെടുത്തല്‍; തന്റേ രാഷട്രീയ പ്രവേശനത്തെ കുറിച്ച് ബോളിവുഡ് നടന്‍ അനുപം ഖേര്‍

താന്‍ ഒരിക്കലും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും ചേരില്ലെന്ന് ബോളിവുഡ് താരം അനുപം ഖേര്‍. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്. മിക്കപ്പോഴും ബിജെപി അനുകൂല നിലപാടുകളാണ് അനുപം ഖേര്‍ സ്വീകരിക്കാറുള്ളത്. മാത്രമല്ല, അദ്ദേഹത്തിന്റെ ഭാര്യ കിരണ്‍ ഖേര്‍ ഛത്തിസ്ഗണ്ഡിലെ ബിജെപി എംപിയാണ്. അതുകൊണ്ട് കൂടി തന്നെ നടന്‍ ബിജെപിയുടെ ഭാഗമാവുമെന്ന് നിരവധി അഭ്യൂഹങ്ങളും ഉണ്ടായിരുന്നു.

അടുത്തിടെ ഇന്ധന വിലയുമായി ബന്ധപ്പെട്ട് അനുപം ഖേറിനെ ട്രോളി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കുര്‍ രംഗത്തെത്തിയിരുന്നു. അനുപം ഖേറിന്റെ പഴയ ട്വീറ്റ് പങ്കുവെച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. ‘എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍, പെട്രോള്‍ വില വര്‍ദ്ധനവ് സര്‍ക്കാരിനെ ബാധിക്കുന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്’ എന്ന ട്വീറ്റാണ് മന്ത്രി പങ്കുവെച്ചത്.

പെട്രോള്‍ വില 100 കടന്നിനാല്‍ ഞാന്‍ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓര്‍ത്ത് വിഷമത്തിലാണെന്നാണ് കളിയാക്കിക്കൊണ്ട് മന്ത്രി ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്. ഇത് നിരവധി പേര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

കുറച്ച് നാളുകള്‍ക്ക് മുമ്പ് കൊവിഡ് മൂലം രാജ്യത്തെ മരണങ്ങള്‍ കൂടുന്നതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിന് എവിടെയോ പിഴച്ചു. സ്വന്തം ഇമേജിനേക്കാള്‍ പൗരന്‍മാരുടെ ജീവനാണ് വലുതെന്ന് മനസിലാക്കേണ്ട സമയമാണിതെന്ന് അനുപം ഖേര്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. രാജ്യത്ത് കൊവിഡ് രോഗികളുടെ കുടുംബക്കാര്‍ ആശുപത്രി കിടക്കയ്ക്ക് വേണ്ടി യാചിക്കുന്നു.

ശവശരീരങ്ങള്‍ നദിയില്‍ ഉഴുകുന്നു. കൂടാതെ ദുരിതം അനുഭവിക്കുന്ന രോഗികളും. ഇതിനെല്ലാം പരിഹാരം കാണേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നാണ് താരം പറഞ്ഞത്. എന്നാല്‍ ഉടന്‍ തന്നെ താരം സംഭവത്തില്‍ വിശദീകരണവുമായും എത്തിയിരുന്നു. ‘പണിയെടുക്കുന്നവര്‍ക്ക് മാത്രമാണ് തെറ്റുകള്‍ സംഭവിക്കുന്നത്. അല്ലാത്തവര്‍ മറ്റുള്ളവരുടെ ജീവിതത്തിലെ കുറ്റങ്ങള്‍ പറഞ്ഞ് അവരുടെ ജീവതം അവസാനിപ്പിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

More in Malayalam

Trending

Recent

To Top