Connect with us

ജയലളിത ഉണ്ടായിരുന്നുവെങ്കില്‍ ‘തലൈവി’ റിലീസ് ആകാന്‍ സമ്മതിക്കില്ല, തുറന്ന് പറഞ്ഞ് കങ്കണ

News

ജയലളിത ഉണ്ടായിരുന്നുവെങ്കില്‍ ‘തലൈവി’ റിലീസ് ആകാന്‍ സമ്മതിക്കില്ല, തുറന്ന് പറഞ്ഞ് കങ്കണ

ജയലളിത ഉണ്ടായിരുന്നുവെങ്കില്‍ ‘തലൈവി’ റിലീസ് ആകാന്‍ സമ്മതിക്കില്ല, തുറന്ന് പറഞ്ഞ് കങ്കണ

ബോളിവുഡ് താരം കങ്കണ റണാവത്ത് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായെത്തുന്ന തലൈവി എന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ജയലളിത ഉണ്ടായിരുന്നുവെങ്കില്‍ തലൈവി എന്ന ചിത്രം റിലീസ് ആവില്ലെന്ന് പറയുകയാണ് കങ്കണ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സൂചിപ്പിച്ചത്.

‘വിജയ് സാറിന് ജയാമ്മയുമായുള്ള അനൂഭവം വെച്ച് തലൈവി റിലീസ് ചെയ്യില്ലെന്ന് ഉറപ്പാണ്. അത്രയധികം ഹോള്‍ഡ് ഉള്ള വ്യക്തിയായിരുന്നല്ലോ ജയാമ്മ. അതിനാല്‍ തന്നെ അവര്‍ അറിയാതെ ഒന്നും നടക്കില്ല.

പക്ഷെ എനിക്ക് ചോദിക്കാനുള്ളത് കരുണാനിധിയും ജയാമ്മയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ കുറിച്ചാണ്. അവര്‍ വിവാഹിതരായിരുന്നില്ല എന്നും കങ്കണ പറഞ്ഞു.

2021 ഏപ്രില്‍ 23നാണ് തലൈവി റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനം കാരണം തല്‍ക്കാലം റിലീസ് മാറ്റിവെച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് എ എല്‍ വിജയ് ആണ്. ചിത്രത്തില്‍ എംജിആറിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അരവിന്ദ് സ്വാമിയാണ്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

More in News

Trending

Recent

To Top