Connect with us

തൊണ്ടി മുതൽ വിഴുങ്ങി പ്രതി; പാദസരം പുറത്തുവരാൻ കാത്തിരുന്ന് പൊലീസുകാർ; ഒടുവിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

Malayalam

തൊണ്ടി മുതൽ വിഴുങ്ങി പ്രതി; പാദസരം പുറത്തുവരാൻ കാത്തിരുന്ന് പൊലീസുകാർ; ഒടുവിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

തൊണ്ടി മുതൽ വിഴുങ്ങി പ്രതി; പാദസരം പുറത്തുവരാൻ കാത്തിരുന്ന് പൊലീസുകാർ; ഒടുവിൽ സിനിമയെ വെല്ലുന്ന ട്വിസ്റ്റ്

പ്രമേയത്തിലെ വ്യത്യസ്‌തതയും അവതരണത്തിലെ മികവുംകൊണ്ട് ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. പ്രസാദ് എന്ന
കഥാപാത്രമായി ഫഹദ് ജീവിക്കുകയായിരുന്നു .ബസിൽ വച്ചുനടത്തുന്ന മോഷണം കൈയോടെ പിടികൂടുകയും, എന്നാൽ അത് സമ്മതിക്കാതെ പൊലീസുകാരെ കുഴയ്‌ക്കുന്ന കള്ളനെയാണ് ഫഹദ് അവതരിപ്പിച്ചത്.

ഇതേ അവസ്ഥയിൽ തന്നെയാണ് രണ്ടുദിവസമായി തമ്പാനൂർ സ്‌റ്റേഷനിലെ കുറച്ച് പോലീസുകാർ. തമ്പാനൂർ പൊലീസ് സ്റ്റേഷനിലും മെഡിക്കൽ കോളേജിലുമായാണ് ‘തൊണ്ടിമുതലും ദൃക്‌സാക്ഷി’യും എന്ന ചലച്ചിത്രത്തെ ഓർമിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. പാലക്കാടുനിന്നെത്തി കാരോടുള്ള സ്വന്തം വീട്ടിലേക്കുപോകാൻ ബസ് കാത്തുനിന്ന അദ്ധ്യാപക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മകളുടെ നാലരഗ്രാം തൂക്കമുള്ള സ്വർണ പാദസരം പ്രതി മുഹമ്മദ് ഷഫീഖ് മോഷ്‌ടിച്ചു.

മോഷ്ടിക്കുന്നതു കണ്ട മാതാപിതാക്കളും ഒപ്പമുള്ളവരും ബഹളംവെച്ചതോടെ ഷഫീഖ് ഓടി. യാത്രക്കാരും പൊലീസും ഇയാളുടെ പിന്നാലെയോടി. ദൃക്‌സാക്ഷികളുടെ പിടിവീഴുമെന്നായപ്പോൾ പ്രതി തൊണ്ടിമുതൽ വിഴുങ്ങി. പൊലീസ് ചോദ്യംചെയ്‌തപ്പോൾ പ്രതി മോഷണം സമ്മതിച്ചില്ല. ഒടുവിൽ വയറിന്റെ എക്സ്‌റേ എടുത്തു പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തൊണ്ടിമുതൽ പ്രതിയുടെ വയറ്റിലുണ്ടെന്നു കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തശേഷമാണ് മെഡിക്കൽ കോളേജിലേക്കു മാറ്റിയത്. പാദസരം പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് രണ്ടുദിവസമായി പൊലീസ്.

More in Malayalam

Trending

Recent

To Top