ബോളിവുഡ് താരം ഫര്ഹാന് അക്തര്‍ നായകനാവുന്ന പുതിയ ചിത്രം ‘തൂഫാന്’ നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളും ഹിന്ദുത്വ അനുകൂലികളും രംഗത്ത് . ചിത്രം ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് ചിത്രത്തിനെതിരെ ഹിന്ദുത്വ ശക്തികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ചിത്രം നിരോധിക്കണമെന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ സംഘപരിവാര്‍ അനുകൂലികള്‍ വാദിക്കുന്നത്. വെള്ളിയാഴ്ചയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ‘ഭാഗ് മില്‍ഖ ഭാഗി’നുശേഷം രാകേഷ് ഓം പ്രകാശ് മെഹ്റ സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് തൂഫാന്. ഗുണ്ടയില്‍നിന്ന് ദേശീയ ബോക്സര്‍ താരമായി മാറിയ അസീസ് അലിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.
മൃണാല്‍ താക്കൂറാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചിത്രത്തില്‍ അസീസ് അലിയായ ഫര്‍ഹാനും ഡോ. പൂജാ ഷായായി വേഷമിടുന്ന മൃണാല്‍ താക്കൂറും തമ്മില്‍ വിവാഹം കഴിക്കുന്നുണ്ട്. ഇത് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നെന്ന് കാണിച്ചാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...