Malayalam
സുഹൃത്ബന്ധത്തിനിടയ്ക്ക് അവൻ ഗെയിം കണ്ടു പിന്നീട് അവൻ ഒറ്റപെട്ടു, ആ ഒറ്റപ്പെടൽ ആസ്വദിച്ചു.. . എന്നാൽ ഏറ്റവും ഒടുവിൽ! പുറത്തിറങ്ങിയ അഡോണിയുടെ ആദ്യ പ്രതികരണം
സുഹൃത്ബന്ധത്തിനിടയ്ക്ക് അവൻ ഗെയിം കണ്ടു പിന്നീട് അവൻ ഒറ്റപെട്ടു, ആ ഒറ്റപ്പെടൽ ആസ്വദിച്ചു.. . എന്നാൽ ഏറ്റവും ഒടുവിൽ! പുറത്തിറങ്ങിയ അഡോണിയുടെ ആദ്യ പ്രതികരണം
കരുത്തും നിശ്ചയദാര്‍ഢ്യവുമുള്ള മനസുള്ളവന്‍… അഡോണിയെ അറിയുന്നവര്‍ക്ക് പറയാന്‍ കാര്യങ്ങളേറെയാണ്. മുണ്ടക്കയം വണ്ടന്‍പതാലില്‍ നിന്ന് കോട്ടയത്തേക്ക് വണ്ടി കയറിയ അഡോണി ഒടുവിൽ ബിഗ് ബോസ്സിലെ മത്സരാർത്ഥിയായി. ഫൈനൽ ഫൈവിൽ ഉണ്ടാകും എന്ന് പ്രേക്ഷകർ വിധിയെഴുതിയ ഒരാളായിരുന്നു അഡോണി.
എന്നാൽ അപ്രതീക്ഷിതമായി കഴിഞ്ഞ ആഴ്ച ബിഗ് ബോസ്സിൽ നിന്നും അഡോണിയ്ക്ക് പുറത്ത് പോകേണ്ടിവന്നു. അഡോണിയുടെ പുറത്താകൽ പ്രേക്ഷകരെയും മത്സരാർത്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു
പുറത്തായ ദിവസം എല്ലാവരോടും യാത്ര പറഞ്ഞെങ്കിലും സായിയോട് പറയാഞ്ഞത് മോശം ആയി എന്ന രീതിയിലുള്ള സംസാരം നടന്നിരുന്നു. പുറത്തിറങ്ങിയ ശേഷം ആദ്യമായി അഡോണിയുടെ പ്രതികരണം വന്നിരിക്കുകയാണ് ഇപ്പോൾ.
ഈ എഴുപത്തിയേഴ് ദിവസം ബിഗ് ബോസ് വീടിനുള്ളിൽ എല്ലാവരോടും നല്ല സ്നേഹബന്ധം കാത്തു സൂക്ഷിക്കാൻ മത്‌സരത്തിനു ഇടയിലും കഴിഞ്ഞു. റംസാൻ എന്ന ഏറ്റവും അടുത്ത സുഹൃത്തിനെ കിട്ടി, പിന്നെ ചെയ്യാൻ കഴിയില്ല എന്ന് വിചാരിച്ചിരുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ ടാസ്ക്കുകൾ മികച്ച രീതിയിൽ ചെയ്യാൻ കഴിഞ്ഞു’, ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ ആണ് അഡോണി ഇക്കാര്യം പറഞ്ഞത്.
ഒന്നാമത്തെ ദിവസം വന്നതിൽ നിന്നും സ്വയം ഒരുപാട് വളർന്നു എന്ന് മനസിലാക്കികൊണ്ടാണ്, തിരുത്തലുകൾ മനസിലാക്കികൊണ്ടാണ് 77 ആം ദിവസം പടിയിറങ്ങിയത്. ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകുന്ന ആദ്യ പുരുഷൻ ആണ്. പുരുഷന്മാരെല്ലാവരും ചേർന്ന് സ്ത്രീകളെയോ, സ്ത്രീകൾ എല്ലാവരും ചേർന്ന് പുരുഷന്മാരെയോ പുറത്താക്കായിട്ടില്ല. അത് സ്വാഭാവികമായി നടക്കുന്നതാണ്.
ജനം വിധിയെഴുതുന്നതാണ് സംഭവിക്കുന്നത്. ജനം തീരുമാനിച്ചത് അഡോണി എന്ന പുരുഷനെ അല്ല. അഡോണി എന്ന മത്സരാർത്ഥിയെ പുറത്താക്കാൻ ആണ്. വരും നാളുകളിലും ജെൻഡർ എന്ന പക്ഷപാത പൂര്‍ണ്ണമായ സംഭവം ഇല്ലാതെ പെർഫോം ചെയ്യുന്ന ആളുകൾ അവിടെ നിൽക്കുകയും അല്ലാത്തവർ പുറത്തേക്ക് പോവുക തന്നെ ചെയ്യും. ആ വിധിയാണ് ഞാനും ഇപ്പോൾ അംഗീകരിച്ചത്.
ആദ്യം ക്യാപ്റ്റൻ ആയപ്പോൾ ജയിലിൽ പോവുകയും പിന്നീട് ക്യാപ്റ്റൻ ആയപ്പോൾ പുറത്തേക്ക് പോവുകയും ചെയ്തു. അത് സെലെക്റ്റ് ചെയ്യുന്നവരുടെ മാനദണ്ഡം അനുസരിച്ചിരിക്കും. ഞാൻ എന്തിനാണ് സങ്കടപെടുന്നത്, ബിഗ് ബോസ് 3 ലെ അവസാന ക്യാപ്റ്റൻ ആയിട്ടാണ് ഞാൻ പുറത്തേക്ക് പോകുന്നത്. അതിൽ അഭിമാനം തന്നെയാണ്. അതിൽ സന്തോഷവും ഉണ്ട്.
അപരിചിതർ ആയ മൂന്നുപേർ ആയിരുന്നു ഞാനും റംസാനും സായിയും. ഒന്നും അറിയാത്ത, പരസ്പരം അറിയാത്ത മൂന്നുപേർ ബിഗ് ബോസ് യാത്രയിൽ സുഹൃത്തുക്കളായി തുടർന്നു. അതിനിടയിൽ ആ സുഹൃത്ബന്ധത്തിന്റെ ഇടയ്ക്ക് സായിയുടെ ആ ഗെയിം കണ്ട രീതി, അവൻ ഞങ്ങളുടെ സുഹൃത്ബന്ധത്തെ ഗെയിം കളിക്കാനുള്ള രീതിയാക്കി മാറ്റുകയും ചെയ്തു. അതിൽ ആണ് ഉലച്ചിൽ സംഭവിക്കുന്നത്. അങ്ങിനെയാണ് ആ സുഹൃത്ബന്ധത്തിൽ നിന്നും അവൻ വിട്ടുപോവുകയും, ആ ഒറ്റപ്പെടൽ അവൻ ആസ്വദിക്കുകയും ചെയ്തത്. എന്നാൽ ഏറ്റവും ഒടുവിൽ സൗഹൃദം എന്ന ടാസ്ക്കിൽ അവൻ എല്ലാം പറഞ്ഞു ക്ഷമ പറഞ്ഞപ്പോൾ കെട്ടിപിടിച്ചു കരഞ്ഞവർ ആണ് ഞങ്ങൾ മൂന്നുപേരും അങ്ങനെ എല്ലാം അലിഞ്ഞുപോയിരുന്നു.
താരപദവി ഇല്ലാതെയാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത്. ബിഗ് ബോസ് സ്വപ്നം പോലും കണ്ടിട്ടില്ലാത്ത ഒരു ദേശത്തിൽനിന്നും ഒരു വ്യക്തിയായിട്ടാണ് ഇവിടേക്ക് എത്തിയത്. അവരിൽ ഒരാൾ ആയിട്ടാണ് തിരികെ പോകുന്നത് എങ്കിലും ഒറ്റ വ്യത്യസം മാത്രമാണ് ഉള്ളത്. അവരിൽ ഒരാളായ എനിക്കും ഇത്രയും വലിയ ലോകത്തേക്ക് എത്താൻ കഴിഞ്ഞെങ്കിൽ അത് നേട്ടമാണ് വലിയ സന്ദേശമാണ് എന്നും അഡോണി പറയുന്നു.
സ്കൂളില്‍ പഠനത്തിലും പ്രസംഗ വേദികളിലും ക്വിസ് മത്സരങ്ങളിലും താരമായിരുന്ന അഡോണി ഏറെ സ്വപ്നങ്ങളോടെയാണ് കോട്ടയം ബസേലിയസ് കോളേജില്‍ ബി എ പൊളിറ്റിക്സിന് ചേരുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ തന്‍റെ പഠനത്തെ ഒരിക്കലും ബാധിക്കരുതെന്ന് അഡോണിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു.
ബസേലിയസ് കോളേജ് അഡോണിയുടെ പ്രതിഭയെ തേച്ചു മിനുക്കിയെടുത്തു. പ്രസംഗത്തിലെ തന്‍റെ മികവ് കൊണ്ട് വേദികളില്‍ നിന്ന് വേദികളിലേക്ക് അവിടുന്ന് അഡോണിയുടെ പ്രയാണം ആരംഭിച്ചു. ഇതിനിടെ രാഷ്ട്രീയ വിഷയങ്ങളിലെ തന്‍റെ നിലപാടുകളും അഡോണി തുറന്ന് പറഞ്ഞു. ബസേലിയസിലെ പഠനത്തിന് ശേഷം എറണാകുളം മഹാരാജാസില്‍ എത്തിയപ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ അഡോണിയെ തേടിയെത്തി.
ഇപ്പോള്‍ എം ജി സര്‍വ്വകലാശാലയിലെ ഗവേഷണം വരെ എത്തി നില്‍ക്കുന്ന പഠനകാലയളവില്‍ അഡോണി സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധിയാണ്. ഇതിനിടെ വിവിധ ടെലിവിഷന്‍ ഷോകളിലും പങ്കെടുത്ത് ശ്രദ്ധയാകര്‍ഷിക്കാന്‍ അഡോണിക്ക് സാധിച്ചു.
