Connect with us

അടുത്ത അടവുമായി സൂര്യ, വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒടുവിൽ ആ സത്യം വിളിച്ച് പറയുന്നു…സൂര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ

Malayalam

അടുത്ത അടവുമായി സൂര്യ, വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒടുവിൽ ആ സത്യം വിളിച്ച് പറയുന്നു…സൂര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ

അടുത്ത അടവുമായി സൂര്യ, വീണ്ടും ക്യാമറയ്ക്ക് മുന്നില്‍! ഒടുവിൽ ആ സത്യം വിളിച്ച് പറയുന്നു…സൂര്യയ്ക്ക് എതിരെ സോഷ്യൽ മീഡിയ

സൂര്യയുടെ പെരുമാറ്റത്തിലുള്ള മാറ്റത്തെക്കുറിച്ച് അനൂപ് മണികുട്ടനോട് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സൂര്യയുടെ ക്യാരക്ടറിലുണ്ടായ മാറ്റമായിരുന്നു അനൂപ് സൂചിപ്പിച്ചത്.

എന്നാൽ കഴിഞ്ഞ ദിവസം സൂര്യയെ കുറിച്ച് അനൂപ് പരസ്യമായി ഉയര്‍ത്തിയ സംശയം ഇന്നലെ നടന്ന പ്രധാന സംഭവങ്ങളിലൊന്നായി മാറുകയായിരുന്നു . മോണിംഗ് ടാസ്‌ക്കിലായിരുന്നു സംഭവം. ഇതിന് പിന്നാലെ രമ്യയും സൂര്യക്കെതിരെ സംശയം ഉന്നയിച്ചു. രാത്രി സായ് വിഷ്ണുവും രമ്യയും തമ്മിലുള്ള സംസാരത്തിലും സൂര്യയ്‌ക്കെതിരെ സംശയത്തിന്റെ ചൂണ്ടുവിരയല്‍ ഉയര്‍ത്തുകയുണ്ടായി.

ഇതിനിടെ ക്യാമറയില്‍ നോക്കി സൂര്യ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സൂര്യ. താന്‍ കരഞ്ഞത് ആത്മാര്‍ത്ഥമായാണെന്നാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്റെ സംഭവം താന്‍ നേരത്തെ തന്നെ ക്ലിയര്‍ ചെയ്തതാണെന്നും സൂര്യ പറയുന്നു.

സൂര്യയുടെ വാക്കുകളിലേക്ക്.

സന്ധ്യേച്ചിയുടെ കാര്യത്തില്‍, സേഫ് ആയെന്ന് അറിഞ്ഞപ്പോള്‍ പെട്ടെന്ന് സന്തോഷം വന്നു. ആ സമയത്ത് സന്ധ്യേച്ചി പോവുകയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീടാണ് നമ്മുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ പോവുകയാണെന്ന് തിരിച്ചറിയുന്നത്. ഒരു വ്യക്തി നമ്മുടെ ജീവിതത്തില്‍ നിന്നും തല്‍ക്കാലത്തേക്ക് പോവുകയാണ്. പെട്ടെന്ന് സങ്കടം വന്നു. ഓണ്‍ ദ സ്‌പോട്ട് കരഞ്ഞില്ല. കുറച്ച് കഴിഞ്ഞാണ് കരഞ്ഞതെന്ന് സൂര്യ പറയുന്നു.

സിനിമയില്‍ പോലും ഗ്ലിസറിന്‍ ഉപയോഗിച്ച് കരയുന്ന വ്യക്തിയാണ് ഞാന്‍. സിനിമയില്‍ പോലും ഉണ്ടാക്കി കരയാന്‍ അറിഞ്ഞുകൂട. ശരിക്കും ആത്മാര്‍ത്ഥമായാണ് അന്ന് കരഞ്ഞത്. സത്യമായിട്ടും വിഷമം വന്നിട്ടാണ്. പക്ഷെ ഇതിപ്പോ ഞാന്‍ കരയാന്‍ വൈകിപ്പോയെന്നാണ് സൂര്യ പറയുന്നത്.

അതേസമയം സൂര്യ ഇന്നലെ രാത്രി വീണ്ടും മണിക്കുട്ടനരികിലേക്ക് പ്രണയാഭ്യർത്ഥനയുമായി എത്തിയിരുന്നു. എന്നാല്‍ മണിക്കുട്ടന്‍ വീണ്ടും നിരസിക്കുകയായിരുന്നു.

More in Malayalam

Trending

Recent

To Top